കുടുക്കിയതാണെന്ന് ദിലീപ്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

ടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പതിനാല് ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു.ദിലീപിനെ ആലുവ സബ്ജയിലിലേക്ക് കൊണ്ടുപോകും. രാവിലെയാണ് ദിലീപിനെ് മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയത്.

ഇന്നലെയാണ് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പത്ത് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയുന്നത്.നടിയ്‌ക്കെതിരായ ആക്രമണത്തില്‍ ദിലീപ് ഗൂഢാലോചനയുമായി നേരിട്ട് പങ്കെടുത്തതിന്റെ അടിസ്ഥാനത്തിലായിരുന്നു ദിലീപിന്റെ അറസ്റ്റ്.

പള്‍സര്‍ സുനിയുമായി ദിലീപിന് ഏറെ നാളത്തെ പരിചയമുണ്ടെന്നും, നേരത്തെ 2013ലും സമാനമായ ആക്രമണത്തിന് ഇവര്‍ പദ്ധതിയിട്ടിരുന്നതായുമാണ് വിവരങ്ങള്‍ ലഭിക്കുന്നത്. ദിലീപിന്റെ പങ്ക് വ്യക്തമായത് പള്‍സര്‍ സുനിയുടെ മൊബൈല്‍ രേഖകളില്‍ നിന്നുമാണ്. ആക്രമണത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യവും ഭൂമി സംബന്ധമായ തര്‍ക്കവുമാണെന്നാണ് പ്രാഥമിക വിവരം. ഇതിന് മുന്‍പും ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.

ദിലീപിനെ രാവിലെതന്ന പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ അല്പം മുമ്പാണ് അറസ്റ്റ് ചെയ്തിരുന്നത്. അതീവ രഹസ്യമായാണ് ദിലീപിനെ വിളിച്ചുവരുത്തിയത്. മാധ്യമങ്ങളോ മറ്റാരെങ്കിലുമോ ദിലീപിനെ വിളിച്ചുവരുത്തുന്ന കാര്യം അറിഞ്ഞിരുന്നില്ല. എന്നാല്‍ ചോദ്യം ചെയ്യലിനിടെ അതീവനാടകീയമായി രംഗം അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു.