ഭൂമി വിവാദം പരിഹാരത്തിലേക്ക് എത്തിയെന്ന് കര്‍ദ്ദിനാള്‍

എറണാകുളം-അങ്കമാലി അതിരൂപത ഭൂമി വിവാദം പരിഹാരത്തിലേക്ക് എത്തിയെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. താനും സഹായമെത്രാന്‍മാരും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞതാണ് സത്യം. ഓരോരോ കാരണങ്ങളാല്‍ അശുദ്ധിയുള്ളവരാണ് എല്ലാവരും. വ്യക്തികളും കുടുംബങ്ങളും ശുദ്ധീകരിക്കപ്പെടണമെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. കൊച്ചി സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയിലെ ഓശാന സന്ദേശത്തിലാണ് കര്‍ദ്ദിനാളിന്റെ വിശദീകരണം.

എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്ക് നന്ദി.സമാധാനത്തിന്റെ ദിനങ്ങളാണ് വരുന്നതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ദൈവത്തിന്റെ ചാട്ടവാര്‍ നമുക്ക് എതിരാണെന്നും ഓശാന സന്ദേശത്തില്‍ കര്‍ദിനാള്‍ പറഞ്ഞു. എറണാകുളം സെന്റ്‌മേരീസ് കത്തീഡ്രല്‍ ബസലിക്കയില്‍ നടന്ന ഓശാന ശുശ്രൂഷകള്‍ക്ക് കര്‍ദ്ദിനാള്‍ ആലഞ്ചേരി നേതൃത്വം നല്‍കി.

ഓരോരോ കാരണങ്ങള്‍ക്കൊണ്ട് അശുദ്ധിയുള്ളവരാണ് എല്ലാവരും. ഞാനും നിങ്ങളും അശുദ്ധിയുള്ളവരുടെ കൂട്ടത്തില്‍ പെടും. പണത്തിന്റെ പേരിലും അധികാരത്തിന്റെ പേരിലുമാണ് അശുദ്ധിയുണ്ടായിരിക്കുന്നത്. വ്യക്തികളും കുടുംബവും സഭയും ശുദ്ധീകരിക്കപ്പെടണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.