കൊക്കയാറില്‍ നിന്നും മൂന്ന് കുട്ടികളുടെ മൃതദേഹം കൂടി കണ്ടെത്തി; ആകെ മരണം 22

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 19 ആയി. കോട്ടയത്ത് 13 പേരും ഇടുക്കിയില്‍ 8 പേരും കോഴിക്കോട് വടകരയില്‍ ഒരു കുട്ടിയും മരിച്ചു.

ഇടുക്കിയിലെ കൊക്കയാറിലും കോട്ടയത്തെ കൂട്ടിക്കലിലുമാണ് കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായത്. കൊക്കയാറില്‍ ഏഴുപേരില്‍ 4 പേരുടെ മൃതദേഹം കണ്ടെത്തി. മൂന്ന് പേര്‍ കുട്ടികളാണ്. 3 പേര്‍ക്കായി തെരച്ചില്‍ തുടരുന്നു.

ഷാജി ചിറയില്‍(56), അഫ്സാന ഫൈസല്‍(8), അഫിയാന്‍ ഫൈസല്‍(4), അംന സിയാദ് (7) എന്നിവരാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട ഷാജിയുടെ മൃതദേഹം കണ്ടെത്തിയത് മുണ്ടക്കയത്തുമാണ്. ഫൗസിയ, അമീന്‍ സിയാദ്, സച്ചു ഷാഹുല്‍ എന്നിവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു.

അതേസമയം, കോഴിക്കോട് വടകരിയില്‍ വെള്ളക്കെട്ടില്‍ വീണ് രണ്ടുവയസുകാരന്‍ മരിച്ചു. കുന്നുമ്മക്കര സ്വദേശി പട്ടാണി മീത്തല്‍ ഷംജാസിന്റെ മകന്‍ മുഹമ്മദ് റൈഹാന്‍ ആണ് മരിച്ചത്.