അങ്കിളിന്റെ ഓര്‍മയ്ക്കായി, മരിച്ചപ്പോള്‍ എല്ലൂരി ഗിറ്റാറുണ്ടാക്കി സംഗീതജ്ഞന്‍

    ഏറെ വേണ്ടപ്പെട്ടവര്‍ മരണപ്പെട്ടാല്‍ അവരുടെ ഓര്‍മകള്‍ എന്നും നിലനില്‍ക്കുന്നതിനായി നിരവധി കാര്യങ്ങള്‍ നമ്മള്‍ ചെയ്യാറുണ്ട്. എന്നാല്‍ ‘പ്രിന്‍സ് മിഡ്നൈറ്റ്’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു സംഗീതജ്ഞന്‍ ഇതു വരെ ആരും ചെയ്യാത്ത ഒരു കാര്യമാണ് മരണപ്പെട്ട അമ്മാവനുവേണ്ടി ചെയ്തത്. അദ്ദേഹത്തിന്റെ ശരീരത്തിലെ എല്ലുപയോഗിച്ച് ഒരു ഇലക്ട്രിക് ഗിറ്റാര്‍ പണിയുകയാണ് സംഗീതജ്ഞന്‍ ചെയ്തത്. തന്റെ പുതിയ ഗിറ്റാറിന്റെ പ്രവര്‍ത്തന രീതികള്‍ വിവരിച്ചു കൊണ്ട് ഒരു വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.

    അമ്മാവന്‍ മരണപ്പെട്ടപ്പോള്‍ മൃതദേഹം അടക്കം ചെയ്യുന്നതിന് പകരം ഒരു മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുവാനായി നല്‍കുകയാണ് ആദ്യം ചെയ്തത്. വിദ്യാര്‍ത്ഥികള്‍ വര്‍ഷങ്ങളായി ആ മൃതദേഹത്തില്‍ പഠനം നടത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കാന്‍ തീരുമാനിച്ചപ്പോഴാണ് അമ്മാവന്റെ എല്ലുപയോഗിച്ച് ഗിറ്റാര്‍ നിര്‍മ്മിക്കുന്നതിനെ കുറിച്ച് സംഗീതജ്ഞന്‍ ആലോചിച്ചത്. അമ്മാവന്റെ നാടായ ഗ്രീസിന്റെ പുരാതന സംസ്‌കാര പ്രകാരം മൃതദേഹം സംസ്‌കരിക്കേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു എന്നാണ് ഇതേ കുറിച്ച് ‘പ്രിന്‍സ് മിഡ്നൈറ്റിന്റെ’ അഭിപ്രായം. അസ്ഥികൂടത്തെ ഗിറ്റാറിന്റെ പ്രധാന ഭാഗമാക്കി മാറ്റിയ ശേഷം അതില്‍ നേര്‍ത്ത കമ്പികളും, സ്വിച്ചുകളും ഘടിപ്പിച്ചാണ് ഇലക്ട്രിക് ഗിറ്റാറാക്കി മാറ്റിയത്.

    ആരും ഇതുവരെ ഒരു അസ്ഥികൂടത്തില്‍ നിന്ന് ഒരു ഗിറ്റാര്‍ നിര്‍മ്മിച്ചിട്ടില്ലെന്നും അതിനാല്‍ തന്നെ താന്‍ ഇത് ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് നടത്തുകയായിരുന്നുവെന്നും വീഡിയോയില്‍ ഇദ്ദേഹം പറയുന്നു