കഴക്കൂട്ടത്ത് സിപിഎം – ബിജെപി അവിശുദ്ധ ബന്ധം

    തിരുവനന്തപുരം; കഴക്കൂട്ടം നിയോജക മണ്ഡലത്തിൽ പരാജയം ഉറപ്പായ ദേവസ്വം മന്ത്രി ബിജെപിയുമായി ധാരണയിലെത്തിയിരിക്കുന്നതായി കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ. എസ്.എസ് ലാൽ. കള്ളവോട്ടിൽ എന്നും ജയിച്ചിരുന്ന സിപിഎം കഴക്കൂട്ടത്ത് 15,000 ഇരട്ട വോട്ട് കണ്ടെത്തിയതോടെ ഇനി ജയിക്കില്ല എന്ന് ഉറപ്പിച്ചതോടെ യുഡിഫിന്റെ വിജയം തടയാൻ ബിജെപിക്ക് വോട്ട് മറിക്കാനുള്ള ശ്രമവും നടത്തുകയാണ്. മതം- ജാതി എന്നിവ പ്രചരിപ്പിച്ചാണ് സിപിഎമ്മിന്റേയും, ബിജെപിയുടേയും വോട്ട് പിടുത്തം. ഇത് ന​ഗ്നമായ ജനാധിപത്യ ലംഘമാണെന്നും ഡോ. എസ്.എസ്. ലാൽ പറഞ്ഞു. ബിജെപി സ്ഥാനാർത്ഥി കഴക്കൂട്ടത്ത് ഡീൽ ഉറപ്പാക്കിയെന്നാണ് പറയുന്നത്. ആരുമായാണ് ഡീൽ , എത്ര തുകയ്ക്കാണ് ഡീൽ എന്നും ബിജെപി സ്ഥാനാർത്ഥി വ്യക്തമാക്കണമെന്നും ഡോ. എസ്.എസ് ലാൽ ആവശ്യപ്പെട്ടു.

    ബിജെപി ആണെങ്കിൽ ഡീലിന്റെ രാഷ്ട്രീയമാണ് സംസാരിക്കുന്നത്. ബിജെപിക്ക് പല സംസ്ഥാനങ്ങളിലും വോട്ട് കച്ചവടം നടത്തിയാണ് ശീലമുള്ളത്. അത് കഴക്കൂട്ടത്ത് വിലപ്പോകില്ല. ആ ഡീലിന്റെ ഭാ​ഗമാണോ പ്രധാനമന്ത്രി പങ്കെടുത്ത എൻഡിഎയുടെ പരിപാടി ​ഗ്രീൻ ഫീൾഡ് സ്റ്റേഡിയത്തിനുള്ളിൽ നടത്താൻ കടകംപള്ളി ഒത്താശ ചെയ്തതെത്. അക്കാര്യത്തിൽ കടകംപള്ളി മറുപടി പറയണമെന്നും ഡോ. എസ്.എസ് ലാൽ ആവശ്യപ്പെട്ടു.

    ബിജെപി സ്ഥാനാർത്ഥി ജനാധിപത്യത്തെ അട്ടിമറിക്കാൻ ആണ് ശ്രമിക്കുന്നത്. കേരളത്തിലും കഴക്കൂട്ടത്തും തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആണ് ശ്രമം. ജനങ്ങൾ വോട്ട് ചെയ്യാൻ നിൽക്കുമ്പോൾ അട്ടിമറി എന്ന് പറയുന്നത് കഴക്കൂട്ടത്തെ ജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണ് ബിജെപി സ്ഥാനാർത്ഥി മാപ്പ് പറയണം. ബിജെപിക്ക് ഉത്തരേന്ത്യൻ രാഷ്ട്രീയം മാത്രമേ അറിയൂ, ജനാധിപത്യ സംവിധാനത്തിൽ ഡീൽ ഉണ്ടാക്കി ജയിക്കുമെന്ന് പറയുന്നവരെ അയോ​ഗ്യമാക്കണമെന്നും ഡോ. ലാൽ പറഞ്ഞു.

    കർണാടകത്തിൽ നിന്നുള്ള മദ്യലോബിക്കാർ ഉൾപ്പെടെ തലസ്ഥാനത്ത് തമ്പടിച്ചിരിക്കുകയാണ്.മദ്യ കമ്പിനികൾ വരെ ഡീൽ ഉറപ്പിക്കാൻ എത്തിയതെന്നും വ്യക്തമാക്കണം. മന്ത്രിയുടെ മണ്ഡലത്തിൽ വികസനം മുരടിച്ചിരിക്കുകയാണ്. അത് മറികടക്കാൻ രണ്ട് സ്ഥാനാർത്ഥികളും ധൂർത്ത് നടത്തുകയാണ്. ദേവസ്വം മന്ത്രി കഴക്കൂട്ടത്ത് പ്രചരണത്തിന് ഇറക്കിയിരിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞ ചിലവിന്റെ ഇരട്ടിയിൽ അധികമാണ്. ഇത്രയേറെ പണം എവിടെന്ന് കിട്ടിയെന്നും വ്യക്തമാക്കണം. കള്ളവോട്ടിന്റെ ബലത്തിലാണ് ഉറപ്പാണ് എൽഡിഎഫ് എന്ന് പറഞ്ഞത്. അത് പൊളിഞ്ഞതോടെയാണ് ഇരുവരും ഡീലുമായി മുന്നോട്ട് എത്തിയതെന്നും ഡോ.എസ്.എസ് ലാൽ പറഞ്ഞു.

    സ്പോട്സ് , ആരോ​ഗ്യം, ടൂറിസം, വിദ്യാഭ്യാസം രം​ഗത്ത് കഴക്കൂട്ടത്ത് എന്ത് വികസനം നടന്നതെന്ന് നിലവിലെ എംഎൽഎ വ്യക്തമാക്കണമെന്നും ഡോ. എസ്.എസ്. ലാൽ ആവശ്യപ്പെട്ടു.