കോവിഡ് ബാധിച്ച് രക്തക്കുഴലുകള്‍ക്ക് തകരാറു വന്നതിനെ തുടര്‍ന്ന് സ്ത്രീയുടെ മൂന്ന് വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്നു. 86 വയസുള്ള ഇറ്റലിക്കാരിയുടെ വിരലുകളാണ് മുറിച്ചുമാറ്റിയത്. യൂറോപ്യൻ ജേണല്‍ ഓഫ് വാസ്‌കുലാര്‍ ആൻഡ് എന്റോവാസ്‌കുലാര്‍ സര്‍ജറി എന്ന ജേർണലിലാണ് ഇതിന്റെ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത്.
നെക്രോട്ടിക്ക്, അഥവാ കലകള്‍ നശിച്ചു പോവുന്ന ഈ അസുഖം, കൊറോണാ വൈറസ് ബാധയെ തുടർന്നാണ് വിരലുകൾ മുറിച്ചു മാറ്റിയതെന്നാണ് ഇറ്റലിയിലെ ഡോക്ടര്‍മാര്‍ പറയുന്നത്.
നിരവധി കോവിഡ് രോഗികളില്‍ ഇത്തരം അസുഖങ്ങള്‍ കാണപ്പെട്ടിട്ടുണ്ട്. രക്തക്കുഴലുകളെ സാരമായി ബാധിക്കുകയും ബ്ലഡ് ക്ലോട്ടുകള്‍ (രക്തം കട്ട പിടിക്കല്‍) രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.
കോവിഡ് ലക്ഷണങ്ങളൊന്നും കാണിക്കാത്ത ഈ ഇറ്റാലിയൻ വനിതക്ക് രണ്ടാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും വിരലുകളില്‍ ഡ്രൈ ഗാന്ഗ്രീൻ എന്ന അസുഖമാണുണ്ടായതത്രേ. അവരുടെ ശരീരിത്തില്‍ ബ്ലഡ് ക്ലോട്ട് രൂപപ്പെട്ട് വിരലുകളിലേക്ക് രക്ത വിതരണം നിലച്ചതാണ് ഇതിനു കാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അക്യൂട്ട് കൊറോണറി സിൻഡ്രോം ബാധിച്ച സ്ത്രീയുടെ ഹൃദയത്തിലോട്ടുള്ള രക്തയോട്ടം കുറയുകയും ശരീരത്തില്‍ ബ്ലഡ് ക്ലോട്ട് രൂപപ്പെടുകയും ചെയ്തിരുന്നുവെന്ന മിറര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ആരോഗ്യമുള്ള കലകള്‍ക്ക് കേടുപാട് സംഭവിക്കുമ്പോള്‍ അത് ശരീരത്തിലെ പ്രതിരോധ ശേഷിയെ ബാധിക്കുകയും രക്തക്കുഴലുകള്‍ക്ക് പ്രവർത്തനത്തെ പ്രതികൂലമാക്കുകയും ചെയ്യു. ഇത്തരം സാഹചര്യങ്ങളില്‍ രക്തസ്രാവം ഉണ്ടാകാനും രക്ത സമ്മര്‍ദ്ധം വര്‍ധിക്കാനും സാധ്യതയുണ്ട്.
മാര്‍ച്ചില്‍ രക്തം കട്ടപിടിക്കുന്നത് മാറാനുള്ള മരുന്നുകള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു . എന്നാൽ കൊറോണ സ്ഥിരീകരിച്ച് ഒരു മാസം കഴിഞ്ഞപ്പോള്‍ ഇവരിൽ ഡ്രൈ ഗാംഗ്രീൻ രൂപപ്പെടുകയും വിരലുകള്‍ കറുത്ത നിറത്തിലാകുകയുമായിരുന്നു.
രോഗിയുടെ ധമനികളില്‍ മര്‍ദ്ദം കുറഞ്ഞതിനെ തുർന്ന് മൂന്ന് വിരലുകളും മുറിച്ച് മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു.
30 ശതമാനം കോവിഡ് രോഗികളിലും രക്തം കട്ട പിടിച്ചുണ്ടാകാമെന്നാണ് ലണ്ടൻ കിംഗ്‌സ് കോളജ് പ്രൊഫസറായ റൂപൻ ആര്യയെ ഉദ്ധരിച്ച് ഡെയ്‌ലി മെയിൽ റിപ്പോര്‍ട്ടു ചെയ്യുന്നത്.