കോവിഡ്: ന്യൂയോർക്കിന് 243 ബില്യണ്‍ ഡോളർ ചെലവാകും

ന്യൂയോർക്ക്: രാജ്യത്തെ പിടിച്ചുലച്ച കോവിഡ് വൈറസ് മഹാമാരിയുടെ ഫലമായി വരും വർഷങ്ങളിൽ ന്യൂയോർക്ക് സംസ്ഥാനത്തിന്‍റെ സമ്പത്ത്‌ വ്യവസ്ഥയിൽ തകർച്ച നേരിടുമെന്ന് റിപ്പോർട്ട്. സംസ്ഥാന ബജറ്റ് ഓഫീസിൽ നിന്നുള്ള പുതിയ റിപ്പോർട്ട് പ്രകാരം ഈ മഹാമാരിമൂലം 243 ബില്യണ്‍ ഡോളറിന്‍റെ നഷ്ടമുണ്ടാകുമെന്നാണ് പ്രവചനം.

ഈ തുക സംസ്ഥാനത്തിന്‍റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്‍റെ 14 ശതമാനത്തിന് തുല്യമാണ്. ഇത്തരത്തിലൊരു നഷ്ടമുണ്ടായാൽ അത് ആഴത്തിലുള്ള ചെലവ് ചുരുക്കലിന്‍റെ ഒരു തരംഗത്തിന് തന്നെ കാരണമാകുമെന്ന് അധികൃതർ പറഞ്ഞു.

ഫെഡറൽ സർക്കാരിന്‍റെ സഹായം ലഭിക്കുന്നില്ല എങ്കിൽ കോവിഡ് 19 മൂലമുണ്ടായ സാന്പത്തിക മാന്ദ്യം 2008 ലെ സാന്പത്തിക പ്രതിസന്ധിയേക്കാളും, സെപ്റ്റംബർ 11 ലെ ഭീകരാക്രമണത്തിന്‍റെ സാന്പത്തിക പ്രത്യാഘാതത്തേക്കാളും ഗുരുതരവും കൂടുതൽ കാലം നീണ്ടുനിൽക്കുന്നതുമാണെന്നാണ് കരുതപ്പെടുന്നത്.