ജോളി ജോളി
പുച്ഛമാണ് എല്ലാറ്റിനോടും.ആട്ടി പായിക്കലാണിഷ്ടം.
സംശയമാണ് എല്ലാറ്റിനോടും.
അവധാനങ്ങൾ വാഴ്ത്തുന്നതാണിഷ്ടം.
വരുന്നവരെല്ലാം തകർക്കാൻ വരുന്നവരാണെന്ന ഭീതി….
എന്റെ സ്ഥായിയായ ഭാവമാണ്.
ഊരി പിടിച്ച കത്തി കഥകൾ ഞാൻ പാണൻമ്മാർക്ക് സംഭാവന ചെയ്തതാണ്.കേരളത്തിലെ ജനങ്ങൾ കമ്മ്യൂണിസ്റ്റായത് എന്നെ കണ്ടിട്ടായിരുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.
അഴിമതിക്കെതിരാണ് ഞാൻ.
മാഫിയകളാണ് എന്റെ കൂട്ടുകാർ.
ഭൂമി മുതൽ സ്വർണം വരെ ആ പട്ടിക നീണ്ടുപോകും.
ജനകീയത ഒരു കമ്മ്യൂണിസ്റ്റ്‌കാരന് യോജിച്ചതല്ല എന്ന് ഞാൻ തിരുത്തിയെഴുതും.
കടക്കൂ പുറത്ത് തുടരുന്നു.
സെക്രട്ടറിയേറ്റിലെ മുഖ്യന്റെ ഒാഫിസിലെ സുരക്ഷക്രമീകരണങ്ങളുടെ പേരില്‍ നടക്കുന്ന പേക്കൂത്ത് മാനസിക രോഗിയെ മുക്ക്യ മന്ത്രിയാക്കിയതിനോടെ ഉപമിക്കാൻ കഴിയൂ.
തനിക്ക് കിട്ടേണ്ട പെൻഷന്റെ നടപടികളില്‍ തീരുമാനമറിയാൻ മുഖ്യ മന്ത്രിയുടെ ഓഫീസിലെത്തിയ അറുപത്തെട്ടു വയസായ വൃദ്ധയെ തടഞ്ഞതും തള്ളി മാറ്റിയതും മിതമായി പറഞ്ഞാൽ ഗുണ്ടായിസമാണ്.
പാര്‍ട്ടി പ്രവര്‍ത്തകരെയും സെക്രേട്ടറിയറ്റ് ജീവനക്കാരെയും തടഞ്ഞുനിര്‍ത്തി പരിശോധനക്ക് വിധേയമാക്കുന്ന നടപടി തുടരുകയാണ്.
മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ ഒാഫിസ് പരിസരത്ത് പോകുന്നതിന് ഇപ്പോഴും അനുമതിയില്ല.മറ്റ് മന്ത്രിമാരുടെ ഒാഫിസുകളിൽ പോലും ജനങ്ങൾക്ക് പോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
മുഖ്യമന്ത്രിയുടെ ഒാഫിസ് പ്രവര്‍ത്തിക്കുന്നത് സെക്രേട്ടറിയറ്റിലെ നോര്‍ത്ത് ബ്ലോക്കിലെ മൂന്നാമത്തെ നിലയിലാണ്.ബ്ലോക്കിെന്റ പ്രധാന കവാടത്തില്‍ തന്നെ സുരക്ഷ ഉദ്യോഗസ്ഥരുടെ വിശദമായ പരിശോധനയാണുള്ളത്.
പരുഷമായ പെരുമാറ്റമാണ് ഉദ്യോഗസ്ഥരില്‍ നിന്നുണ്ടാകുന്നത്.
മുഖ്യമന്ത്രിയുടെ ഒാഫിസ് സ്ഥിതിചെയ്യുന്ന നിലയിലെത്തിയാല്‍ പരിശോധന കടുക്കും.മുഖ്യമന്ത്രിയെ കാണാനാല്ലെങ്കിലും അദ്ദേഹത്തിെന്റ ഒാഫിസില്‍ കയറാന്‍പോലും പലതരത്തിലുള്ള പരിശോധനകള്‍ക്ക് വിധേയമാകണം.
പ്രാധമിക പരിശോധനയില്‍ സുരക്ഷ ജീവനക്കാര്‍ക്ക് തൃപ്തിയില്ലെങ്കില്‍ പിന്നീടുള്ള പരിശോധന പ്രത്യേകം മുറിയിലായിരിക്കും.എന്തിനാണ് ഒാഫിസില്‍ എത്തിയതെന്നതുള്പ്പെടെ വള്ളിപുള്ളി വിടാതെ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വിശദീകരിക്കണം.മറ്റേതെങ്കിലും വ്യക്തിയുടെ കാര്യത്തില്‍ സഹായിക്കാനായി എത്തിയതാണെങ്കില്‍ പരുക്കന്രീതിയിലുള്ള പെരുമാറ്റമാണ് ജീവനക്കാരിൽനിന്നും ഉണ്ടാകുന്നത്.
മറ്റുള്ളവരെ സഹായിക്കാന്‍ എന്തിന് വന്നു, സ്വന്തം കാര്യത്തിന് വന്നാല്‍ പോരേ തുടങ്ങിയ ചോദ്യങ്ങളും ഉണ്ടാകും.അവസാനം മുഖ്യമന്ത്രിയെ നേരില്‍ കാണാനുള്ള അവസരങ്ങള്‍പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടാകുന്നു.
ബഹുമാനപ്പെട്ട മുഖ്യ മന്ത്രീ.
ഭയപ്പാടിനുള്ള ചികിത്സയാണ് അങ്ങേക്ക് ആദ്യം വേണ്ടത്.
ഇനിയും ചാണ്ടിയിൽ അഭയം പ്രാപിക്കേണ്ട ഭീകരാവസ്ഥ കേരളത്തിലെ ജനങ്ങൾക്ക് ഉണ്ടാകാതിതിരിക്കാൻ ഈ തൊഴിൽ പാർട്ടിയിലെ പേടിയില്ലാത്ത കഴിവുള്ളവരെ ഏൽപ്പിച്ച് അങ്ങ് വിശ്രമിക്കുക.
അത് പാർട്ടിക്കും കേരളത്തിലെ ജനങ്ങൾക്കും ഗുണമേ ചെയ്യൂ.