നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത് ദല്ലാള്‍ നന്ദകുമാര്‍, ലക്ഷങ്ങള്‍ നല്‍കിയെന്ന് നടി പ്രിയങ്ക

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ മത്സരിപ്പിച്ചത് വിവാദ ദല്ലാള്‍ നന്ദകുമാറെന്ന്  നടി പ്രിയങ്കയുടെ മൊഴി. നന്ദകുമാറാണ് ഷിജുവര്‍ഗ്ഗീസിനെ പരിചയപ്പെടുത്തി തന്നത്.മന്ത്രി മേഴ്‌സികുട്ടിക്കെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി എന്നു പറഞ്ഞാണ് പരിചയപ്പെടുത്തിയതെന്നും അവര്‍ പറഞ്ഞു. ജനങള്‍ക്കു വേണ്ടി എന്തെങ്കിലും നല്ലത് ചെയ്യണമെന്ന് തോന്നിയത് കൊണ്ടാണ് താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറായതെന്നും അവര്‍ വ്യക്തമാക്കി.

തനിക്ക് ഒന്നും ഒളിപ്പിക്കാനില്ലെന്ന് അവര്‍ പറഞ്ഞു. ഷിജു എം വര്‍ഗ്ഗീസുമായി തനിക്ക് യാതൊരു ബന്ധവും ഇല്ല. വാര്‍ത്തയിലൂടെയാണ് കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നത്. നന്ദകുമാര്‍ തനിക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ മത്സരിപ്പിച്ചത് വിവാദ വ്യവസായി നന്ദകുമാറെന്നും നടി പ്രിയങ്ക പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ ചെലവും വഹിച്ചതും നന്ദകുമാറായിരുന്നു. തെരഞ്ഞെടുപ്പ് ചെലവിന് വേണ്ട പണം നല്‍കിയത് നന്ദകുമാറിന്റെ സഹായി ജയകുമാര്‍ വഴി. ജയകുമാര്‍ അയാളുടെ അക്കൗണ്ടില്‍ നിന്ന് ഗൂഗില്‍പേയിലൂടെ 150000 ലക്ഷം രൂപ എസ് ബി ഐ  വെണ്ണല ബ്രാഞ്ചിലേക്ക് തന്നു. ബാക്കി തുക നേരിട്ടും തന്നു. നാല് ലക്ഷം രൂപയോളമാണ് നേരിട്ട് തന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആകെ ഏഴ് ലക്ഷം രപ ചെലവായെന്നും അവര്‍ പറഞ്ഞു.

തന്റെ ഫോണ്‍ നമ്പര്‍ പിന്നീട് നന്ദകുമാര്‍ ബ്ലോക്ക് ആക്കി. തെരഞ്ഞെടുപ്പ് ചിലവ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് കണക്കുകള്‍ നന്ദകുമാറിന്റെ പക്കല്‍. കണക്കുകള്‍ സംബന്ധിക്കുന്ന രേഖകള്‍ തനിക്ക്  വേണമെന്നാവശ്യപ്പെട്ട് പാലാരിവട്ടം പോലീസിന് പരാതി നല്‍കി. നന്ദകുമാറാണ് ഷിജുവര്‍ഗ്ഗീസിനെ പരിചയപ്പെടുത്തിതന്നത്. മുന്‍ മന്ത്രി മേഴ്‌സികുട്ടിയമ്മക്കെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി എന്നു പറഞ്ഞാണ് പരിചയപ്പെടുത്തിയത്. നോമിനേഷന്‍ നല്‍കുന്നതിനു മുമ്പാണ് പരിചയപ്പെടുത്തിയത്. ഇന്ന് ഉച്ചക്ക് 1.45 ന് എത്തിയ പ്രിയങ്കയെ രണ്ടര മണിക്കൂറോളം ചോദ്യം ചെയ്തു.