അഭയക്കേസ് ; ഹർജി നീട്ടിക്കൊണ്ട് പോയതിന് പ്രതികള്‍ക്ക് കോടതിയുടെ അന്ത്യശാസനംI

തിരുവനന്തപുരം: അഭയക്കേസിലെ പ്രതികള്‍ക്ക് ഹർജി നീട്ടിക്കൊണ്ട് പോയതിന് കോടതിയുടെ അന്ത്യശാസനം. കേസിലെ പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹർജി ഏഴ് വര്‍ഷങ്ങളായി നീട്ടിക്കൊണ്ടു പോയതിനാണ് കോടതിയുടെ വിമർശനം.

കൂടാതെ കേസിൽ വെള്ളിയാഴ്ച തന്നെ കേള്‍ക്കണമെന്നും തിരുവനന്തപുരം സി.ബി.ഐ കോടതി ഉത്തരവ് നൽകി. മുന്‍ ക്രൈംബ്രാഞ്ച് എസ്.പി.കെ.ടി.മൈക്കിളിനോട് നേരിട്ട് ഇന്ന് കോടതിയിൽ ഹാജരാകാന്‍ നിര്‍ദേശിച്ച്‌ സമന്‍സ് അയച്ചിരുന്നു.

കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ കെ.ടി മൈക്കിളിനെ സി.ബി.ഐ പ്രതിയാക്കാത്തിനെ തുടര്‍ന്ന് കോടതിയാണ് നാലാം പ്രതിയാക്കിയത്. ഫാ.തോമസ് എം.കോട്ടൂര്‍, ഫാ.ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് മൂന്ന് പ്രതികള്‍.