തിരുവനന്തപുരം ; പോസ്റ്റൽ വോട്ടിന് അപേക്ഷ നൽകിയ തൊണ്ണൂറ്റിയാറു വയസ്സായ ഗോമതി അമ്മ മരിച്ചെന്ന് രേഖപ്പെടുത്തി ഉദ്യോഗസ്ഥർ വോട്ട് നിഷേധിച്ചു. ഇതിനെതിരെ കഴക്കൂട്ടം യുഡിഎഫിന്റെ ചീഫ് തിരഞ്ഞെടുപ്പ് ഏജന്റ് ചെമ്പഴന്തി അനിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
കഴക്കൂട്ടം മണ്ഡലത്തിലെ ഇടവക്കോട് താമസിക്കുന്ന ഗോമതിയമ്മ ബന്ധുക്കളുടെ സഹായത്തോടെ രണ്ടാഴ്ച മുന്‍പാണ് തപാല്‍വോട്ടിന് അപേക്ഷിച്ചത്. ബിഎല്‍ഒ ഉള്‍പ്പെടെ വീട്ടിലെത്തി രേഖകള്‍പരിശോധിച്ചും വോട്ടറെ നേരിട്ടു കണ്ടും അപേക്ഷ സ്വീകരിച്ചു. തിരഞ്ഞെടുപ്പു തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ എന്നിവയും പരിശോധിച്ചു. പക്ഷെ വോട്ട് രേഖപ്പെടുത്താന്‍ സമയമായപ്പോള്‍ ആരും എത്തിയില്ല. ഗോമതി അമ്മയുടെ കൊച്ചുമക്കള്‍ അന്വേഷിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ മറുപടി മരിച്ചുവെന്ന് പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്നതാണ്.
ജീവിച്ചിരിക്കുന്ന വ്യക്തിയെ എങ്ങിനെ മരിച്ചവരുടെ പട്ടികയില്‍പെടുത്തി എന്നതിന് ഉദ്യോഗസ്ഥരാരും ഉത്തരം നല്‍കുന്നില്ല. പോസ്റ്റല്‍വോട്ടിന്‍റെ പട്ടികയിൽ ആരോ ഡെഡ് എന്നു സൂചിപ്പിച്ച് ‘ഡി’ എന്ന് രേഖപ്പെടുത്തിയത് മാത്രമാണ് ഒരാളുടെ വോട്ടവകാശം നഷ്ടപ്പെടുത്താനിടയായത്. കോവിഡ് സാഹചര്യത്തില്‍ ബൂത്തിലെത്തി വോട്ടുചെയ്യാനും ആവില്ല. ഉദ്യോഗസ്ഥരുടെ അശ്രദ്ധയും കെടുകാര്യസ്ഥതയും ഈ അമ്മക്ക് നിഷേധിച്ചത് വിലമതിക്കാനാവാത്ത പൗരാവകാശമാണ്. തന്റെ വോട്ടവകാശം വിനിയോഗിക്കാനുള്ള അവസരം നൽകണമെന്നാണ് ഗോമതി അമ്മയുടെ ആവശ്യം.