നാശനഷ്ടം കണക്കാക്കാന്‍ അടിയന്തിര നടപടി, പരുക്കേറ്റവര്‍ക്ക് ചികിത്സാ സഹായം നല്‍കും; വാസവന്‍

കോട്ടയം: കോട്ടയം ജില്ലയില്‍ കാണാതായ എല്ലാവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് മന്ത്രി വി.എന്‍ വാസവന്‍. പരുക്കേറ്റവര്‍ക്ക് ചികിത്സാ സഹായം ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. അടിയന്തരമായി നാശനഷ്ടം കണക്കാക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. റിപ്പോര്‍ട്ട് മന്ത്രിസഭ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇതുവരെ 22 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കോട്ടയത്ത് 13 പേരും ഇടുക്കിയില്‍ 8 പേരും കോഴിക്കോട് വടകരയില്‍ ഒരു കുട്ടിയും മരിച്ചു. ഇടുക്കിയിലെ കൊക്കയാറിലും കോട്ടയത്തെ കൂട്ടിക്കലിലുമാണ് കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായത്.