ബേപ്പൂരില്‍ നിന്നും പോയ ബോട്ട് കപ്പല്‍ ഇടിച്ച് തകര്‍ന്നു; 9 പേരെ കാണാതായി, മൂന്ന് പേര്‍ മരിച്ചു

കോഴിക്കോട്: ബേപ്പൂരില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തില്‍പ്പെട്ട് 9 പേരെ കാണാതായി. മൂന്ന് പേര്‍ മരിച്ചു. മം?ഗലാപുരം തീരത്തും നിന്നും അറുപത് നോട്ടിക്കല്‍ മൈല്‍ മാറി പുറംകടലില്‍ വച്ചാണ് ബോട്ടില്‍ കപ്പല്‍ ഇടിച്ചത്. ഇന്ന് പുലര്‍ച്ചെ 2.30-ഓടെയാണ് അപകടമുണ്ടായത്.

ബേപ്പൂര്‍ സ്വദേശി ജാഫറിന്റെ ഉടമസ്ഥതയിലുള്ള ഐ.എഫ്.ബി റബ്ബ എന്ന പേരുള്ള ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നുവെന്നാണ് വിവരം. മം?ഗലാപുരം കോസ്റ്റല്‍ പൊലീസും മത്സ്യത്തൊഴിലാളികളും നല്‍കുന്ന വിവരം അനുസരിച്ച് 14 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ ഒന്‍പത് പേര്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. മൂന്ന് പേര്‍ അപകടത്തില്‍ മരിച്ചു. രണ്ട് പേരെ രക്ഷപ്പെടുത്തി.

എപിഎല്‍ ലീ ഹാവ്‌റെ എന്ന വിദേശകപ്പലാണ് ബോട്ടില്‍ ഇടിച്ചത് എന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. അപകടത്തില്‍ തകര്‍ന്ന ബോട്ടിലുണ്ടായിരുന്ന രണ്ട് പേരെ കപ്പലിലെ ജീവനക്കാര്‍ തന്നെയാണ് രക്ഷപ്പെടുത്തിയത്. കപ്പല്‍ ഇപ്പോഴും അപകടസ്ഥലത്ത് തുടരുകയാണ്.

ബോട്ടിലുണ്ടായിരുന്ന 14  പേരില്‍ ഏഴ് പേര്‍ തമിഴ്‌നാട് സ്വദേശികളും ബാക്കിയുള്ളവര്‍ ബം?ഗാള്‍, ഒഡീഷ സ്വദേശികളുമാണ്. ബോട്ടില്‍ മലയാളികള്‍ ആരും ഇല്ലായിരുന്നുവെന്നാണ് വിവരം. ഞായാറാഴ്ച രാത്രിയോടെയാണ് ബോട്ട് ബേപ്പൂരില്‍ നിന്നും പോയത്. പത്ത് ദിവസം മത്സ്യബന്ധനം നടത്തി തിരിച്ചെത്താനായിരുന്നു ഇവരുടെ പ്ലാന്‍. കാണാതായവര്‍ക്കായി കോസ്റ്റ് ?ഗാര്‍ഡിന്റെ രാജ്?ദൂത് ബോട്ടും ഹെലികോപ്ടറും തെരച്ചില്‍ തുടരുകയാണ്.