അണക്കെട്ടുകള്‍ക്ക്‌ സുരക്ഷയൊരുക്കുന്നതിന് ഡാം സേഫ്‌റ്റി അതോറിറ്റിക്കു ലോകബാങ്ക് അനുവദിച്ച തുകയെത്രയാണ്..?? ഇരുനൂറ്റി എഴുപത്തി ഒൻപത് കോടി.. !

ജോളി ജോളി

സംസ്‌ഥാനത്തെ നാൽപ്പത്തി രണ്ട് അണക്കെട്ടുകള്‍ക്ക്‌ സുരക്ഷയൊരുക്കുന്നതിന് ഡാം സേഫ്‌റ്റി അതോറിറ്റിക്കു ലോകബാങ്ക് അനുവദിച്ച തുകയെത്രയാണ്….??ഇരുനൂറ്റി എഴുപത്തി ഒൻപത് കോടി.. !ഈ തുകയുപയോഗിച്ച് എത്ര ഡാമുകൾ നവീകരിച്ചു….?ഉത്തരമില്ല…

ഈ തുകയിൽ ഇനി എത്ര രൂപ ബാക്കിയുണ്ട്….?ഒന്നുമില്ല….

ഈ തുക നിങ്ങൾ എന്ത് ചെയ്തു…?

നവീകരണ പ്രവർത്തനങ്ങൾ നടത്തി..

എന്ത് നവീകരണ പ്രവർത്തനമാണ് നിങ്ങൾ നടത്തിയത്…?
നവീകരിച്ച ഡാമുകളുടെ പേരും പ്രവർത്തികളും ഒന്ന് വിശദീകരിക്കാമോ…?

ഉത്തരമില്ല..

മലമ്പുഴ ഡാമിലെ ചെളി നീക്കം ചെയ്‌ത്‌ സംഭരണ ശേഷി വർധിക്കുകയും അതിലൂടെ കേരളത്തിലെ മണൽ ഷാമത്തിനു ചെറുതല്ലാത്ത പരിഹാരം കാണുകയും ചെയ്യുന്ന പദ്ധതിക്കല്ലായിരുന്നോ മുൻഗണന…?

അത് തുടങ്ങുകയെങ്കിലും ചെയ്തോ..?

ഇല്ല…

എല്ലാ ഡാമുകളിലും ആധുനിക സുരക്ഷാ സവിധാനങ്ങൾ സ്ഥാപിക്കും എന്നും പറഞ്ഞിരുന്നു…
സ്ഥാപിച്ചോ…?

ഇല്ല…

പറമ്പിക്കുളത്ത് തമിഴ്നാടി​െൻറ അധീനതയിലുള്ള നാല് ഡാമുകളുടെ നവീകരണം അവസാന ഘട്ടത്തിലായി….

പറമ്പിക്കുളത്തിന് താഴെയുള്ള അപ്പർ ആളിയാർ, കടമ്പാറ ഡാമുകളിലെ മണ്ണ് നീക്കം ചെയ്യലും പൂർത്തിയായിട്ടുണ്ട്.

കോണ്ടൂർ കനാലി‍​െൻറ ആഴംകൂട്ടൽ വേനലോടെതന്നെ പൂർത്തിയായിരുന്നു.

ഇതോടെ പറമ്പിക്കുളത്ത് നിന്നുള്ള കൂടുതൽ വെള്ളം തമിഴ്നാട്ടിലെ ഡാമുകളിൽ നിറക്കാനാവും.

എന്നാൽ, കേരളത്തിലെ ഡാം നവീകരണവും ആഴംകൂട്ടലും സംബന്ധിച്ച് കാര്യമായ നീക്കം നടന്നോ….?

ഇല്ല…

മംഗലം, ചുള്ളിയാർ ഡാമുകളിലെ മണ്ണ് നീക്കുന്നത് സംബന്ധിച്ച് ഇറിഗേഷൻ വകുപ്പ് സർക്കാറിന് സമർപ്പിച്ച പ്രപ്പോസൽ അംഗീകരിച്ചെങ്കിലും ഇനിയും കടമ്പകൾ ഏറെയാണ് എന്നാണ് ഭാക്ഷ്യം… !

മൂന്ന് ലക്ഷം മീറ്റർ ക്യൂബ് മണ്ണ് നീക്കം ചെയ്യാനുള്ള ഏജൻസിയെ കണ്ടെത്തൽതന്നെ ശ്രമകരമാണെന്നാണ് ജലസേചന വകുപ്പ് അധികൃതർ പറയുന്നത്..

മണ്ണ് നീക്കം ചെയ്യുന്നത് സംബന്ധിച്ച് വിശദമായ പഠനം നടത്തിയ ശേഷമേ കരാർ നൽകാനാവൂ എന്നും പീച്ചിയിലെ കേരള എൻജിനീയറിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടി‍​െൻറ പഠനറിപ്പോർട്ടിന് ശേഷമാവും അനുമതി നൽകുകയെന്നാണ് അധികൃതർ പറയുന്നത്…

ഇതിന് പ്രാഥമിക നടപടിക്രമമെങ്കിലും പൂർത്തിയാവണമെങ്കിൽ മാസങ്ങളെടുക്കും.

കഴിഞ്ഞ വർഷത്തെ വരൾച്ചയെ മുൻനിർത്തി ഡാമുകളുടെ നവീകരണവും ജലസംരക്ഷണ പ്രവർത്തനങ്ങളുമായി തമിഴ്നാട് അതിവേഗം മുന്നോട്ട് പോവുമ്പോൾ കേരളത്തി‍​െൻറ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല… ഉണ്ടാകുന്നില്ല…

വെങ്കലക്കയം, കമ്പാലത്തറ, കുന്നംപിടാരി തുടങ്ങിയ ഏരികളുടെ നവീകരണം സംബന്ധിച്ചും സർക്കാർ തീരുമാനം എങ്ങുമെത്താതെ കിടക്കുകയാണ്.

മാസങ്ങൾക്ക് മുമ്പുതന്നെ ഇത് സംബന്ധിച്ച് പ്രപ്പോസൽ ഇറിഗേഷൻ അധികൃതർ നൽകിയിരുന്നെങ്കിലും തീരുമാനമായില്ല.

മൂന്ന് മില്യൺ മീറ്റർ ക്യൂബ് വീതം സംഭരണശേഷിയുള്ള ഏരികൾ നവീകരിച്ചാൽതന്നെ കാർഷികാവശ്യങ്ങൾക്ക് ഒരു മാസത്തിലധികമുള്ള ജലം സംഭരിക്കാനാവും.

നിലവിൽ കേരളത്തിലെ ഡാമുകളും ഏരികളുമെല്ലാം സംഭരണശേഷിയുടെ പാതിയിലേറെ മണ്ണടിഞ്ഞ് കിടക്കുകയാണ്.

ഇതിനാൽ വർഷകാലത്ത് കേരളത്തിലേക്ക് ഒഴുകിയെത്തുന്ന വെള്ളം പോലും സംഭരിക്കാനാവാത്ത സ്ഥിതിയാണ്.

പഴയ ഡാമുകളുടെ നവീകരണം അടക്കം ആധുനിക രീതിയിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ സജ്‌ജീകരിക്കുന്നതിനുമായി ഡാംസേഫ്‌റ്റി അതോറിറ്റിക്ക്‌ ലഭിച്ചത്‌ 279 കോടി രൂപയാണ്..

കേന്ദ്രപദ്ധതിയായ ഡ്രിപ്‌ (ഡാം റിഹാബിലിറ്റേഷന്‍ ഇംപ്രൂവ്‌മെന്റ്‌ പ്രോജക്‌ട്‌) വഴി ലോകബാങ്കാണ്‌ വായ്‌പ അനുവദിച്ചത്‌.

എന്നാല്‍, പദ്ധതി നടപ്പാക്കുന്നതില്‍ വീഴ്‌ച വരുത്തിയതോടെ സുരക്ഷയോ, നിരീക്ഷണ ഉപകരണങ്ങളോ ഇല്ലാതെയാണ്‌ അണക്കെട്ടുകളുടെ നില്‍പ്പ്‌.

സംസ്‌ഥാനത്തെ 42 അണക്കെട്ടുകളിലും 2015ല്‍ പദ്ധതി തുടങ്ങിയിരുന്നു.

എന്നാല്‍, ഇതുവരെ പൂര്‍ത്തിയാക്കാത്തതിനെത്തുടര്‍ന്ന്‌ പദ്ധതി ഉപേക്ഷിക്കാനും നീക്കം നടക്കുന്നുണ്ട്‌…