റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും

    കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഗായിക റിമിടോമിയുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തും. നടി ആക്രമിക്കപ്പെട്ട ദിവസത്തെ ചില വസ്തുതകളും പശ്ചാത്തലവും അറിയുന്നതിന് വേണ്ടിയാണ് പോലീസ് ശ്രമിക്കുന്നത്. ഇതുസംബന്ധിച്ച അന്വേഷണസംഘത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. എവിടെവെച്ച് എപ്പോള്‍ മൊഴി രേഖപ്പെടുത്തുമെന്ന് ഇനി പ്രത്യേക അന്വേഷണ സംഘം തീരുമാനിക്കും.

    ഇതിന് മുമ്പ് പോലീസ് റിമിടോമിയോ ഫോണ്‍വഴി ചോദ്യങ്ങള്‍ ആരാഞ്ഞിരുന്നു. എന്നാല്‍  ഫോണിലൂടെ ചോദ്യം ചെയ്തത് പോലീസിന്റെ വോയസ് ടെസ്റ്റ് എന്ന് റിപ്പോര്‍ട്ട്. ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞത് പോലീസിന്റെ തന്ത്രമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ശബ്ദ പരിശോധനയ്ക്കുള്ള സാമ്പിള്‍ ശേഖരിക്കുന്നതിന് വേണ്ടിയായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ റിമിയുടെ നീക്കങ്ങളിള്‍ പോലീസിന് തുടക്കം മുതല്‍ തന്നെ സംശയമുണ്ടായിരുന്നു.

    എന്നാല്‍ ദിലീപിനേയും കാവ്യയേയും ചോദ്യം ചെയ്യാതെ റിമിയെ ചോദ്യം ചെയ്തിട്ട് കാര്യമില്ല. ഇതാണ് റിമിയെ ചോദ്യം ചെയ്യുന്നത് പോലീസ് വൈകിപ്പിച്ചത്. റിമിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ രഹസ്യമായി പരിശോധിച്ചിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിനാണ് റിമിയെ വീണ്ടും വിളിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

    നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17ന് രാത്ര ഒന്‍പത് മണിക്കും പതിനൊന്നിനും ഇടയ്ക്ക് റിമി ടോമി ദിലീപിനേയും കാവ്യാ മാധവനേയും ഫോണില്‍ വിളിച്ചിരുന്നു. അന്ന് തന്നെ വൈകിട്ട് 5നും രാത്രി 12.30നുമാണ് ദിലീപിനെ റിമി വിളിച്ചത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിന് വേണ്ടി കൂടിയാണ് പോലീസ് റിമിയെ ഫോണില്‍ ചോദ്യം ചെയ്തത്.