അഫ്ഗാനിസ്ഥാനില്‍ ചാവേറാക്രമണം; 12 മരണം

ജലാലാബാദ്: അഫ്ഗാനിസ്ഥാനില്‍ സംസ്‌കാര ചടങ്ങിനിടെയുണ്ടയ ചാവേറാക്രമണത്തില്‍ 12 മരണം. ഹസ്‌ക മിന ജില്ലയിലെ ഗവര്‍ണറുടെ മൃതദേഹം സംസ്‌കരിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. ചടങ്ങിനെത്തിയവരില്‍ 12 പേര്‍ മരിക്കുകയും 14 പേര്‍ക്ക് മാരക പരിക്കേല്‍ക്കുകയും ചെയ്തു.

ചടങ്ങില്‍ പങ്കെടുക്കുന്നവരെ ലക്ഷ്യമിട്ടാണ് ചാവേറാക്രമണം നടന്നതെന്ന് ജലാലാബാദ് മേഖലാ ഗവര്‍ണറുടെ വക്താവ് പറഞ്ഞു. ആക്രമത്തിന്റെ ഉത്തരവാദിത്തം ആരു എറ്റെടുത്തിട്ടില്ല. ഡിസംബര്‍ 29 ന് കാബൂളിലെ ശിയാ പ്രദേശത്തുണ്ടായ ചാവേറാക്രമണത്തില്‍ 41 പേര്‍ മരിക്കുകയും 84 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.