കന്യാസ്ത്രീമഠത്തില്‍ 19കാരി തൂങ്ങിമരിച്ച നിലയില്‍

മരണത്തില്‍ ദുരൂഹത,

യുവതിയുടെ കാല്‍മുട്ടുകള്‍ നിലത്ത് മുട്ടിനിന്നു

വെളിയം: കന്യാസ്ത്രീ മഠത്തില്‍ 19 വയസ്സുകാരിയായ പരിചാരിക തൂങ്ങിമിരിച്ചനിലയില്‍. നെയ്യാറ്റിന്‍കര വെണ്‍പകല്‍ കല്ലുവിളപുത്തന്‍ വീട്ടില്‍ അഞ്ജു ആണ് മരിച്ചത്.

കൊട്ടറ നടുക്കുന്ന് ബഥനിമഠത്തിലെ പരിചാരികയായിരുന്ന അഞ്ജുവിനെ മഠത്തിലെ കിടപ്പുമുറിയുടെ സമീപമുള്ള മുറിയിലാണ് ഇന്നലെ പുലര്‍ച്ചെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ദിവസവും രാവിലെ ആറിന് ഉറക്കമുണരുന്ന അഞ്ജുവിനെ പുറത്ത് കാണാത്തതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്. തുണി ഫാനില്‍ കെട്ടി കഴുത്തില്‍ കുടുക്കിട്ടിരുന്ന മൃതദേഹത്തിന്റെ കാല്‍മുട്ടുകള്‍ തറയില്‍ മുട്ടിനിന്നിരുന്നത് ദുരൂഹതയ്ക്ക് ഇടയാക്കി.

കൊട്ടാരക്കര ഡി.വൈ.എസ്.പി കൃഷ്ണകുമാറിന്റെ സാന്നിദ്ധ്യത്തില്‍ പൂയപ്പള്ളി പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി. വിരലടയാളവിദഗ്ദ്ധരും ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം നാലാഞ്ചിറയിലെ മഠത്തില്‍ ജോലി ചെയ്തിരുന്ന അഞ്ജു ഏഴ് മാസം മുമ്പാണ് കൊട്ടറ ബഥനി മഠത്തില്‍ ജോലിക്കായി എത്തിയത്. മാതാവ്: ബിന്ദു, സഹോദരങ്ങള്‍: മനു, മഞ്ജു