സത്യത്തിനും നീതിക്കും വേണ്ടി ജനങ്ങളുടെ പക്ഷത്തു നിന്ന് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകർക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയായതിനു ശേഷം പിണറായി വിജയൻ അനുവർത്തിച്ചുവരുന്ന നയം.പിണറായി വിജയന് പോലീസുകാരുടെ ആത്മവീര്യം മാത്രമേ തകർക്കപ്പെടാൻ പാടില്ലാത്തതായിട്ടോള്ളൂ എന്ന നിലപാടാണ്.കൈയേറ്റ റിയൽ എസ്റ്റേറ്റ് ഭൂമാഫിയക്കെതിരെ തിരിഞ്ഞിട്ടുള്ള അല്ലെങ്കിൽ അവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുള്ള ജനപക്ഷത്ത് നിൽക്കുന്ന എല്ലാ ഉദ്യോഗസ്ഥന്മാരെയും പിണറായി വിജയൻ ഒന്നുകിൽ സ്ഥലംമാറ്റുകയോ മാനസികമായി പീഡിപ്പിക്കുകയോ അവരുടെ കൃത്യനിർവഹണത്തിന് തടസ്സം നിൽക്കുകയോ ചെയ്തിട്ടുണ്ട്.
ഒരു രാഷ്ട്രീയ നേതാവും ഒരു രാഷ്ട്രീയപ്പാർട്ടിയും ഇനി ജനങ്ങളുടെ തലയ്ക്കുമുകളിൽ വാഴാൻ അനുവദിക്കരുത് എന്നതാണ് പിണറായി വിജയനും അദ്ദേഹത്തിന്റെ സർക്കാരും കേരള ജനതയ്ക്ക് നൽകുന്ന പാഠം.ഒരു രാഷ്ട്രീയ നേതാവും ഇനി ജനങ്ങളുടെ നേരെ വിരൽ ചൂണ്ടി ആക്രോശിക്കാൻ ഇടവരരുത് എന്നത് ഇനിയും കേരള ജനത പഠിക്കേണ്ടിയിരിക്കുന്നു.അയാൾ എത്രവലിയ പാർട്ടിയുടെ എത്ര ഉന്നതനായ നേതാവായാലും.നിർത്തേണ്ടിടത്ത് നിർത്തണം നേതാവിനെ ആയാലും ഭരണാധികാരിയെ ആയാലും .ഇനിയൊരു തോമസ് ചാണ്ടിമാർ നമ്മുടെ നേരെ ചെറുവിരൽ ചൂണ്ടാൻ നമ്മൾ അനുവദിക്കരുത്.കോൺഗ്രസ് മന്ത്രിസഭയിലെ ഒരു മന്ത്രിയായിരുന്നു ഇങ്ങനെ പറഞ്ഞിരുന്നതെങ്കിൽ അദ്ദേഹത്തിന് പുറത്തിറങ്ങി നടക്കാൻ കഴിയുമായിരുന്നൊ.?
ഇപ്പോൾ ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി അതിനു അനുവദിക്കുമായിരുന്നൊ. ?.ജോയിസ് ജോർജിന്റെ പട്ടയം റദ്ദാക്കി യതിന്റെ പേരിൽ രണ്ടുദിവസമായി പിണറായി വിജയൻ ജലപാനം കഴിച്ചിട്ടില്ല.അതുകൊണ്ടുതന്നെ അതിന് കാരണക്കാരായവർക്കെതിരെ പ്രതികാര നടപടികൾ തുടങ്ങിയിട്ടേയുള്ളൂ.ജോയിസ് ജോർജിന്റെ കൊട്ടക്കാമ്ബൂരിലെ വിവാദഭൂമിയുടെ പട്ടയം റദ്ദാക്കിയ റവന്യൂ വകുപ്പ് നടപടിയില്‍ സി.പി.എമ്മിന് അമര്‍ഷം രോക്ഷം കലിപ്പ് ഇനി എന്തെല്ലാമാണോ വരാൻ പോകുന്നത്.
ദേവികുളം സബ്കലക്ടറെ കുറ്റപ്പെടുത്തുന്ന നിലപാട് സി.പി.എം പ്രത്യക്ഷമായി സ്വീകരിക്കുമ്പോഴും സി.പി ഐ ഇതില്‍ വലിയ പങ്കുവഹിച്ചെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.പട്ടയം റദ്ദാക്കല്‍ അനാവശ്യനടപടിയായിരുന്നെന്നും സി.പി.എ കൈയാളുന്ന റവന്യൂ വകുപ്പ്, എല്‍.ഡി.എഫ് ജനപ്രതിനിധിയായ എം.പിക്ക് അവമതിപ്പുണ്ടാക്കുകയാണ് ചെയ്തതെന്നും സി.പി.എം വിമര്‍ശിക്കുന്നു.ഭൂമാഫിയകൾക്കും റിയൽ എസ്റ്റേറ്റ് ബിസിനസുകാർക്ക് കള്ളപ്പണക്കാർക്ക് സ്വർണ്ണക്കടത്ത് കാർക്കും മയക്കുമരുന്ന് കള്ളക്കടത്തുകാർക്കും പെണ്ണു പിടിയന്മാർക്കും എതിരായി പ്രവർത്തിക്കുന്ന എല്ലാ ഉദ്യോഗസ്ഥന്മാരെയും കഴിയുമെങ്കിൽ തൂക്കിക്കൊല്ലും എന്ന പിണറായി വിജയന്റെ പ്രത്യക്ഷ നിലപാടിന് വിരുദ്ധമായി പ്രവർത്തിച്ച ദേവികുളം സബ്കലക്ടറെ കാത്തിരിക്കുന്ന വിധി ഇനി എന്തെല്ലാമാണെന്ന് കാത്തിരുന്ന് കാണാം.
കയ്യേറ്റഭൂമി സംരക്ഷിക്കാൻ നാളിതുവരെ കളിക്കാൻ പറ്റുന്ന എല്ലാം നാറിയ കളികളും കളിച്ച വ്യക്തിയാണ് ജോയ്സ് ജോർജ്.എം.പി കൈയേറ്റക്കാരനെന്ന ആരോപണത്തിന് മുദ്രവെക്കുന്ന നടപടിയാണ് പട്ടയം റദ്ദാക്കിയതിലൂടെ റവന്യൂ വകുപ്പ് നടത്തിയതെന്ന് സി.പി.എം ജില്ല നേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചു.ജില്ലാ നേതൃത്വത്തിന്റെ അത്രയും വിഷമവും വേവലാതിയും ലോകത്താർക്കും ഉണ്ടാകില്ല.പിണറായി വിജയാനല്ലേ ഇതെല്ലാം നടപടി സ്വീകരിച്ച് പിടിച്ചെടുത്തത് എന്ന് നിങ്ങൾക്ക് ചോദിക്കാം.
എന്നാൽ ഉത്തരം.പിണറായി വിജയൻ അല്ല എന്ന് തന്നെയാണ്..
ആർജ്ജവമുള്ള ഉദ്യോഗസ്ഥരും റവന്യൂ വകുപ്പും പിണറായി വിജയന്റെ എതിർപ്പുകൾ മറികടന്ന് നടത്തുന്ന നിങ്ങളുടെ ഭാഗമാണ് ഈ പിടിച്ചെടുക്കലുകൾ.അതുകൊണ്ടുതന്നെ പിണറായി വിജയൻ ഈ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ പ്രതികാര നടപടികൾ കൈക്കൊള്ളും.ഇടുക്കിയിലെ ഏത് ഭൂമിയുടെ ചരിത്രം പരിശോധിച്ചാലും ഇത്തരം അപാകതകള്‍ കാണുമെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആരോപണങ്ങളെ ഇങ്ങനെ കൈകാര്യം െചയ്യുന്നത് ഗുണകരമാകില്ലെന്നും മന്ത്രി എം.എം. മണിയടക്കം മുഖ്യമന്ത്രിയെ ധരിപ്പിച്ചു.കയ്യേറ്റക്കാരുടെ തലതൊട്ടപ്പനായ എം എം മണിക്ക് വേവലാതി ഇല്ലാതിരിക്കില്ല.കുന്നുകളും മലകളും ഇടിച്ചു നിർത്തിയാൽ കേരളത്തിന്റെ പ്രകൃതിക്ക് എന്തു സംഭവിക്കുമെന്ന് യാതൊരു ബോധവുമില്ലാത്ത എംഎം മണി ഒക്കെ സ്വാർത്ഥലാഭത്തിനുവേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത വ്യക്തികൾ ആണ്.