കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളിയുടെ വെയ്ക്ക് സര്‍വീസ് മെയ് 28 ന്

ടൊറന്റോ: ഒന്റാരിയോ പ്രവിശ്യയിലെ ഗ്വള്‍ഫ് നഗരത്തിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച, തൊടുപുഴയ്ക്കടുത്ത് പുറപ്പുഴ പോളക്കുളത്ത് കുടുംബാംഗമായ സന്തോഷ് ജോര്‍ജിന്റെ (47) പൊതുദര്‍ശനം മെയ് 28 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ 4.30 വരെ സെന്റ് ജോസഫ് ചര്‍ച്ചില്‍ നടത്തും. 4.30 നു നടക്കുന്ന സമൂഹബലിയില്‍ മോണ്‍.സെബാസ്റ്റ്യന്‍ അരിക്കാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. സന്തോഷിന്റെ മൃതദേഹം നാട്ടില്‍ കൊണ്ടുപോയി സംസ്‌കരിക്കുന്നതാണ്.
കോതമംഗലം എന്‍ജിനിയറിംഗ് കോളജില്‍ നിന്ന് ഗ്രാജ്വേറ്റ് ചെയ്ത സന്തോഷ് പത്തു വര്‍ഷത്തോളം കാനഡയില്‍ ജോലി ചെയ്ത ശേഷം നാലു വര്‍ഷത്തോളം നാട്ടിലുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് വീണ്ടും മടങ്ങിയെത്തിയത്. ഭാര്യ ഡിന്‍സി. മക്കള്‍: എഡ്വിന്‍, ബെന്‍, ജിം, പോള്‍.
പോളക്കുളം റിട്ടയേഡ് അധ്യാപകന്‍ ജോര്‍ജ് മാത്യു – ലില്ലിക്കുട്ടി ദമ്പതികളുടെ മകനാണ് സന്തോഷ്. ഷിക്കാഗോയിലെ ഇംപീരിയല്‍ ട്രാവല്‍സിലുള്ള ഷിബു അഗസ്റ്റിന്റെ പിതൃസഹോദര പുത്രനാണ് സന്തോഷ്.