തനിച്ച് താമസിച്ച വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണം കവര്‍ന്ന കേസ്: പ്രായപൂര്‍ത്തിയാവാത്ത പ്രതിയുള്‍പ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു

ചങ്ങനാശ്ശേരി: തനിച്ചു താമസിച്ച വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണം കവര്‍ന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു ഇത്തിത്താനം കുതിരപ്പടി ശ്രീനിലയത്തില്‍ ശ്രീലതയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി ആഭരണം കവര്‍ന്ന കേസില്‍ പ്രായ പൂര്‍ത്തിയാവാത്ത ഒരാള്‍ ഉള്‍പ്പടെ രണ്ട് പേരെ പോലിസ് പിടികൂടി. മാടപ്പള്ളി മാമ്മൂട് പാണാട് വീട്ടില്‍ നിവിന്‍ ജോസഫ്, വാഴപ്പളളി ചീരഞ്ചിറ ഭാഗത്ത് സിബി ആന്റണിയുടെ മകന്‍ സിനോ ദേവസ്വ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി കസ്റ്റഡിയില്‍ ഉള്ളതായി കേള്‍ക്കുന്നുണ്ട്.
കഴിഞ്ഞ മാസം 11നാണ് കൊലപാതകം നടന്നത്. ചങ്ങനാശ്ശേരി പൂവക്കാട്ട് ചിറ ശിവം വീട്ടില്‍ പൊന്നമ്മയുടെ മകള്‍ ശ്രീലത (50) ഇത്തിത്താനത്ത് ഒറ്റയ്ക്കായിരുന്നു താമസിച്ചു വന്നത്. 1995 ല്‍ വാഴപ്പള്ളി സ്വദേശിയായ അജിത്തിനെ വിവാഹം കഴിച്ചെങ്കിലും ഒരു വര്‍ഷത്തിനു ശേഷം ആ ബന്ധം പിരിഞ്ഞു. ആന്ധ്രയില്‍ ടീച്ചറായി ശ്രീലത കുറെ നാള്‍ ജോലി ചെയ്തിരുന്നു. ഒറ്റയ്ക്ക് താമസിച്ചിരുന്ന ശ്രീലതയ്ക്ക് പാലും വീട്ടു സാധനങ്ങളും വാങ്ങി നല്‍കിയിരുന്നത് സിനോ ദേവസ്വയായിരുന്നു. ഇയാള്‍ 10 ക്ലാസില്‍ വച്ച് പ0നം നിര്‍ത്തിയ ശേഷം തൊഴിലില്ലാതെ നടക്കുന്ന യുവാവാണ്. ഇയാള്‍ മയക്കുമരുന്നിനടിമയാണെന്ന് പൊലീസ് പറഞ്ഞു. നിവിനും കഞ്ചാവിനടിമയാണ്