റിട്ടയർമെന്റ് ജീവിതം പ്രാർത്ഥനയും ,കൂട്ടായ്മയുമായൊക്കെ കഴിച്ചുകൂട്ടാമെന്നു കരുതി മുടക്കിയ പണം നഷ്ടപ്പെടുന്ന അവസ്ഥയിൽ അംരിക്കയിൽ കുറച്ചു ഹതഭാഗ്യർ .ഇവിടെ അരങ്ങേറിയ ഒരു വാൻ തട്ടിപ്പിന്റെ കഥ ചില അമേരിക്കൻ മലയാളി ഓൺ ലൈനിനുകളിൽ അല്ലാതെ പുറം ലോകം അറിഞ്ഞിട്ടില്ല .
തട്ടിപ്പിന്റെ കഥ ഇങ്ങനെ
ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, പെന്‍സില്‍വാനിയ ട്രൈസ്റ്റേറ്റ് ഏരിയായില്‍ താമസിച്ചിരുന്ന 150 ഓളം ക്രൈസ്തവ വിശ്വാസികളെ ചേര്‍ത്ത് രൂപീകൃതമായ ഒരു വലിയ പ്രസ്ഥാനമായിരുന്നു കെ.സി.എ.എച്ച് അഥവാ കേരളാ ക്രിസ്ത്യന്‍ അഡല്‍ട്ട് ഹോംസ്. തുടക്കത്തില്‍ ഒരു ലിമിറ്റഡ് ലയബിലിറ്റി കമ്പനിയായി ടെ ക്ലാസിലെ റോയിസ് സിറ്റി ആ സ്ഥാനമാക്കി രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനമാരംഭിച്ചു. ഓരോ മെമ്പര്‍മാരില്‍ നിന്നും തുടക്കത്തില്‍ 25,000 ഡോളര്‍, അതായത് മൂന്നേമുക്കാല്‍ മില്ല്യന്‍ ഡോളര്‍, വാങ്ങിയശേഷമാണ് പ്രവര്‍ത്തനം തുടങ്ങിയത്.
ടെ ക്ലാസിലെ റോയിസ് സിറ്റിയില്‍ കേരളത്തനിമയില്‍ ഒരു മിനികേരളം നിര്‍മ്മിക്കുക എന്നുള്ളതായിരുന്നു ഇതിന് രൂപം നല്‍കിയവരുടെ സ്വപ്നം വളരെ പെട്ടെന്നു തന്നെ 400-ല്‍ പരം ഏക്കര്‍ സ്ഥലം വാങ്ങുകയും ചെയ്തു. പക്ഷേ, വാങ്ങിയ സ്ഥലം പാടം പോലുള്ള ചതുപ്പുനിലം ആയതിനാല്‍ അവിടെ വീടു പണിയത്തക്കവിധത്തില്‍ ലെവലാക്കിയെടുക്കുന്നതിന് വാങ്ങിയ വിലയെക്കാള്‍ കൂടുതല്‍ മുടക്കേണ്ടതായിവന്നു. ഒടുവില്‍ മെമ്പര്‍മാരില്‍ നിന്നും 8% പലിശ കൊടുക്കാമെന്നവാക്കില്‍ ഒന്നരമില്ല്യന്‍ ഡോളറിലെധികം പല ഗഡുക്കളിലായി വാങ്ങി. വൈദികരാണ് പ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയത് എന്ന കാരണത്താല്‍ തന്നെ നല്ല വിശ്വാസികളില്‍ പലരും കൈ അയഞ്ഞു സഹായിച്ചു എന്നു പറയേണ്ടതില്ലല്ലോ. അത്ര നല്ല വിശ്വാസിക ഇല്ലായിരുന്ന ചുരുക്കം ചിലരെങ്കിലും ഈ പോക്കുപോയാല്‍ പ്രസ്ഥാനം വിജയത്തിലെത്തുകയില്ല എന്ന് പറഞ്ഞെങ്കിലും അവര്‍ വിശ്വാസമില്ലാത്തവരെന്ന പേരില്‍ പുറന്തള്ളപ്പെട്ടു .
2000-ാംന്റെ തുടക്കത്തില്‍ ആരംഭിച്ച പ്രസ്ഥാനം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വീടുകള്‍ വയ്ക്കാനാവാതെ വിഷമിച്ചുകൊണ്ടിരുന്നു. ഒടുവില്‍ വീണ്ടും കിട്ടുന്നേടത്തുനിന്നെല്ലാം പണം വാങ്ങാന്‍ ശ്രമമാരംഭിച്ചു. അതിന്‍റെ ഭാഗമായി 8% പലിശയ്ക്ക് രണ്ടു പ്രമുഖ വ്യക്തികളില്‍ നിന്നും മാത്രം 5 മില്ല്യന്‍ ഡോളര്‍ സ്ഥലം ഈടുവച്ച് കടമെടുത്തു.
അങ്ങിനെ അവസാനം ആ പണമുപയോഗിച്ച് എന്നു വേണമെങ്കില്‍ പറയാം, മൊത്തം 17 ഓളം വീടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. വീടുകളുടെ വില തുടക്കത്തില്‍ പറഞ്ഞതിന്‍റെ ഇരട്ടിയോളമായതിനാല്‍ അവിടെ വീടുകളെടുക്കാന്‍ മെമ്പര്‍മാര്‍ തയ്യാറാകാതെ വന്നു. എങ്കിലും വിരലിലെണ്ണാവുന്ന ബോര്‍ഡ് മെമ്പര്‍മാരും അവരുടെ അടുത്ത സുഹൃത്തുക്കളും അവിടെ താമസവും തുടങ്ങി.
ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് 5 മില്ല്യന്‍ ഡോളറിലധികം പണം വായ്പകൊടുത്തവര്‍ പറഞ്ഞ സമയത്ത് പണം കൊടുക്കാതെ വന്നപ്പോള്‍ കെ.സി.എ.എച്ച് നെതിരെ നിയമ നടപടികള്‍ എടുത്ത് ഒടുവില്‍ ആഗസ്റ്റ് 1-ാം തീയതി 300-ല്‍ അധികം ഭൂമി അതായത് അവര്‍ക്ക് ഈടായികൊടുത്തഭൂമി-നിയമപ്രകാരം കൈവശമാക്കിക്കഴിഞ്ഞു .
ഇത്രയുമൊക്കെ ആയിട്ടും മെമ്പര്‍മാരിലധികവും തങ്ങളുടെ പണം വൈദികരുടെ കൈയില്‍ ഇപ്പോഴും സുരക്ഷിതമായിരിക്കുന്നു എന്ന വിശ്വാസത്തില്‍ കഴിയുകയാണ് . ഏതാനും ചില മെമ്പര്‍മാര്‍ തങ്ങളുടെ സ്വപ്നം സാക്ഷാല്‍കാരമാകുന്നതിനു മുമ്പ് മരണപ്പെടുകയും ചെയ്തു .മറ്റുചിലര്‍ വീടുകള്‍ സമയത്തു ലഭിക്കുകയില്ലെന്നു മനസ്സിലാക്കിയതിനാല്‍ റിട്ടയര്‍മെന്‍റ് എടുത്ത് ഫ്ളോറിഡാ, കാലിഫോര്‍ണിയാ, തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് പോയി സ്വസ്ഥ ജീവിതം നയിക്കുന്നു.
ആദ്യകാലങ്ങളില്‍ പൊതുയോഗം കൂടിയിരുന്നത് ന്യൂയോര്‍ക്ക് ഏരിയായിലായിരുന്നു. പിന്നീട് അത് ടെ ക്ലാസിലേയ്ക്കു മാറ്റിയതോടെ പൊതുയോഗങ്ങളില്‍ ആരും തന്നെ സംബന്ധിക്കാതെയായി. പൊതുയോഗത്തില്‍ കോറം ലഭിക്കുന്നതിനുവേണ്ടി വൈദികനായ ഇതിന്‍റെ പ്രസിഡന്‍റ് മെമ്പര്‍മാരെ വിളിച്ച് അവരുടെ പ്രോക്സിവാങ്ങി തീരുമാനങ്ങള്‍ എടുക്കുകയാണുണ്ടായത്.
മെമ്പര്‍മാരുടെ സഹകരണം ഉണ്ടായിരുന്നുവെങ്കില്‍ ഈ പ്രസ്ഥാനം ഈ വിധത്തില്‍ ആകുമായിരുന്നില്ല എന്നുള്ളതാണ് സത്യം. മെമ്പര്‍മാര്‍ വീടുവയ്ക്കാന്‍ തയ്യാറായിരുന്നുവെങ്കില്‍ പണം പുറത്തുനിന്നും കടമെടുക്കേണ്ട ആവശ്യമില്ലായിരുന്നു. തുടക്കത്തില്‍ മെമ്പര്‍മാരുമായുണ്ടായിരുന്ന സ്നേഹ കൂട്ടായ്മ, പണമിടപാടുകള്‍ വര്‍ദ്ധിച്ചതിനാല്‍, നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ കെ.സി.എ.എച്ച് ന്‍റെ ഭാരവാഹികള്‍ക്ക് കഴിയാതെപോയി. എന്തിനേറെ പ്രസ്ഥാനത്തോടുള്ള വിശ്വാസം തന്നെ മിക്ക പേര്‍ക്കും നഷ്ടപ്പെട്ടു. ചുരുക്കം ചില വിശ്വാസികള്‍ പോയതു പോകട്ടെ എന്നു വയ്ക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ ജൂണ്‍ മാസാവസാനമാണ് 300 ഏക്കറിലധികം സ്ഥലം പണയപ്പെടുത്തി 5 മില്ല്യനിലധികം പണം വാങ്ങിയ വിവരം പുറത്തുവന്നത്. പണമായികിട്ടിയ സ്ഥലം പിടിച്ചെടുക്കുന്നതിനുള്ള നിയമനടപടികള്‍ ആരംഭിച്ചുകഴിഞ്ഞു എന്ന വിവരം കിട്ടിയതിന്‍റെ വെളിച്ചത്തില്‍ ന്യൂയോര്‍ക്ക്, ന്യൂജേഴ്സി എന്നിവിടങ്ങളിലുള്ള ചില മെമ്പര്‍മാര്‍ ഈലേഖകനുമായി ഫോണില്‍ ബന്ധപ്പെട്ടു. ഉടന്‍ തന്നെ പ്രസിഡന്‍റിനെ ഫോണില്‍ വിളിച്ചു ബന്ധപ്പെട്ടപ്പോള്‍ വാര്‍ത്ത സത്യമാണെന്നു മനസ്സിലാക്കി. പ്രസ്ഥാനത്തില്‍ മെമ്പര്‍മാരായിട്ടുള്ളവരില്‍ ചിലര്‍ സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തികളുമാണ്. ഫോമായുടെ പ്രവാസി പ്രൊട്ടക്ഷന്‍ ആക്ഷന്‍ കൗണ്‍സിലിന്‍റെ ചെയര്‍മാന്‍ കൂടി ആയ ഫ്ളോറിഡായില്‍ നിന്നുള്ള സേവി മാത്യുവും, ജസ്റ്റീസ് ഫോര്‍ ഓള്‍ (ജെ.എഫ്.എ) എന്ന സംഘടനയുടെ ചെയര്‍മാന്‍ തുടങ്ങിയവരും ഇതില്‍പ്പെടുന്നു.
വിവരം അറിഞ്ഞയുടനെ ന്യൂയോര്‍ക്കില്‍ അടിയന്തിരമായി ഒരു യോഗം ചേര്‍ന്ന് കെ.സി.എ.എച്ച് ന്‍റെ ഒരു അടിയന്തിര ജനറല്‍ ബോഡിയോഗം വിളിച്ചു കൂട്ടാന്‍ ആവശ്യപ്പെട്ട് കത്ത് രേഖാമൂലം പ്രസിഡന്‍റിന് അയച്ചുകൊടുത്തു. അതനുസരിച്ച് ആഗസ്റ്റ് 10 മണിക്ക് (ടെക്ലാസ് സമയം) ജനറല്‍ ബോഡി കൂടാനുള്ള കത്ത് കെ.സി.എ.എച്ച്.എന്‍.എല്‍.സി യുടെ സെക്രട്ടറി മെമ്പര്‍മാര്‍ക്ക് ഔദ്യോഗികമായി അറിയിക്കുകയുമുണ്ടായി.
ഏതായാലും 2017 ജൂണ്‍ മാസത്തില്‍ 2 പണമിടപാടുകാരില്‍ നിന്നും വസ്തു ഈടുവച്ച് പലിശയ്ക്ക് പണം എടുത്തിരുന്നുവെന്നും, അവര്‍ക്ക് തവണകള്‍ വ്യവസ്ഥ പ്രകാരം അടയ്ക്കാത്തതിന്റെ പേരില്‍ ലീഗല്‍ നടപടികള്‍ എടുക്കാന്‍ പോകുന്നു എന്നും കേട്ടു. പ്രസ്തുത കമ്പിനിയില്‍ പണം മുടക്കിയിട്ടുള്ള ഈ ലേഖകന്‍ മുന്‍കൈ എടുത്ത് ഒരു പൊതുയോഗം വിളഇച്ചുകൂട്ടാന്‍ കെ.സി.എ.എച്ച് പ്രസിഡന്റിനോടും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളോടും ആവശ്യപ്പെട്ടിരുന്നു. അങ്ങിനെ ഒടുവില്‍ ഓഗസ്റ്റ് 26-ന് പൊതുയോഗം വിളിച്ചുകൂട്ടി എങ്കിലും കമ്പിനി നിയമപ്രകാരം കോറം തികഞ്ഞില്ല എന്ന ഒറ്റക്കാരണത്താല്‍ വക്കീലിന്റെ സാന്നിദ്ധ്യത്തില്‍ പൊതയോഗം പിരിച്ചുവിട്ടു.
ഏതായാലും സാവകാശം വാര്‍ത്ത മെമ്പര്‍മാരുടെ ചെവിയിലുമെത്തി. സെപ്തംബര്‍ 19-ന് ഒരു ടെലികോണ്‍ഫറന്‍സിലൂടെ 26-ഓളം മെമ്പര്‍മാര്‍ ചേര്‍ന്ന് കെ.സി.എ.എച്ച് സംരക്ഷണസമിതി എന്ന പേരില്‍ ഒരു കമ്മറ്റി ഉണ്ടാക്കി തോമസ് കൂവള്ളൂരിനെ പ്രസ്തുത കമ്മറ്റിയുടെ ചെയര്‍മാന്‍ ആയി തെരഞ്ഞെടുത്തു.
ഇതിനോടകം ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ മെമ്പര്‍മാര്‍ ഉള്ളതെന്നും അക്കരാണത്താല്‍ ന്യൂയോര്‍ക്കില്‍ വച്ച് പൊതുയോഗം കൂടിയാല്‍ കോറം ഇല്ലെന്നുള്ള പ്രശ്‌നം ഒഴിവാക്കാന്‍ സാധിക്കുമെന്നും, എത്രയും വേഗം പൊതുയോഗം വിളിച്ചുകൂട്ടണമെന്നും, കെ.സി.എ.എച്ചിന്റെ ഭാരവാഹികളോടും, പ്രസിഡന്റിനോടും ആവശ്യപ്പെട്ടിട്ട് അവര്‍ അതു ചെവിക്കൊള്ളാന്‍ തയ്യാറായില്ല. ഒടുവില്‍ ഡിസംബര്‍ 2-ാം തീയതി രാവിലെ 10 മണിക്ക് ടെക്‌സാസിലെ റോയിസ് സിറ്റിയിലുള്ള കെ. സി. എ. എച്ചിന്റെ ചെറിയ ഓഫീസ് മുറിയില്‍ വച്ച് പൊതുയോഗം കൂടാന്‍ തീരുമാനിച്ചിരിക്കുന്നു എന്നുള്ള സെക്രട്ടറിയുടെ ഒരു കത്ത് ഏതാനും ചില മെമ്പര്‍മാര്‍ക്കു കിട്ടി. പ്രസ്തുത കത്തില്‍ അജണ്ട പോലും ഉള്‍പ്പെടുത്തിയിട്ടില്ല താനും.
ഏതാനും ചില വ്യക്തികളുടെ പിടിപ്പുകേടുകള്‍ മൂലം വഴിതെറ്റിപ്പോയ കെ.സി.എ.എച്ച്. എന്ന പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി രൂപം കൊടുത്ത സേവ് കെ.സി.എ.എച്ച്. എല്‍.എല്‍.സി. ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മെമ്പര്‍മാരുടെ ഒരു അടിയന്തിര യോഗം ന്യൂയോര്‍ക്കിലെ യോങ്കേഴ്‌സിലുള്ള ഇന്‍ഡോ അമേരിക്കന്‍ യോഗാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വക സ്ഥലമായ 54 യോങ്കേഴ്‌സ് ടെറസ്സില്‍ വച്ച് നവംബര്‍ 11-ന് ശനിയാഴ്ച 11 മണിക്ക് കൂടുവാന്‍ മെമ്പര്‍മാര്‍ തീരുമാനിച്ചിരിക്കുകയാണ്. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സ്, ട്രൈസ്റ്റേറ്റ് ഏരിയായിലുള്ള മെമ്പര്‍മാരുടെ അഭിപ്രായം ആരായുന്നതിനും, പണം മുടക്കിയിരിക്കുന്ന മെമ്പര്‍മാരുടെ പണം നഷ്ടപ്പെട്ടുപോകാത്ത വിധത്തില്‍ ഏതെങ്കിലും വിധത്തില്‍ പ്രസ്ഥാനത്തെ രക്ഷിച്ചെടുക്കാനാവുമോ തുടങ്ങിയ കാര്യങ്ങള്‍ പ്രസ്തുത പൊതുയോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും, തീരുമാനങ്ങള്‍ എടുക്കുന്നതുമായിരിക്കും.
മെമ്പര്‍മാരില്‍ നിന്നും ആദ്യഗഡുവായി 3.75 മില്ല്യണ്‍ ഡോളര്‍ വാങ്ങിയാണ് സ്ഥലം വാങ്ങിയത്. അതിനുപുറമെ 2 മില്ല്യണിലധികം മെമ്പര്‍മാരില്‍ നിന്നും കടമായും വാങ്ങിയിരുന്നു എന്നറിയുന്നു. ഇവയ്ക്കു പുറമെയാണ് വസ്തു ഈടുവെച്ച് രണ്ട് വ്യക്തികളില്‍ നിന്നും 4.5 മില്ല്യണ്‍ ഡോളറോളം വാങ്ങിയത്. വീടു വച്ച 15-ല്‍ പരം വ്യക്തികളില്‍ നിന്നും എത്ര വാങ്ങിയെന്നുള്ളത് കണക്കുകള്‍ കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രമേ സാധിക്കുകയുള്ളൂ. ഇപ്പോള്‍ നിലവിലുള്ള ഡയറക്ടര്‍മാര്‍ ഇതെവരെ കണക്കുകള്‍ കാണിക്കാന്‍ തയ്യാറുമായിട്ടില്ല. ഈ സാഹചര്യത്തില്‍ മെമ്പര്‍മാര്‍ ഒറ്റക്കെട്ടായി നിന്നെങ്കില്‍ മാത്രമേ എന്തെങ്കിലും പരിഹാരം ഉണ്ടാക്കാന്‍ കഴിയുകയുള്ളു താനും.
യാതൊരുവിധത്തിലും പ്രകോപനപരമാകാത്തവിധത്തില്‍ സൗമ്യതയോടും, ക്രിസ്ത്യന്‍മൂല്യങ്ങല്‍ക്ക് പരമാവധി വില കല്പിച്ചുകൊണ്ട്, സാധിക്കുമെങ്കില്‍ സമവായത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണമെന്നാണ് ഭൂരിപക്ഷം മെമ്പര്‍മാരുടെയും അഭിപ്രായം.
സമൂഹത്തില്‍ അറിയപ്പെടുന്ന പല ്രപമുഖവ്യക്തികളും ഈ പൊതുയോഗത്തില്‍ പങ്കെടുത്തു സംസാരിക്കുന്നതായിരിക്കും. അവരില്‍ ചിലര്‍ ന്യൂജേഴ്‌സിയില്‍ നിന്നുള്ള ഡോ. ജോര്‍ജ്ജ് ജേക്കബ്, നോര്‍ത്ത് കരോളിനയില്‍ നിന്നുള്ള തെരേസാ തെക്കേക്കണ്ടം, ബോസ്റ്റണില്‍ നിന്നുള്ള വര്‍ഗീസ് മത്തായി, ന്യൂയോര്‍ക്കില്‍ നിന്നുള്ള റവ. ഫാ. രാജന്‍ പീറ്റര്‍, ഫിലാഡല്‍ഫിയയില്‍ നിന്നുള്ള ബേബി തോട്ടുകടവില്‍ എന്നിവരാണ്. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, ട്രൈസ്റ്റേറ്റിലുള്ള മെമ്പര്‍മാര്‍ ഇതൊരറിയിപ്പായി കണക്കാകക്കി പ്രസ്തുത പൊതുയോഗത്തില്‍ പങ്കെടുക്കണെമെന്ന് താല്പര്യപ്പെടുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
തോമസ് കൂവള്ളൂര്‍ : 914-409-5772