റോബിന്‍ വടക്കുംചേരിയെ തള്ളിപ്പറഞ്ഞ് സ്വന്തം കുടുംബം

ഫാ റോബിൻ വടക്കുംചേരിയെ തള്ളിപ്പറഞ്ഞുകൊണ്ട് സ്വന്തം കുടുംബം .മാപ്പ് അപേക്ഷിച്ചുകൊണ്ട് ഇരക്കും കുഞ്ഞിനുമൊപ്പം നിൽക്കുന്നുവെന്ന് ജേഷ്ഠൻ ജോസ് മാത്യു.

വൈദീകനായ ഫാ റോബിൻ  പ്രായപൂർത്തിയാകാത്ത പെൺ കുട്ടിയെ പീഠിപ്പിക്കുകയും ആ പെൺകുട്ടി ഒരു കുഞ്ഞിന് ജൻമ്മം നൽകാൻ ഇടയായ സാഹചര്യത്തിൽ ആകെ ഞെട്ടലിലും നാണക്കേടിലുമാണ് റോബിൻ്റെ കുടുംബം .കൂടിയേറ്റക്കാർ ധാരാളമായുള്ള വയനാട്ടിലെ നടവയൽ എന്ന ചെറിയ ഗ്രാമത്തിൽ താമസിക്കുന്ന ഇവർക്ക് സ്വന്തം കുടുംബാഗം ചെയ്ത ഹീന പ്രവർത്തിയുടെ അപമാനം കാരണം തല ഉയർത്താനാവുന്നില്ല.

റോബിനെ തള്ളിപ്പറഞ്ഞ ഇവർ  ഇരയാകപ്പെട്ട പെൺകുട്ടിക്കും കുഞ്ഞിനും വേണ്ടി പ്രാർത്ഥിക്കുകയാണ് .റോബിൻ ചെയ്ത കുറ്റത്തിന് മാപ്പ് അപേക്ഷിച്ചുകൊണ്ടുള്ള സന്ദേശവും നവ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് .

ഫാ റോബിൻ്റെ മുത്ത ജേഷ്ഠൻ  ജോസ് മാത്യു പറയുന്നതിങ്ങനെ

കുറ്റവാളി ഞങ്ങളുടെ സഹോദരനാണ് .അവൻ ചെയ്ത തെറ്റിനുള്ള ശിക്ഷ അനുഭവിക്കണം  .അയാളുടെ ബന്ധുക്കളും സഹോദരങ്ങളും എന്ന നിലക്ക്  ഞങ്ങൾക്ക് നാണക്കേടുണ്ട് .സഭാ വിശ്വാസികൾക്കും, ബന്ധുക്കൾക്കും ,സുഹൃത്തുക്കൾക്കും  ഞങ്ങളുടെ സഹോദരൻ മൂലം ഉണ്ടായ നാണക്കേടിനും യാതനക്കും മാപ്പ് ചോദിക്കുന്നു.

ഇരയായ പെൺകുട്ടിയുടെ പക്ഷത്ത് നിൽക്കാനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത് . ഈ സംഭവം സഭയിലെ  തെറ്റായ മാർഗത്തിലൂടെ സഞ്ചരിക്കുന്നവരെ  ഉണർത്താനും വരും നാളുകളിൽ ഇത്തരം ദൂരന്തങ്ങൾ ഒഴിവാക്കാനുമുള്ള കാരണമാകട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് സന്ദേശം അവസാനിക്കുന്നത് .