കൊല്ലം ∙ അഞ്ചലില്‍ സ്കൂളിനു സമീപത്തുനിന്ന് കാണാതായ ഏഴുവയസ്സുകാരിയായ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. കുട്ടിയുടെ ബന്ധുവായ രാജേഷ് എന്നയാളാണ് പിടിയിലായത്. കുളത്തൂപ്പുഴയ്ക്കു സമീപമുളള റബര്‍പുരയില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച ട്യൂഷനു പോയപ്പോഴാണു ശ്രീലക്ഷ്മിയെ കാണാതായത്. കുട്ടിയെ പീഡിപ്പിച്ച ശേഷമാണ് കൊലപാതകം നടത്തിയതെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
ട്യൂഷനുപോയ കുട്ടി അവിടെയും സ്കൂളിലും എത്താതിരുന്നതിനെ തുടർന്നാണു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. കുട്ടി രാജേഷിനൊപ്പം ഏരൂർ ജംക്‌ഷനിൽ ബസ് സ്റ്റോപ്പിൽ നിൽക്കുന്നതു സമീപസ്ഥാപനത്തിലെ സിസിടിവിയിൽ കണ്ടെത്തിയിരുന്നു. പിന്നീട് രാജേഷിനെ കുളത്തൂപുഴയ്ക്കു സമീപത്തുനിന്നു കസ്റ്റഡിയിലെടുക്കുകയും ചെയ്തു, ഇയാൾ നൽകിയ വിവരമനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.