ഡാലസ്: മുന്നാം വയസില്‍ അതി ദാരുണമായി കൊല ചെയ്യപ്പെട്ട ഷെറിന്‍ മാത്യൂസിന്റെ വളര്‍ത്തമ്മ സിനി മാത്യൂസിനെ പോലീസ് അറസ്റ്റു ചെയ്തു. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഈ കൊലപാതകത്തിന്റെ തലേദിവസം വൈകിട്ടു ഷെറിനെ തനിയെ വീട്ടിലാക്കി നാലു വയസുള്ള സ്വന്തം കുട്ടിയുമായി ദമ്പതികള്‍ റെസ്റ്റോറന്റില്‍ പോയതായി പോലീസ് കണ്ടെത്തി. അപകടകരമായ സാഹചര്യത്തില്‍ കുട്ടിയെ വീടിന്റെ അടുക്കളയില്‍ ഒറ്റയ്ക്കാക്കി പുറത്തുപോയി എന്നതാണ് കുറ്റം.
ഫോണ്‍ റിക്കോര്‍ഡുകളും റസ്റ്റോറന്റില്‍ നിന്നും ലഭിച്ച റസീറ്റുകളും സാക്ഷി മൊഴികളും ഇതു വെളിപ്പെടുത്തുന്നു. രണ്ടര ലക്ഷം ഡോളറാണ് ജാമ്യ വ്യവസ്ഥയായി ക്രമീകരിച്ചിരിക്കുന്നത്.
ഷെറിന്റെ മരണത്തിനു ശേഷം ടെക്‌സസ് ചൈല്‍ഡ് പ്രൊട്ടക്ടന്‍ സര്‍വ്വീസ് ഏറ്റെടുത്ത സ്വന്തം കുട്ടിയെ തിരിച്ചു കിട്ടുന്നതിനുള്ള കോടതിയിലെ വാദത്തിന്റെ അന്തിമ വിധി ഈ മാസം 29 ലേക്കു മാറ്റി. ഇതിന്റെ മൂന്നാം ദിവസമാണ് സിനിയുടെ അറസ്റ്റ്. സിനി ഇപ്പോള്‍ റിച്ചാര്‍ഡ്‌സന്‍ പോലീസ്
കസ്റ്റഡിയിണ്. അവരുടെ ഭാര്‍ത്താവ് വെസ്‌ലി മാത്യൂസ് ഇതു സംബന്ധമായി ഡാലസ് കൗണ്ടി ജയിലില്‍ വിചാരണ കാത്തു കഴിയുന്നു.
ഷെറിന്റെ മരണ കാരണം ഇതു വരെ ഫോറന്‍സിക് വിദഗ്ദ്ധര്‍ റീലീസ് ചെയ്തിട്ടില്ല.. ഷെറിന്റെ സംസ്കാര ചടങ്ങിൽ വളർത്തമ്മ പങ്കെടുത്തിരുന്നു.