ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നടി അമല പോള്‍ ക്രൈംബ്രാഞ്ചിനോട് കൂടുതല്‍ സമയംതേടി

തിരുവനന്തപുരം: നികുതി വെട്ടിക്കുന്നതിന് ആഡംബര കാര്‍ പുതുച്ചേരിച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നടി അമല പോള്‍ ക്രൈംബ്രാഞ്ചിനോട് കൂടുതല്‍ സമയംതേടി. ഇന്ന് ഹാജരാകാനാണ് അമലയോട് ക്രൈംബ്രാഞ്ച് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഷൂട്ടിംഗ് തിരക്കുകളിലാണെന്നും ഹാജരാകുന്നതിന് കൂടുതല്‍ സമയം വേണമെന്നും അമല അഭിഭാഷകന്‍ മുഖേന ക്രൈംബ്രാഞ്ചിനെ അറിയിക്കുകയായിരുന്നു. ഇതേ കേസില്‍ നടന്‍ ഫഹദ് ഫാസിലിനോടും, സുരേഷ് ഗോപി എം.പിയോടും ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.

അമല പോള്‍ 1.12 കോടി വിലവരുന്ന ബെന്‍സ് എസ് ക്ലാസ് ചെന്നൈയില്‍ ചെന്ന് വാങ്ങിയ ശേഷം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ കാര്‍ കൊച്ചിയില്‍ ഉപയോഗിക്കുകയായിരുന്നു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കില്‍ 20 ലക്ഷം രൂപ നികുതി അടയ്‌ക്കേണ്ടിവരുമായിരുന്നു. പോണ്ടിച്ചേരിയില്‍ നികുതി കറവായതിനാല്‍ 1.25 ലക്ഷം രൂപ മാത്രമാണ് അമലയ്ക്ക് നികുതി ഇനത്തില്‍ നല്‍കേണ്ടി വന്നത്.