പള്ളീലച്ചന്‍ ബൈബിള്‍ പഠിപ്പിക്കാനെന്ന വ്യാജേനെ കൊണ്ടുപോകും; മൊബൈലില്‍ അശ്ലീലം കാണിക്കും; പള്ളിമുറിയില്‍ ഇട്ട് പീഡിപ്പിക്കും…

പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കുടുങ്ങിയ സിഎസ്‌ഐ സഭയിലെ വികാരി കുട്ടിയെ പീഡനത്തിനായി കൊണ്ടുപോയത് ബൈബിള്‍ ഇംഗ്ലീഷില്‍ വായിപ്പിച്ച് പഠിപ്പിക്കാനെന്ന വ്യാജേനെ. മുമ്പിരുന്ന ഇടവകകളിലും കുട്ടികളെയും സ്ത്രീകളെയും ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് ആരോപണം നേരിടുന്ന വൈദികന്‍ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് പത്തുവയസ്സുകാരിയെ വീട്ടില്‍ നിന്നും പീഡനദിവസം കൂട്ടിക്കൊണ്ടു പോയത്.

പള്ളിയോട് ചേര്‍ന്നുള്ള മുറിയിലായിരുന്നു ബൈബിള്‍ പഠനം എന്ന വ്യാജേനെ പീഡനം നടന്നിരുന്നത്. കഴിഞ്ഞ മാസം 30നും എട്ടാം തീയതിയും പീഡനം നടന്നുവെന്നാണ് മാതാപിതാക്കളുടെ പരാതി. ബൈബിള്‍ പഠനത്തിനായി കൊണ്ടു വന്ന ശേഷം പെണ്‍കുട്ടിക്ക് മിഠായി നല്‍കും. അങ്ങനെ വശീകരിച്ച ശേഷം ഫ്രോക്ക് ഊരിമാറ്റും. അതിന് ശേഷമാണ് പീഡനം തുടങ്ങുന്നത്. പെണ്‍കുട്ടിയെ ഇയാള്‍ കെട്ടിപിടിച്ചതായും സ്വകാര്യ ഭാഗങ്ങളില്‍ കൈവിരല്‍ കൊണ്ട് തൊട്ടതായും പരാതിയില്‍ പറയുന്നു. അവധി ദിനങ്ങളിലെല്ലാം ഇത് ചെയ്യാറുണ്ടായിരുന്നുവെന്നാണ് സൂചന. ഇയാളുടെ ലൈംഗിക വേഴ്ചയ്ക്ക് മറ്റ് പലവിധത്തിലും കുട്ടിയെ ഉപയോഗിക്കുകയും ചെയ്തു.

വൈദിക വൃത്തിയില്‍ നിന്നും വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് പോക്‌സോ കേസില്‍ ദേവരാജന്‍ കുടുങ്ങിയത്. താന്‍ ചെയ്യുന്നതൊന്നും പുറത്താരോടും പറയരുതെന്ന് കുട്ടിയെ സമ്മതിപ്പിച്ച ശേഷമാണ് ഇയാള്‍ പീഡനം നടത്തിയിരുന്നത്. അവധി ദിനങ്ങളിലെല്ലാം ഇത് ചെയ്യാറുണ്ടായിരുന്നുവെന്നാണ് സൂചന. കഴിഞ്ഞ എട്ടാം തീയതി അച്ചന്‍ വിളിച്ചു കൊണ്ട് പോയ കുട്ടിയെ നേരത്തെ കൊണ്ടു പോകാനായി കുട്ടിയുടെ മാതാപിതാക്കള്‍ പള്ളിയിലെത്തി. അപ്പോള്‍ ഫ്രോക്കില്ലാതെ ഇരിക്കുന്ന മകളെയാണ് അവര്‍ കണ്ടത്.

അച്ഛനും അമ്മയും ഫ്രോക്കില്ലാതിരുന്ന കുട്ടിയോട് കാര്യങ്ങള്‍ തിരക്കി. കുട്ടി നടന്നതെല്ലാം സമ്മതിക്കുകയും ചെയ്തു. മെഡിക്കല്‍ പരിശോധനയില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ട നെയ്യാര്‍ഡാം പൊലീസ് പോക്‌സോ നിയമ പ്രകാരം കേസെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതികുറ്റം സമ്മതിച്ചു. വെള്ളറട സ്വദേശി സിഎസ്‌ഐ സഭയിലെ വികാരി ഫാദര്‍ ദേവരാജന്‍ മുമ്പും ആരോപണങ്ങളില്‍ കുടുങ്ങിയിട്ടുണ്ടെങ്കിലും അപ്പോഴെല്ലാം സഭ ഇടപെട്ട പ്രശ്‌നം ഒതുക്കിത്തീര്‍ക്കുകയായിരുന്നു.

മൊബൈലില്‍ കുട്ടികളെ പോണ്‍ വീഡിയോ കാണിക്കുന്നതായിരുന്നു ഇയാളുടെ മറ്റൊരു വിനോദം. വെള്ളറടയില്‍ ജോലി ചെയ്തു വരവെ െ്രെപമറി സ്‌ക്കൂളില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് മൊബൈലില്‍ നിന്നും പോണ്‍ വീഡിയോ കാട്ടി കൊടുത്തത് ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. ദേവരാജനെതിരെ പള്ളി കമ്മിറ്റി പരാതിയുമായി എല്‍ എം എസില്‍ എത്തിയെങ്കിലും പ്രശ്‌നം പൊലീസ് അറിയാതെ അധികൃതര്‍ ഒതുക്കി. പിന്നീട് ഒരു വീട്ടമ്മയോടു മോശമായി പെരുമാറിയതിനും വൈദികന് പള്ളിയങ്കണത്തില്‍ വച്ച് മാപ്പ് പറയേണ്ടി വന്നു. നാലു വര്‍ഷം മുന്‍പ് നടന്ന പീഡന ശ്രമം അറിഞ്ഞ ബിഷപ്പ് ഈ വൈദികനെ താക്കീതു ചെയ്തുവെന്നാണ് വിവരം.

സഭയില്‍ പ്രശ്‌നക്കാരായ ദേവരാജനെ ആര്‍ക്കും തൊടാന്‍ കഴിയാതിരുന്നത് സി എസ് ഐ ദക്ഷണിണ കേരള മഹായിടവകയിലെ ഭരണ പക്ഷത്തിന്റെ വക്താവും സെക്രട്ടറിയുടെ അടുത്ത ആളുമായിരുന്നുവെന്നത് തന്നെയാണ്. മെഡിക്കല്‍ പരിശോധനയില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ട നെയ്യാര്‍ഡാം പൊലീസ് പോക്‌സോ നിയമ പ്രകാരം കേസെടുക്കുകയും ചെയ്തു. ഈ കേസിലും ആശുപത്രിയില്‍ ഒളിവില്‍ പാര്‍പ്പിച്ചശേഷം വെല്ലൂരില്‍ എത്തിച്ച് ചെന്നൈ വഴി വിദേശത്തേക്ക് കടത്താനായിരുന്നു പദ്ധതി.

എല്‍ എം എസില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടായിരുന്നെങ്കിലും പള്ളി കമ്മിറ്റിയും ഇടവകയും ഇരയക്കൊപ്പം നിന്നതും പൊലീസില്‍ പരാതി നല്‍കാന്‍ രക്ഷകര്‍ത്താക്കള്‍ക്ക് സഹായമായി. അമ്പൂരി വെള്ളറട പാട്ടംതലയ്ക്കല്‍ നാടാരുകോണം ബഥേല്‍ മന്ദിരത്തില്‍ ദേവരാജിനെതിരെ തെളിവുണ്ടെന്ന നിലപാടിലാണ് പൊലീസ്. തന്നെ രണ്ടുപേര്‍ പള്ളിയങ്കണത്തിലെത്തി മര്‍ദിച്ചുവെന്നാരോപിച്ചു വൈദികന്‍ നല്‍കിയ പരാതിയില്‍ ഗോപന്‍, കുട്ടിയുടെ പിതാവ് എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.