ഡ്യൂപ്പ് അല്ലാത്ത കല്യാണങ്ങള്‍

ദേവലോകം ഒരു സങ്കല്‍പ്പമാണെങ്കിലും അതിന് തുല്യമായ ജീവിതമാണ് സിനിമാ താരങ്ങള്‍ക്കുള്ളത്. ഇഷ്ടമുള്ള ഭക്ഷണം, വസ്ത്രം, വാഹനം, വീട്, ഗാഡ്‌ജെറ്റുകള്‍, ആഭരണങ്ങള്‍, പുതിയ ട്രെന്‍ഡിലുള്ള വാച്ചുകള്‍, കണ്ണടകള്‍, ചെരുപ്പുകള്‍, മേക്കപ്പ് സാധനങ്ങള്‍ അങ്ങനെ വേണ്ടതും വേണ്ടാത്തതുമായ സകലതും കയ്യെത്തും ദൂരത്താണ്. കുടപിടിക്കാനും ജ്യൂസടിക്കാനും വിയര്‍പ്പ് ഒപ്പാനും ഫോണെുത്ത് കൊടുക്കാനും വരെ പരിചാരകര്‍. മീരാജാസ്മിന്‍ ജ്യൂസ് അടിക്കാന്‍ വേണ്ടി മാത്രം ഒരു തമിഴ് സ്ത്രീയെ കൂടെ നിര്‍ത്തിയിരുന്നു. കൂടാതെ വേറൊരു ആയയും. താരങ്ങള്‍ തിളങ്ങി നില്‍ക്കുന്ന സമയമാണെങ്കില്‍ പ്രൊഡ്യൂസര്‍മാരുടെ അണ്ഡം കീറുമെന്നതിന് യാതൊരു സംശയവുമില്ല. സൂപ്പര്‍താരങ്ങള്‍ക്ക് ( നടിമാര്‍ ഉള്‍പ്പെടെ) കുട ചൂടുന്നവന് ഒരു ദിവസം സര്‍വ ചെലവും കഴിഞ്ഞ് 500 രൂപയാണ് നല്‍കുന്നത്. ഇങ്ങിനെ അര്‍മാദിച്ച് ജീവിക്കുന്നവര്‍ കല്യാണം കഴിയുന്നതോടെ, പ്രത്യേകിച്ച് നടിമാര്‍ കൂട്ടിലടച്ചിട്ട വിജിലന്‍സ് ഡയറക്ടറെ പോലെയാകും. ആദ്യമൊക്കെ കുറേ സഹിക്കും പിന്നെ പൊട്ടിത്തെറിക്കും. അവസാനം ഡിവോഴ്‌സോടെ പുകയും പൊടിയും എല്ലാം കെട്ടടങ്ങും. ആദ്യ രണ്ട് വര്‍ഷത്തിനുള്ളില്‍ അടിച്ച് പിരിഞ്ഞ നടിമാര്‍ സിനിമയിലേക്ക് വരും. പിന്നെ ചിലര്‍ നാല്‍പ്പത് കഴിഞ്ഞാണ് വിഴുപ്പലക്കി പിരിയുന്നത്. അവരില്‍ ചിലരേ സിനിയില്‍ വരൂ. ചിലര്‍ സീരിയലില്‍ ചേക്കേറും. പ്രേമിച്ചും പ്രേമിക്കാതെയും വിവാഹം കഴിച്ചവരും ഒന്നിച്ച് ജീവിച്ച് വിവാഹം കഴിക്കാതെ കടിപിടി കൂടി കലിപ്പിലായവരുമുണ്ട്.
ഭര്‍ത്താവിന് വേണ്ടി രംഭ കോടതി കയറി

rambha-wedding-thewifireporterസാധാരണ ഭര്‍ത്താക്കന്‍മാരെ എങ്ങനെയും പണ്ഡാരമടക്കി സ്വസ്ഥമായി പാറിപ്പറന്ന് നടക്കാനാണ് പല നടിമാരും കോടതി കയറുന്നത്. എന്നാല്‍ രംഭയുടെ കേസ് അങ്ങനെയല്ല. അകന്ന് കഴിയുന്ന ഭര്‍ത്താവ് ഇന്ദ്ര പത്മനാഭനുമൊത്ത് ജീവിക്കാനുള്ള സാഹചര്യം ഒരുക്കിത്തരണമെന്ന് ആവശ്യപ്പെട്ടാണ് ഒക്ടോബറില്‍ താരം ചെന്നൈയിലെ കോടതിയെ സമീപിച്ചത്. അകന്ന് കഴിയുന്ന ഭര്‍ത്താവ് തനിക്കും മക്കള്‍ക്കും മാസം ചെലവിനായി രണ്ടരലക്ഷം രൂപ തരണമെന്നും കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന് മാസം 25 ലക്ഷം വരുമാനമുണ്ട്. വിവാഹ ശേഷം അഭിനയം നിര്‍ത്തിയത് കൊണ്ട് തനിക്ക് വരുമാനമില്ലെന്നും മക്കളുടെ വിദ്യാഭ്യാസത്തിനും മറ്റ് ചെലവുകള്‍ക്കുമാണ് പണമെന്നും പരാതിയില്‍ പറയുന്നു. കാനഡയിലുള്ള ബിസിനസുകാരനായ ഇന്ദ്ര പത്മനാഭനെ വിവാഹം കഴിച്ച ശേഷമാണ് രംഭ ടൊറന്റോയിലേക്ക് പറന്നത്.

മിക്ക പ്രവാസി ബിസിനസുകാര്‍ക്ക് നടിമാരെന്ന് പറഞ്ഞാല്‍ ഒരുതരം ഭ്രമമാണ്. അതിന്റെ പുറത്താണ് പലരും നടിമാരെ വിവാഹം കഴിക്കുന്നത്. പിന്നെ ബിസിനസ് ആവശ്യങ്ങള്‍ക്കും നടിമാരുടെ പേര് ഉപയോഗിക്കാം. വിദേശത്ത് പ്രോഗ്രാമുകള്‍ അവതരിപ്പിച്ചാല്‍ ആ വഴിയും കാശ് വരും. വിവാഹം കഴിഞ്ഞ് കുറേ കാലം കഴിയുമ്പോള്‍ ബിസിനസുകാരുടെ ഭ്രമം കുറയും പിന്നെ എങ്ങനെയെങ്കിലും ബാധ ഒഴിപ്പിക്കാന്‍ നടക്കുന്ന മന്ത്രവാദിയുടെ അവസ്ഥയാ… ഇന്ദ്രപത്മനാഭനും ഇപ്പോ ഏതാണ്ട് അതുപോലെ തന്നാ. ഡിവോഴ്‌സ് ഉണ്ടായാല്‍ രംഭയ്ക്ക് നല്ലൊരു തുക ലഭിക്കും. ചെന്നൈയില്‍ വീണ്ടും ജീവിതം തുടങ്ങാം. നായികയായി ഇനി ആരും വിളിക്കുമെന്ന് തോന്നുന്നില്ല. വല്ല അക്കച്ചിയോ, അമ്മയോ, അമ്മായിയമ്മയോ ആയി അഭിനയിക്കാം. അല്ലെങ്കില്‍ സീരിയലോ, റിയാലിറ്റിഷോയോ. അതാകുമ്പോ ഡെയ്‌ലി അഞ്ച് ലക്ഷത്തിലധികം രൂപ കിട്ടും. രാത്രിയാകും മുമ്പ് വീട്ടില്‍ വാരം.

ദിവ്യാ ഉണ്ണിയുടെ ജീവിതം ഇനി മക്കള്‍ക്ക്

divya-unni-thewifireporter

അഭിനയിച്ച് തിളങ്ങിയിരുന്ന കാലത്ത് ദിവ്യാ ഉണ്ണിയെ പോലെ മൊടപിടിച്ചൊരു നടി മലയാളത്തില്‍ ഉണ്ടായിരുന്നില്ലെന്നാണ് സിനിമാക്കാര്‍ പറയുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, സുരേഷ്‌ഗോപി, ദിലീപ്, മനോജ് കെ.ജയന്‍ തുടങ്ങിയവരുടെയെല്ലാം നായികയായി. തൊണ്ണൂറുകളുടെ പകുതി മുതല്‍ രണ്ടായിരത്തി രണ്ട് വരെ മുന്‍നിരനായികയായിരുന്നു. 2002ല്‍ അമേരിക്കയില്‍ ഡോക്ടറായ സുധീര്‍ ശേഖരന്‍ മേനോനെ വിവാഹം കഴിച്ചു. അമേരിക്കയിലെ ഹൂസ്റ്റണില്‍ സ്ഥിരതാമസമാക്കി. ഡാന്‍സറായ താരം അവിടെ നൃത്തവിദ്യാലയം തുടങ്ങി. പതിന്നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് കേരളത്തിലേക്ക് പറന്നിറങ്ങിയത് താരം വെളിപ്പെടുത്തുന്നത് വരെ ആദ്യമാരും അറിഞ്ഞിരുന്നില്ല.

വിവാഹ ജീവിതം അവസാനിപ്പിക്കാനുള്ള കാരണം എന്താണെന്നതിനെ കുറിച്ച് പല അഭ്യൂഹങ്ങളുമുണ്ട്. ഡോ. സുധീറിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നെന്ന് പറയുന്നു. ഏറ്റവും അധികം വിശ്വസിച്ചവരിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നാണ് ദിവ്യാ ഉണ്ണി ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ സുധീറിനെ കുറിച്ചുള്ള ആരോപണത്തില്‍ കഴമ്പുണ്ടെന്ന് തോന്നുന്നു. അതേസമയം ദിവ്യയുടെ ഡാന്‍സ് ക്ലാസില്‍ തിരക്കേറിയതോടെ വീട്ടുകാര്യങ്ങളിലുള്ള ശ്രദ്ധ കുറഞ്ഞെന്നും ഇതേ ചൊല്ലി രണ്ട് പേരും തര്‍ക്കമുണ്ടായെന്നും പറയുന്നു. ഡാന്‍സ് സ്‌കൂള്‍ പൂട്ടി വീട്ട് കാര്യങ്ങള്‍ നോക്കണമെന്ന് പറഞ്ഞത് ദിവ്യയ്ക്ക് ഇഷ്ടപ്പെട്ടില്ല. ഇരുവരും തമ്മിലുള്ള ഇഗോയാണ് വേര്‍പിരിയലില്‍ കലാശിച്ചതെന്നും കേള്‍ക്കുന്നു.

അമലാ പോള്‍ ജീവിതത്തിലും അഭിനയിച്ചു

amal-paul-thewifireporterഅഭിനയിക്കാന്‍ മിടുക്കരായ പല താരങ്ങളും ജീവിതത്തില്‍ അതിനേക്കാള്‍ ഗംഭീര പെര്‍ഫോമന്‍സ് നടത്തുന്നവരാണ്. അത്തരക്കാരില്‍ ഒരാളാണ് അമലാ പോളെന്ന് സിനിമാക്കാര്‍ക്കിടയില്‍ അഭിപ്രായമുണ്ട്. ജീവിതത്തേക്കാള്‍ വലുതാണ് സിനിയെന്ന് അമല വിശ്വസിക്കുന്നു. ആ വിശ്വാസമാണ് ജീവിതത്തിലെ വിശ്വാസത്തകര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. അതും ബോധപൂര്‍വമായിരുന്നെന്ന് ഭര്‍ത്താവയിരുന്ന എ.എല്‍. വിജയ് യുടെ പിതാവ് എ.എല്‍ അഴഗപ്പന്‍ ആരോപിച്ചിരുന്നു. വിവാഹത്തിന് മുമ്പ് അഭിനയം നിര്‍ത്തണമെന്ന് വിജയ് പറഞ്ഞില്ല, എന്നാല്‍ തെരക്ക് കുറയ്ക്കണമെന്ന് നിര്‍ദ്ദേശിച്ചു. യാഥാസ്ഥിതിക തമിഴ് കുടുംബമായിരുന്നു വിജയ് യുടേത്. അമല അഭിനയിക്കാന്‍ പോകുന്നത് അവര്‍ക്കിഷ്ടമല്ലായിരുന്നു.

അമലാപോളിന്റെ ദാമ്പത്യം തകര്‍ന്നതിന് പിന്നില്‍ അമ്മ ആന്‍സി പോളിന്റെ പങ്കും ചെറുതല്ലെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൈനിറയെ ലക്ഷങ്ങള്‍ വന്ന് പോയത് നിലച്ച് പോകും. ലൊക്കേഷനുകളിലെ സുഖജീവിതം, മറ്റ് പുറം വരവുകളായ ഉദ്ഘാടനം സ്റ്റേജ്ഷോകള്‍, ടി.വി പരിപാടികള്‍ നിന്നേക്കാം. ലോകമെമ്പാടുമുള്ള ടൂറിസ്റ്റ് സ്ഥലങ്ങളില്‍ സൗജന്യമായുള്ള സുഖവാസം ലൊക്കേഷനുകളിലെ പരിചാരകര്‍, എടുത്ത് കൊടുപ്പുകാര്‍, കുടപിടിക്കുന്നവര്‍, ടച്ചപ്പുകാര്‍, ആഞ്ജ കാത്ത് നില്‍ക്കുന്ന പ്രൊഡക്ഷന്‍ ടീമുകള്‍ അങ്ങനെ എല്ലാം നഷ്ടമകുന്നത് അമലയ്ക്കൊപ്പം ആന്‍സിയും ഇഷ്ടമായിരുന്നില്ലെന്ന് വാര്‍ത്തയില്‍ പറയുന്നു.

ഒരു ശരാശരി കുടുംബത്തിലെ പെണ്ണിന്റെ അമ്മക്ക് കൈവന്നു ചേര്‍ന്ന ധനവരവില്‍ കുറവ് വന്നപ്പോഴുണ്ടായ അങ്കലാപ്പ് ചെറുതൊന്നുമല്ല. ബുദ്ധിമതിയായ മാതാവിന്റെ തന്ത്രത്തില്‍ നടി വീണുപോയെന്നാണ് പറയുന്നത്. എ.എല്‍ വിജയ് അമലാപോളിന്റെ വലയില്‍ വീണതാണെന്നാണ് ചെന്നൈയിലെ സിനിമാ പ്രവര്‍ത്തകരില്‍ പലരും പണ്ട് പറഞ്ഞിരുന്നത്. പക്ഷെ, അമലയുടെ എല്ലാ കാര്യങ്ങളും അറിഞ്ഞ് കൊണ്ടാണ് വിജയ് വിവാഹം കഴിച്ചതെന്നും കേള്‍ക്കുന്നു.

തനിക്ക് ഇഷ്ടമില്ലാതിരുന്നിട്ടും മകന്റെ ആഗ്രഹപ്രകാരമാണ് അഴഗപ്പന്‍ വിവാഹത്തിന് സമ്മതിച്ചതെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. അവസാനം പ്രശ്നങ്ങളുണ്ടായപ്പോള്‍ വിജയ് തനിച്ചായി. സത്യത്തില്‍ പഞ്ചപാവമായ സംവിധായകന്‍ നടിക്ക് മുന്നില്‍ മുട്ടുകുത്തുകയായിരുന്നെന്നാണ് അടുത്തറിയാവുന്നവര്‍ പറയുന്നത്. വിജയ് സന്ധി സംഭാഷണത്തിന് മുതിര്‍ന്നെങ്കിലും ഒന്നും ഫലവത്തായില്ല. ഇനിയൊരു ഭര്‍ത്താവ് ഉദ്യോഗസ്ഥനാവാന്‍ അദ്ദേഹത്തിന് താല്‍പര്യം ഉണ്ടായിരുന്നില്ല.
ഭാര്യ സെലിബ്രിറ്റിയായാല്‍ ഈഗോ വില്ലനാകും

Soundarya Rajinikanth Latest Photosസിനിമാക്കാരായ ദമ്പതികളുടെ ജീവിതത്തിലുണ്ടാകുന്നതിനേക്കാള്‍ പ്രശ്‌നം ഭാര്യ സെലിബ്രിറ്റിയാകുന്ന ദാമ്പത്യ ജീവിതത്തിലുണ്ട്. രജനീകാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യയുടെ ജീവിതത്തില്‍ വില്ലനായതും സെലിബ്രിറ്റി സ്റ്റാറ്റസ് തന്നെ. ഭാര്യയുടെ പ്രശസ്തി, എവിടെ ചെന്നാലും കിട്ടുന്ന സ്വീകാര്യത എല്ലാം പ്രശ്‌നമായി. സൗന്ദര്യയും അശ്വിന്‍ എന്ന ബിസിനസുകാരനും ജിംമേറ്റ്‌സായിരുന്നു. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ജീവിതം തുടങ്ങിയത്. രജനീകാന്തിന്റെ സമ്മതം വാങ്ങിയ ശേഷമാണ് സൗന്ദര്യയോട് വിവാഹത്തെ കുറിച്ച് അശ്വിന്‍ സംസാരിച്ചത്. അത് സൗന്ദര്യയ്ക്ക് വല്യ ഇഷ്ടമായി.

വിവാഹജീവിതത്തിന്റെ ആദ്യ രണ്ട കൊല്ലം യാതൊരു പ്രശ്‌നവും ഇല്ലായിരുന്നു. അശ്വിന്റേത് പരമ്പരാഗത തമിഴ് ബ്രാഹ്മണ കുടുംബമായിരുന്നു. അതൊന്നും വിവാഹത്തിന് പ്രശ്‌നമായിരുന്നില്ല. സൗന്ദര്യ കൊച്ചടയാന്‍ എന്ന സിനിമ സംവിധാനം ചെയ്തതിന് ശേഷമാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. സിനിമയുടെ വര്‍ക്കിന് പിന്നാലെയായിരുന്നു സൗന്ദര്യ. അതോടെ ബിസിനസുകാരനായ അശ്വിനും സൗന്ദര്യയും തമ്മില്‍ കാണാതായി. സിനിമ സക്‌സസ് ആയില്ലെങ്കിലും രജനീകാന്തിന്റെ മകളെന്ന നിലയിലും സംവിധായിക എന്ന നിലയിലും സൗന്ദര്യയ്ക്ക് ലഭിച്ച പോപ്പുലാരിറ്റി അശ്വന് അത്ര രസിച്ചില്ല. അവിടെ നിന്നാണ് ദാമ്പത്യത്തിലെ രസച്ചരട് അയയാന്‍ തുടങ്ങിയത്. ആറ് വര്‍ഷം പിന്നിടും മുമ്പ് അത് പൊട്ടി.

ബാലയ്ക്കും അമൃതയ്ക്കും ഇടയില്‍ എന്ത് സംഭവിച്ചു?

bala-amrutha-suresh-their-daughter-avantika-kumarമനോഹരമായൊരു പ്രണയകഥ പോലെയായിരുന്നു നടന്‍ ബാലയും നടി അമൃതയും തമ്മിലുള്ള പ്രണയവും വിവാഹവും. പക്ഷെ, ദാമ്പത്യത്തിന്റെ അവസാനം ട്രാജഡിയായി. വിവാഹം കഴിഞ്ഞ് ആറ് വര്‍ഷത്തോളം കഴിഞ്ഞാണ് ഡിവോഴ്‌സ് ലഭിച്ചതെങ്കിലും അതിനും മുമ്പേ ഇരുവരും മാറിത്താമസിക്കുകയായിരുന്നു. അമൃത കൊച്ചിയിലെ സ്വന്തം വീട്ടിലേക്ക് മകളെയും കൂട്ടി താമസിക്കാന്‍ തുടങ്ങിയതിന്റെ കാരണം വ്യക്തമല്ല. അമൃതയാണ് ആദ്യം ഡിവോഴ്‌സ് പെറ്റീഷന്‍ ഫയല്‍ ചെയ്തത്. ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ വയറലായപ്പോള്‍ അമൃത നിഷേധിച്ചിരുന്നു. ആറ് മാസത്തോളം മകളെ കാണാന്‍ ബാലയ്ക്ക് കഴിഞ്ഞില്ലെന്ന് സുഹൃത്ത് പറയുന്നു.

അമൃത ടി.വിയിലെ സംഗീതപരിപാടിയില്‍ മല്‍സരിക്കാനെത്തിയ അമൃത ജഡ്ജായി വന്ന ബാലയുമായി പ്രണയത്തിലാവുകയായിരുന്നു. തെന്നിന്ത്യയിലെ പ്രശസ്തമായ അരുണാചലം സ്റ്റുഡിയോ ഉടമയുടെ ചെറുമകനാണ് ബാല. ബാലയുടെ പിതാവ് ജയകുമാര്‍ സംവിധായകനാണ്. ഇത്രയും പൈതൃകമുള്ള ഒരു കുടുംബത്തിലേക്ക് അമൃതയെ പോലൊരു സാധാരണ പെണ്‍കുട്ടി കടന്ന് ചെന്നപ്പോഴുണ്ടായ പ്രശ്‌നങ്ങളാണ് വേര്‍പിരിയലിന് കാരണമായതെന്നറിയുന്നു. തന്റെ വാശികളാണ് ബന്ധം തകര്‍ത്തതെന്ന് അമൃത ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതേസമയം ആരെയും കുറ്റപ്പെടുത്താനോ, നടന്നത് എന്താണെന്ന് പറയാനോ ബാല തയ്യാറല്ല. അമൃത സ്വന്തം മ്യൂസ്‌ക് സ്‌കൂളുമായി കൊച്ചിയില്‍ ജീവിക്കുന്നു. മകളെ കാണാന്‍ ബാലയ്ക്ക് കോടതി അനുമതി നല്‍കിയിട്ടുണ്ട്.
ഹീറോയിന്‍ വില്ലത്തിയായി; കമലാഹാസന്‍ ഗൗതമിയെ ഡിലീറ്റ് ചെയ്തു

kamal-haasan-gouthami-thewifireporterതെന്ത്യന്‍ ഹീറോയിനും മകളുമായ ശ്രൂതിഹാസനാണ് കമലാഹാസന്റെ മൂന്നാമത്തെ ദാമ്പത്യത്തിലെ വില്ലത്തി. അച്ഛന്റെ കാമുകിമാരെ പോലും സ്‌നേഹിക്കാന്‍ കഴിവുള്ളവളാണ് ശ്രുതിയെന്ന് പൊതുവേ പറയുന്നുണ്ടെങ്കിലും അടുത്തറിയാവുന്നവര്‍ പറയുന്നത് നല്ല അഹങ്കാരിയും ദുര്‍വാശിക്കാരിയും ആണെന്ന്. അത്തരമൊരു വാശിയാണ് പാവം ഗൗതമിയുടെ സ്വപ്‌നങ്ങള്‍ക്ക് വിലങ്ങ് തടിയായത്. കമലാഹാസനും മകളും അഭിനയിക്കുന്ന സബാഷ് നായിഡുവിന്റെ കോസ്റ്റിയൂം ഡിസൈനര്‍ ശ്രുതിയായിരുന്നു. എന്നാല്‍ ഗൗതമി സെലക്ട് ചെയ്ത കോസ്റ്റിയൂംസ് ശ്രുതിക്ക് ഇഷ്ടമായില്ല. എല്ലാം വലിച്ചെറിഞ്ഞിച്ച് ശ്രുതി തനിക്ക് ഇഷ്ടമുള്ളത് അണിഞ്ഞു. അത് ഗൗതമിക്ക് രസിച്ചില്ല. ഇരുവരും തമ്മില്‍ പോട്ടിയായി.

അറുപത് കഴിഞ്ഞ കമലാഹാസന് മകളുടെ കൂടെ നില്‍ക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. സബാഷ് നായിഡുവിന്റെ ചിത്രീകരണത്തിനിടെ കമലാസാന്റെ കാലിന് പരിക്കേറ്റിരുന്നു. താരം ആസ്പത്രിയിലായ വിവരം ഗൗതമി വൈകിയാണ് ശ്രുതിഹാസനെയും ഇളയമകളായ അക്ഷരഹാസനെയും അറിയിച്ചതെന്നും ഇതാണ് ശ്രൂതി ഇടയാനുള്ള കാരണമെന്നും തമിഴ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ച ഗൗതമിക്ക് കാന്‍സര്‍ വന്നപ്പോഴാണ് കമലാഹാസന്‍ ജീവിത സഖിയാക്കിയത്. ഉപാധികളില്ലാത്ത ജീവിതമായിരുന്നു. ഗൗതമിയെ അമേരിക്കയില്‍ ചികില്‍സയ്ക്ക് കൊണ്ടുപോയതും പരിചരിച്ചതും കമലാഹാസനായിരുന്നു. ഇനിയുള്ള ജീവിതം മകള്‍ക്ക് വേണ്ടിയാണെന്നും വേര്‍പിരിയല്‍ മാനസികമായി തളര്‍ത്തിയെന്നും ഗൗതമി ബ്‌ളോഗില്‍ കുറിച്ചു.

ലിസി പ്രിയനെ ‘വെട്ടി’ ; ഇനി ലിസി ലക്ഷ്മി

lisi-thewifireporterപ്രിയദര്‍ശനെ ജീവിതത്തിലേക്ക് ക്ഷണിച്ചത് കൊണ്ടും കാല്‍നൂറ്റാണ്ടിന്റെ പടിവാതില്‍ക്കല്‍ വച്ച് തട്ടിത്തെറിപ്പിച്ചത് കൊണ്ടും ലിസിക്ക് ലാഭം മാത്രമേ ഉള്ളൂ. ലിസി നടിയാണെങ്കിലും അഭിനയമൊന്നും അത്ര മെച്ചമല്ലെന്ന് മുമ്പോരിക്കല്‍ പ്രിയന്‍ പറഞ്ഞത് സത്യമാണ്. പ്രിയനെ കെട്ടിയത് കൊണ്ട് കോടീശ്വരിയായി. അവസാനം ഉപേക്ഷിച്ചപ്പോഴും കിട്ടി കോടികള്‍. ചുരുക്കം പറഞ്ഞാല്‍ പിടിച്ചപ്പോഴും വിട്ടപ്പോഴും ലോട്ടറിയടിച്ചു. ഏതാണ്ട് മൂവായിരം കോടിയിലധികം രൂപയുടെ ആസ്തിയുണ്ടായിരുന്നു പ്രിയദര്‍ശന്. അതിന്റെ പകുതി ഇപ്പം ലിസിക്ക് സ്വന്തം. ചെന്നൈയിലെയും തിരുവനന്തപുരത്തെയും വീടുകള്‍ ഒഴികെയുള്ള എല്ലാ പ്രോപ്പര്‍ട്ടികളിലും ലിസിക്ക് അവകാശമുണ്ടായി. തിരുവനന്തപുരം ഗ്രാന്റ് മോട്ടേഴ്‌സില്‍ പ്രിയദര്‍ശനുള്ള ഓഹരിയുടെ 70 ശതമാനവും ലിസിക്ക് കിട്ടി.

മമ്മൂട്ടിയും മോഹന്‍ലാലും വാങ്ങുന്നതിന്റെ ഏത്രയോ ഇരട്ടി പ്രതിഫലമാണ് എട്ട് കൊല്ലം മുമ്പ് പ്രിയന്‍ ഹി്്ന്ദിയില്‍ വാങ്ങിയിരുന്നത്. അന്നത്തെ പ്രിയന്റെ പ്രതിഫലം കൊണ്ട് ഇന്നൊരു നല്ല സൂപ്പര്‍താര സിനിമ നിര്‍മിക്കാം. ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകളുടെ പരസ്യം ചെയ്ത് മാത്രം കോടികളാണ് പ്രിയന്‍ സമ്പാദിച്ചത്. ചെന്നൈയില്‍ നിര്‍മാതാക്കള്‍ക്കും കുടുംബങ്ങള്‍ക്കും മാത്രം സിനിമ കാണുന്നതിനുള്ള ഒരു പ്രിവ്യൂ തിയേറ്ററുണ്ട്. പണ്ട് ആ തിയേറ്ററില്‍ നിന്ന് പ്രിയനെ ഇറക്കി വിട്ടിട്ടുണ്ട്. പിന്നീട് പ്രിയനത് വാങ്ങി. ഇന്നത് ലിസിയുടെ കൈവശമാണ്. തെന്നിന്ത്യയിലെ ഏറ്റവും നല്ല സ്റ്റുഡിയോകളില്‍ ഒന്നായ ഫോര്‍ ഫ്രെയിംസ് പ്രിയന്റെയാണ്. എന്നാല്‍ എഡിറ്റിംഗ് സ്റ്റുഡിയോയുടെ അവകാശം ലിസിക്കാണ്. പ്രിയന്‍ ലിസിയെ അല്ല, ലിസി പ്രിയനെയാണ് ഉപേക്ഷിച്ചത്.

ലിസിക്ക് ബിസിനസുകാരനായ ഫാമിലി സുഹൃത്തുമായി അടുപ്പമുണ്ടായിരുന്നെന്നും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നടത്തിയവകയില്‍ അയാള്‍ പണം വെട്ടിച്ചെന്നുമാണ് പറയുന്നത്. ഇതേ ചൊല്ലിയുള്ള തര്‍ക്കവും ഈഗോയുമാണ് എല്ലാം തകരാന്‍ കാരണം. ലിസിയെ അനുനയിപ്പിക്കാന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ ശ്രമിച്ചിട്ടും നടന്നില്ല. ചെന്നൈയിലെ ഫ്‌ളാറ്റില്‍ ഒറ്റയ്ക്ക് കഴിയുകയാണ് താരം. മക്കള്‍ അമേരിക്കയില്‍ പഠിക്കുന്നു.
തന്റെ നഗ്ന ഫോട്ടോ നെറ്റിലിട്ട ഭര്‍ത്താവിനെതിരെ പ്രിയങ്ക

വലിച്ച് വാരി അഭിനയിക്കാതെ, നല്ല കഥാപാത്രങ്ങള്‍ മാത്രം ചെയ്ത നടിയായിരുന്നു പ്രിയങ്ക നായര്‍. ഒന്‍പത് വര്‍ഷത്തെ കരിയറില്‍ 16 ചിത്രങ്ങള്‍ മാത്രമാണ് താരം അഭിനയിച്ചത്. കരിയറില്‍ സൂഷ്മത കാട്ടിയ പ്രിയങ്കയ്ക്ക് ജീവിത്തില്‍ പിഴച്ചു. തമിഴ് ചിത്രം വെയില്‍ സൂപ്പര്‍ഹിറ്റായതോടെയാണ് പ്രിയങ്ക തെന്നിന്ത്യയിലെ സൂപ്പര്‍ നിരയിലേക്ക് ഉയര്‍ന്നത്. അതിനിടെ സഹസംവിധായകന്‍ ലോറന്‍സ് രാമുമായി പ്രണയത്തിലായി. വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരായി. വിവാഹ ശേഷം കുടുംബജീവിതം നയിക്കണമെന്നായിരുന്നു പ്രിയങ്കയുടെ ആഗ്രഹം. പക്ഷെ, ഭര്‍ത്താവും വീട്ടുകാരും സമ്മതിച്ചില്ല. കുട്ടി ജനിച്ച ശേഷം പ്രിയങ്ക തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് ചെന്നൈയിലേക്ക് മടങ്ങിയില്ല.

ഭര്‍ത്താവ് മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നെന്ന് കാട്ടി പ്രിയങ്കയും പിതാവും പൊലീസില്‍ പരാതി നല്‍കിയിരുന്നു. തന്റെ നഗ്ന ചിത്രം ഭര്‍ത്താവ് ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയും പ്രിയങ്ക നല്‍കിയിരുന്നു. രണ്ടിനും പുറമേ വിവാഹമോചനവും ഫയല്‍ ചെയ്തു. സഹസംവിധായകനായിരുന്ന ലോറന്‍സ് സിനിമ എടുത്തത് പൊളിഞ്ഞു. അതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പ്രിയങ്കയെ അഭിനയിക്കാന്‍ ലോറന്‍സും വീട്ടുകാരും ഏറെ നിര്‍ബന്ധിച്ചു. താരം വഴങ്ങിയില്ല. പ്രിയങ്കയെ വിവാഹം കഴിച്ചത് കാരണം തന്റെ കരിയര്‍ നശിച്ചെന്ന് ആരോപിച്ചാണ് ലോറന്‍സ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ ആരോപിച്ചിരുന്നു. എന്തായാലും പ്രിയങ്ക ഇപ്പോള്‍ മലയാള സിനിമകളില്‍ ്അഭിനയിച്ച് തുടങ്ങി. മകള്‍ക്ക് വേണ്ടിയാണ് ജീവിതമെന്ന് താരം വ്യക്തമാക്കി.

മംമ്തയ്ക്ക് കാന്‍സറിനേക്കാള്‍ വേദന ഒറ്റപ്പെടലായിരുന്നു

mamtha-thewifireporterകാന്‍സറിനേക്കാള്‍ വേദനയാണ് ജീവിതത്തിലെ ഒറ്റപ്പെടല്‍ തനിക്ക് നല്‍കിയതെന്ന് നടി മംമ്ത മോഹന്‍ദാസ് വിവാഹമോചന ശേഷമുള്ള ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ബാല്യകാല സുഹൃത്തും ബിസിനസുകാരനുമായ പ്രജിത് പത്മനാഭനെ 2011ലാണ് മംമ്ത വിവാഹം കഴിച്ചത്. മൂന്ന് വര്‍ഷം പോലും ആ ബന്ധം നീണ്ടില്ല. അതിനിടെ താരത്തിന് കാന്‍സര്‍ വന്നു. രണ്ട് പേരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. പക്ഷെ, ജീവിതത്തില്‍ വലിയൊരു പ്രതിസന്ധിയുണ്ടായപ്പോള്‍ ബാല്യകാല സുഹൃത്ത് ഒപ്പമുണ്ടായില്ല. അമ്മ മാത്രമാണ് ആശ്രയമായത്. അമേരിക്കയിലായിരുന്നു ചികില്‍സ. ആദ്യം പോയപ്പോള്‍ അമ്മയെ കൂട്ടിയിരുന്നു. പിന്നീട് തനിച്ചായി യാത്ര. കാന്‍സറിന്റെ വേദനകളെ അതിജീവിച്ചാണ് പല സിനിമകളിലും താരം അഭിനയിച്ചത്. എല്ലാം മറക്കാനുള്ള മരുന്നായി അഭിനയത്തെ കണ്ടു. അതിന്റെ ഫലവും കണ്ട് തുടങ്ങി. രോഗം ഭേദമായിവരുന്നു. സിനിമകളില്‍ തിരക്കും കൂടുന്നു.

ഐറ്റം ഡാന്‍സ് ജ്യോതിര്‍മയിക്ക് വിനയായി

jyothirmayi_thewifireporterബന്ധു നിശാന്തിനെ പ്രണയിച്ചാണ് ജ്യോതിര്‍മയി ജീവിത സഖാവാക്കിയത്. എന്നാല്‍ താരത്തിന്റെ അഭിനയമോഹം ദാമ്പത്യത്തില്‍ വിള്ളല്‍ വീഴ്ത്തി. അഭിനയ ശേഷവും താരം ഐറ്റം നമ്പരുകള്‍ കാച്ചിയതാണ് വിനയായത്. പ്രത്യേകിച്ച് സാഗര്‍ ഏലിയാസ് ജാക്കിയിലെ ഐറ്റം നമ്പര്‍ . രണ്ട് പേരെയും കോടതി കൗണ്‍സിലിംഗിന് വിധേയമാക്കിയെങ്കിലും ഫലമുണ്ടായില്ല. ബന്ധം വേര്‍പെടുത്തിയ ജ്യോതിര്‍മയിക്ക് പറയത്തക്ക അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല. അതിനിടെ കോളജിലെ സീനിയറും സംവിധായകനുമായ അമല്‍ നീരദുമായി പ്രണയത്തിലായി. വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും രജിസ്റ്റര്‍ വിവാഹം കഴിച്ചു. കൊച്ചയില്‍ സുഖമായി കഴിയുന്നു.

കാവ്യയ്ക്ക് അമ്മായിയമ്മ വില്ലത്തി

kavya-marriage-photos-_49_നിശാലിനെ വിവാഹം കഴിക്കുമ്പോള്‍ കുടുംബവും കുട്ടികളുമായി സ്വസ്ഥമായി ജീവിക്കണമെന്നായിരുന്നു കാവ്യാമാധവന്റെ ആഗ്രഹം. അഭിനയിച്ച സിനിമകളിലൊക്കെ ഗ്ലാമറാകാതെ ശ്രദ്ധിച്ചതും അതുകൊണ്ടാണ്. നിശാലിന്റെ വീട്ടുകാര്‍ വിവാഹ ആലോചനയുമായി കാവ്യയുടെ മാതാപിതാക്കളെ സമീപിക്കുകയായിരുന്നു. കാവ്യ നായര്‍ സമുദായം അല്ലാതിരുന്നിട്ടും അവര്‍ക്ക് എതിര്‍പ്പുകള്‍ ഉണ്ടായിരുന്നില്ല. വിവാഹത്തോടെ അഭിനയം നിര്‍ത്താനും താരം തീരുമാനിച്ചിരുന്നു. എന്നാല്‍ ഗള്‍ഫിലെ ജീവിതം കാവ്യ ഉദ്ദേശിച്ച പോലെയായിരുന്നില്ല. സ്‌റ്റേജ്‌ഷോകളിലും മറ്റ് പരിപാടികളിലും കാവ്യയെ പങ്കെടുപ്പിച്ച് പണം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം.

തനിക്ക് ഫോണ്‍ ചെയ്യാന്‍ പോലും സ്വാതന്ത്ര്യം ലഭിച്ചിരുന്നില്ലെന്നാണ് കാവ്യ പിന്നീട് പ്രതികരിച്ചത്. യാത്രകളും തെരക്കും ബഹളവുമായി നടന്ന കാവ്യയെ ഒരു വീട്ടിനുള്ളില്‍ തളച്ചിട്ടപ്പോഴേ താരം വീര്‍പ്പ്മുട്ടി. പിന്നീട് ദിലീപുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് നിരന്തരം മാനസികമായി പീഡിപ്പിച്ചിരിക്കുന്നു. ഇതൊക്കെ സഹിക്കാതെയാണ് താരം കൊച്ചിയിലേക്ക് വിമാനം കയറിയത്. നാശാലിന് സ്വന്തമായ നിലപാടുകള്‍ ഇല്ലാതിരുന്നതാണ് ബന്ധം വഷളാകാന്‍ കാരണമായതെന്ന് പറയുന്നു. അമ്മ പറയുന്നതിനപ്പുറം നിശാല്‍ കേള്‍ക്കില്ലായിരുന്നു. കാവ്യയുടെ പേരിലുള്ള കോടിക്കണക്കിന് രൂപയാണ് ഈ ബന്ധത്തിലേക്ക് ആകര്‍ഷിച്ചതെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്തായാലും വലിയ തിരക്കുകളില്ലാതെ കാവ്യ കൊച്ചിയില്‍ കഴിയുന്നു. ഇപ്പോള്‍ മനസമാധാനം ഉണ്ടെന്നാണ് താരം പറയുന്നത്.
മഞ്ജുവും ദിലീപും പിരിയാന്‍ കാരണങ്ങള്‍ പലത്

dileep-and-manju-warrier-divorce-thewifireporterമഞ്ജുവാര്യരും ദിലീപും പിരായാന്‍ കാരണങ്ങള്‍ ഒരുപാടുണ്ടെന്നാണ് അറിയുന്നത്. കാവ്യയുമായി ദിലീപിന് ബന്ധമുണ്ടെന്ന ആക്ഷേപം പലരും പറയുന്നെങ്കിലും അത് മാത്രമല്ല കാരണം. മഞ്ജുവിന്റെ അഭിനയമോഹവും അതിന് കാരണമാണ്. അഭിനയവും നൃത്തവും നന്നായി അറിയാവുന്ന താന്‍ അടുക്കളയില്‍ മാത്രം കഴിയുന്നത് ശരിയല്ലെന്ന തോന്നല്‍ മഞ്ജുവിനുണ്ടായി. വിവാഹം പക്വതയില്ലാത്ത തീരുമാനമായിരുന്നെന്ന് ബന്ധം വേര്‍പെടുത്തിയ ശേഷം മഞ്ജു പറഞ്ഞത് അതുകൊണ്ടാണ്. ഇരുവരും കോടതികളില്‍ കൊടുത്ത പരാതികളിലെ കാര്യങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് കോടതി വിലക്കിയത് കൊണ്ട് കാരണങ്ങളെല്ലാം പുറത്ത് വന്നില്ല.

ബന്ധം വേര്‍പിരിഞ്ഞപ്പോള്‍ ജീവനാംശം മഞ്ജുസ്വീകരിച്ചില്ല. കോടിക്കണക്കിന് രൂപ കിട്ടുമായിരുന്നു. എന്നാല്‍ സ്വന്തം നിലയ്ക്ക് പണം സമ്പാദിക്കാന്‍ തനിക്ക് കഴുയുമെന്ന ആത്മവിശ്വാസം മഞ്ജുവിനുണ്ടായിരുന്നു. അത് യാഥാര്‍ത്ഥ്യമാവുകയും ചെയ്തു. 50 ലക്ഷം രൂപയാണ് താരം പ്രതിഫലം വാങ്ങുന്നത്. പരസ്യചിത്രങ്ങളിലൂടെയുള്ള വരുമാനം വേറെയും. നിരവധി സാമൂഹ്യപ്രവര്‍ത്തനങ്ങളിലും താരം സജീവമായി പങ്കെടുക്കുന്നു. ദിലീപിന്റെ വരുമാനത്തിലൊരു ഭാഗം പലരും കൈക്കലാക്കുന്നു എന്ന് മഞ്ജുവിന് അറിയാമായിരുന്നു. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായിരുന്നതായും അറിയുന്നു.

ദിലീപിന് ബന്ധം വേര്‍പെടുത്താന്‍ തീരെ ആഗ്രഹമില്ലായിരുന്നു. രഞ്ജിത്തിന്റെ സിനിമയിലൂടെ രണ്ടാം വരവിന് ഒരുങ്ങിയതായിരുന്നു മഞ്ജു. എന്നാല്‍ ദിലീപ് അത് തടഞ്ഞു. ഭാര്യ അഭിനയിക്കുന്നത് ദിലീപിന് ഇഷ്ടമല്ലായിരുന്നു. അത് അദ്ദേഹം തുറന്ന് പറയുകയും ചെയ്തു. ദിലീപിന്റെ നിര്‍ബന്ധത്തിന് വഴങ്ങി സത്യന്‍ അന്തിക്കാടും ആദ്യം മഞ്ജുവിനെ ഒഴിവാക്കിയിരുന്നു. മമ്മൂട്ടി തന്റെ ചിത്രങ്ങളില്‍ മഞ്ജുവിനെ നായികയാക്കാന്‍ ഇപ്പോഴും സമ്മതിക്കുന്നില്ല. ദിലീപുമായുള്ള സൗഹൃദം മാത്രമാണ് അതിന് കാരണം.

ഉര്‍വ്വശിയുടെ മദ്യപാനം മനോജിനെ തകര്‍ത്തു

urvashi-manojഉര്‍വശിയും മനോജും പ്രണയിച്ച് നടന്നിരുന്ന കാലത്തേ മനോജ് കെ.ജയനെ സഹപ്രവര്‍ത്തകരില്‍ പലരും വിലക്കിയിരുന്നു, ഇത് നിനക്ക് പറ്റിയ ബന്ധമല്ലെന്ന്. പക്ഷെ, പ്രണയവും രതിയും അസ്ഥിക്ക് പിടിച്ചിരുന്ന താരം അതൊന്നും ചെവിക്കൊണ്ടില്ല. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഇരുവരും പല ചിത്രങ്ങളിലും ജോഡികളായി അഭിനയിച്ചിരുന്നു. ആ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. അതിന് മുമ്പ് ഉര്‍വശിക്ക് മറ്റ് പല ബന്ധങ്ങളും ഉണ്ടായിരുന്നെന്ന് ആക്ഷേപമുണ്ട്. എന്നാല്‍ മനോജ് കെ.ജയന്‍ അത്തരം കഥകളൊന്നും വിശ്വസിച്ചില്ല. കല്യാണം കഴിഞ്ഞതോടെ ഉര്‍വശിക്ക് നല്ല മാറ്റമുണ്ടായിരുന്നു. അതില്‍ അവരുടെ വീട്ടുകാര്‍ക്കെല്ലാം സന്തോഷമായിരുന്നു.

സിനിമ കൊണ്ട് മാത്രം ജീവിക്കുന്ന കുടുംബമായിരുന്നു ഉര്‍വശിയുടേത്. സിനിമാ അഭിനയം അധികനാള്‍ നീട്ടിക്കൊണ്ട് പോകണമെന്ന് അവര്‍ക്ക് ആഗ്രഹമില്ലായിരുന്നു. ഓരോ സിനിമയും ചെയ്യുമ്പോള്‍ ഇത് കഴിയുമ്പോള്‍ കോളജില്‍ പോകണം എന്നൊക്കെയാണ് താരം ആഗ്രഹിച്ചിരുന്നത്. എന്നാല്‍ വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങളോര്‍ത്ത് സിനിമ തുടര്‍ന്നു. മനോജിനെ വിവാഹം കഴിക്കുമ്പോള്‍ ഉര്‍വശിയുടെ കുടുംബം സാമ്പത്തികമായി നല്ല നിലയിലായിരുന്നു. മനോജിന്റെ കുടുംബം അത്രത്തോളം അല്ലായിരുന്നു. കല്യാണം കഴിഞ്ഞ് മനോജ് അഭിനയം തുടര്‍ന്നു. വീട്ടില്‍ ഒറ്റയ്ക്കായ ഉര്‍വശി മകളുണ്ടായിക്കഴിഞ്ഞ് മദ്യപാനം തുടങ്ങി. മനോജ് കെ.ജയന്റെ വീട്ടില്‍ എല്ലാവരും ഒരുമിച്ചാണ് മദ്യപിക്കുന്നതെന്നും അങ്ങനെയാണ് താനും മദ്യപാനം ശീലമാക്കിയതെന്ന് ഉര്‍വശി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

മദ്യപിച്ച് അലമ്പ് കാട്ടുന്നത് ഉര്‍വശി പതിവാക്കിയതോടെയാണ് മനോജ് കെ.ജയന്‍ തലയില്‍ കയറ്റിവച്ചത് ഇത്രയും വല്യ ഏണിയാണെന്ന് തിരിച്ചറിഞ്ഞത്. ഒരു തരത്തിലും മുന്നോട്ട് പോകാനൊക്കില്ലെന്ന് മനസിലായപ്പോള്‍ ബന്ധം വേര്‍പെടുത്തി. പ്രശ്‌നങ്ങളുടെ തുടക്കം മുതല്‍ മനോജിന്റെ കൂടെയായിരുന്നു ഉര്‍വശിയുെ സഹോദരിമാരായ കല്‍പ്പനയും കലാരഞ്ജിനിയും. ഇത് ഉര്‍വശിക്ക് ഒട്ടും പിടിച്ചില്ല. ഇതേ ചൊല്ലി കല്‍പ്പനയുമായി ഉര്‍വശി വഴക്കുണ്ടാക്കിയിരുന്നു. ഇരുവരും ഏറെ നാള്‍ കണ്ടാല്‍ മിണ്ടാറില്ലായിരുന്നു. എന്തായാലും ഉര്‍വശിയും മനോജും ഇപ്പോള്‍ വേറെ വിവാഹം കഴിച്ച് ജീവിക്കുകയാണ്. ഉര്‍വശി ഇപ്പോഴും നല്ല വെള്ളമാണ്. മദ്യപിച്ച് നിയമസഭയിലെ പരിപാടിയില്‍ വരെ പങ്കെടുത്ത് അലമ്പുകള്‍ ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്നു.