മനോജ് മനയിൽ
ഹരികുമാർ സംവിധാനം ചെയ്ത ക്ലിൻ്റ് എന്ന സിനിമയിൽ പ്രഭാവർമ എഴുതിയ ‘ഓളത്തിൻ മേളത്താൽ…’ എന്നുതുടങ്ങുന്ന നയാപ്പൈസക്ക് കൊള്ളാത്ത ഗാനത്തിനാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം. പിണറായി സർക്കാരിൻ്റെ ആസ്ഥാന കവിയായി എന്ന ഒറ്റക്കാരണത്താലാണ് പ്രഭാവർമയ്ക്ക് ഈ അവാർഡ് വെച്ചുനീട്ടിയതെന്നത് പറയേണ്ടതില്ലല്ലോ. കൊതിപ്പിക്കുന്ന എത്രയോ പാട്ടുകൾക്ക് മുൻകാലങ്ങളിൽ പുരസ്കാരം കിട്ടിയത് നിറമനസ്സോടെ നോക്കിനിന്നവരാണ് നമ്മൾ. എന്നിട്ടും തികച്ചും ആഭാസകരമായ ഒരു രചനയ്ക്ക് അവാർഡ് നൽകിയ ജൂറി സംഘാംഗങ്ങൾ വീട്ടിലെത്തിയതിനുശേഷം ഈ രക്തത്തിൽ തനിക്ക് പങ്കില്ലെന്നു പറഞ്ഞ് കൈ കഴുകുകയാവണം. എൻ്റെ അറിവിൽ കാവ്യഭംഗിയും അർത്ഥസമ്പുഷ്ടവുമായ രണ്ടിലധികം ഗാനങ്ങൾ ഈ ജൂറിയുടെ മുമ്പിലുണ്ടായിരുന്നു. എന്നിട്ടും മേലാളന്മാരുടെ നിർബന്ധബുദ്ധിക്കൊടുവിൽ ആസ്ഥാനകാവ്യ മാടമ്പിക്ക് അവാർഡ് നൽകുകയായിരുന്നത്രെ. കഷ്ടമാണ്. തങ്ങളുടെ നല്ല രചനകൾക്ക് അംഗീകാരം ലഭിക്കാതെ വരുമ്പോൾ ആ എഴുത്തുകാരനുണ്ടാവുന്ന മാനസികസംഘർഷമെങ്കിലും മനസ്സിലാക്കണം സാർ. മലയാള ചലച്ചിത്രരംഗത്ത് പാട്ടെഴുത്ത് എന്നത് കടലടുക്കപ്പെട്ടുപോകുന്ന ഈ കാലത്ത്, വല്ലപ്പോഴും വീണുകിട്ടുന്ന ഒരവസരത്തിൽ നല്ല രചനകൾ സമ്മാനിക്കുന്നവരെ കുലംകുത്തികളായിക്കാണുന്ന മാർക്സിയൻ പുരോഗമന അവാർഡ് വിതരണക്കമ്മറ്റികൾ നിണാൾവാഴട്ടെ. പ്രഭാവർമ മലീമസമാക്കിവച്ച ആ അവാർഡ് പാട്ട് എങ്ങനെ പാട്ടെഴുതരുത് എന്നതിന് മികച്ച ഉദാഹരണമാണ്. ഇക്കണ്ട കാലമത്രയും അവാർഡ് കിട്ടിയ പാട്ടെഴുത്തുകാർ പൊറുക്കട്ടെ.