വി.ടി ബല്‍റാം എം.എല്‍.എയെ ബഹിഷ്‌കരിക്കുമെന്ന് സി.പി.എം

തൃത്താല: വി.ടി ബല്‍റാമിനെ പ്രാദേശികമായി ബഹിഷ്‌കരിക്കാന്‍ സി.പി.എം തീരുമാനം. എ.കെ.ജിയെ ബാലപീഠകനെന്നു വിളിച്ച വി.ടി. ബല്‍റാം മാപ്പ് പറഞ്ഞു പ്രസ്താവന പിന്‍വലിക്കും വരെ എം.എല്‍.എയുടെ പൊതു പരിപാടികള്‍ ബഹിഷ്‌കരിക്കാനാണ് സി.പി.എം തീരുമാനമെടുത്തിരിക്കുന്നത്.

ജന പ്രതിനിധി പദവിയിലിരിക്കുന്ന ആള്‍ക്കു വേണ്ട മാന്യതയും മര്യാദയും പുലര്‍ത്താത്ത ആളെ എം.എല്‍.എ ആയി അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് പാര്‍ട്ടി നിലപാട്. സി.പി.എമ്മിന്റ തൃത്താല മണ്ഡലം കമ്മിറ്റിയുടേതാണ് തീരുമാനം.

ഇടതുസംഘടനകളുടെ പ്രതിഷേധം തുടരുമ്പോഴും പ്രസ്താവന തിരുത്താന്‍ തയ്യാറല്ലെന്നാണ് ബല്‍റാമിന്റെ നിലപാട്.