സി പി എം നേതൃത്വത്തെ ഞെട്ടിച്ചു കൊണ്ട് ആംഗ്ലോ ഇന്ത്യൻ എം എൽ എ ജോൺ ഫെർണാണ്ടസിന്റെ ഭാര്യ ജെസി.എൻ പി യുടെ ഫേസ് ബുക് പോസ്റ്റ്.
മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധമുള്ള പ്രതികൾക്ക് ചില നേതാക്കൾ സംരക്ഷണം നൽകിയതായി സംശയമുണ്ടെന്ന ഗുരുതരമായ ആരോപണമാണ് എം എല്‍ എയുടെ ഭാര്യ തന്റെ ഫേസ്ബുക് പോസ്റ്റില്‍ ഉയര്‍ത്തുന്നത്.
എസ്.ഡി.പി.ഐ. പി.ഡി.പി തുടങ്ങി വർഗ്ഗീയ സംഘടനകളിൽ പ്രവർത്തിക്കുന്നവർ പാർട്ടിയിൽ നുഴഞ്ഞു കയറുന്നുണ്ടെന്നും ഇവർക്ക് ചില നേതാക്കൾ കൂട്ടുനിൽക്കുന്നുണ്ടെന്നുമുള്ള പോസ്റ്റിലെ സൂചനകൾ അതീവ ഗൗരവമുള്ളതാണ്.
പാർട്ടിയിലെ ചില നേതാക്കൾക്കും ഒരു കൗൺസിലർക്കുമെതിരെ ഈ പോസ്റ്റിൽ പരാമർശമുണ്ട്.
എന്നാൽ ഇത് വർഗ്ഗീയ പ്രീണനമല്ലെന്നും ചില സഖാക്കൾക്ക് വർഗ്ഗീയ സംഘടനയിൽ പ്രവർത്തിക്കുന്ന ചിലരുമായുള്ള സാമ്പത്തിക ബന്ധം മൂലമാണ് പ്രതികളെ സഹായിച്ചതെന്നും പൊതുവെ സംശയമുണ്ട്. ഏതായാലും മുൻ ഡി.വൈ എഫ് ഐ സംസ്ഥാന സമിതി അംഗമായിരുന്ന ജെസിയുടെ പോസ്റ്റിൽ ഉന്നയിക്കുന്ന പ്രശ്നങ്ങൾ പാര്‍ട്ടിയെ വല്ലാതെ സമ്മര്‍ദ്ദത്തിലാഴ്ത്തുന്നുണ്ട്.അഭിമന്യുവിന്റെ കൊലപാതകികള്‍ക്കെതിരെ യുഎപിഎ ചുമത്തേണ്ടതില്ലെന്ന സര്‍ക്കാരിന്റേയും പാര്‍ട്ടിയുടെയും തീരുമാനത്തില്‍ എസ്എഫ്ഐ ഇടഞ്ഞു നില്‍ക്കുമ്പോഴാണ് ഞെട്ടിക്കുന്ന ഈ പോസ്റ്റ്.
ഇതിനിടെ വിവാദമായ പോസ്റ്റ് പിൻവലിപ്പിക്കാനുള്ള ശ്രമങ്ങളും ചില നേതാക്കളുടെ ഭാഗത്തു നിന്നും ആരംദിച്ചിട്ടുണ്ട്.
ജെസിയുടെ എഫ്ബി പോസ്റ്റിന്റെ പൂർണ്ണരൂപം
ഇന്ന് ഒരു ഫോൺ കോൾ ….
ഇത് MLA ജോൺ ഫെർണ്ണാണ്ടസ്സിന്റെ ഭാര്യ സഖാവ് ജെസ്സി യല്ലെ?
അതെ …
ആരാണ്?
ഞാൻ വിദ്യാഭ്യാസ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനാണ്
നമ്മൾ ഇതിന് മുമ്പും പല പ്രാവശ്യം സംസാരിച്ചിട്ടുണ്ട് …
പേര്?
ഞാൻ ചോദിച്ചു.
അദ്ദേഹം പേരു പറഞ്ഞു …
ഓ.. എനിക്കറിയാം…
ഔദ്യോഗിക കാര്യങ്ങളിൽ എന്നെ പലപ്പോഴും സഹായിച്ചിട്ടുണ്ടദ്ദേഹം..
അതെല്ലാം ഓർമ്മയിൽ ഓടിയെത്തി…
ഞാനത് സൂചിപ്പിച്ചു ..
എന്താ സാറെ വിളിച്ചത്? ഞാൻ ചോദിച്ചു…
എനിക്ക് ഒരു സഹായം ആവശ്യമുണ്ട്…
എന്താണാവോ?
വ്യക്തി പരമായ സഹായമല്ല …
സമൂഹത്തിന് മൊത്തമായ ആവശ്യമാണ്…
സഖാവ് ജോൺ ഫെർണ്ണാണ്ടസ്സിന്റെ അടിയന്തിര ഇടപെടൽ ആവശ്യമായ കാര്യമാണ്…
രോഷാകുലനാണ് അദ്ദേഹം ..”
എന്താണാവോ?
നമ്മൾ വർഗ്ഗീയതക്കെതിരെ നിലപാടെടുക്കുന്നവരല്ലെ?
അതെ…
വർഗ്ഗീയ വാദം തുലയട്ടെ… ക്യാമ്പെയിനിൽ ഞാനും പോയി സഖാവെ…
പക്ഷെ …
പശ്ചിമകൊച്ചിയിൽ നടക്കുന്ന വർഗ്ഗിയ പ്രീണനം അവസാനിപ്പിക്കാൻ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറായ ജോൺ ഫെർണ്ണാണ്ടസ്സ് എന്തേ തയ്യാറാവുന്നില്ല?
കാര്യം എന്താണെന്ന് പറയൂ സാറെ എന്നായി ഞാൻ….
കൊച്ചിയിലെ അമരാവതി ഗവണ്മേന്റ് യു.പി. സ്കൂളിന്റെ സ്ഥലം ഹിന്ദു വർഗ്ഗിയ വാദികൾ കൈയേറി ഗേറ്റും, ബോർഡും വച്ചു… ഇവിടത്തെ സി.പി.എം. നേതൃത്വം അതിനു വേണ്ടുന്ന ഒത്താശ ചെയ്ത് കൊടുക്കുന്നു . വേണ്ട പെട്ടവരോടെല്ലാം ഞങ്ങൾ പറഞ്ഞു.
കൗൺസിലർമാർ.. മൗനാനുവാദം കൊടുത്തിരിക്കുന്നു… ആരും അനങ്ങുന്നില്ല … എന്തേ ഈ ഹിന്ദു വർഗിയ വാദികളെ പേടിയാണോ സി.പി. എം നേതൃത്വത്തിന്? കൊച്ചിയിലെ കണ്ണായ സ്ഥലം ഇവർക്ക് തീറെഴുതി കൊടുക്കാൻ ഒത്താശ ചെയ്തവരുടെ പോക്കറ്റിൽ ലക്ഷങ്ങൾ ചെന്ന് വീണീട്ടുണ്ട് സഖാവെ…. അതാണ് ഇവർ ഈ നിലപാട് സ്വീകരിക്കുന്നത് … ഫോർട്ട് കൊച്ചി ലോക്കൽ കമ്മിറ്റി സെക്ര.ട്ടറിയുടെ നിശബ്ദത … എന്തൊക്കെയോ കളികൾ നടന്നതിന്റെ ലക്ഷണമാണ് …
രോഷം തിളക്കുകയാണ്….
ഏയ് അങ്ങനെയൊന്നും ഉണ്ടാവില്ല.. ഞാൻ പറഞ്ഞു. ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ എനിക്കറിയാം… അദ്ദേഹം അങ്ങനെയൊന്നിനും കൂട്ട് നില്‍ക്കില്ല: ഞാൻ പറഞ്ഞു..
പിന്നേയും അദ്ദേഹം തുടരുകയാണ്..
സഖാവിനിയോ:
SDPI യെ സഹായിക്കുന്നത് നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടിക്കാരാണ്
എല്ലാ രാഷ്ട്രീയ പാർട്ടിയിലും ഇവർ നുഴഞ്ഞ് കയറിയിട്ടുണ്ട് …
ഇങ്ങനെ നുഴഞ്ഞ് കയറിയവർ…. ഇവരൊക്കെയാണ്: പേരുകൾ അദ്ദേഹം പറഞ്ഞു…
(ആ പേരുകൾ ഞാൻ ഇവിടെ തല്കാലം പറയുന്നില്ല)
ഇവരുടെ എല്ലാ വിധ വളർച്ചക്കും ഇവർ സഹായിക്കുമത്രെ …..
സാമ്പത്തികമായുള്ള സഹായം ..
ലക്ഷങ്ങളുടെ കണക്ക് …
ഞാൻ ഞെട്ടി…..
പകൽ ഇവർ CPM, Congress:
രാത്രി ഇവർ SDPI
പിന്നെ ചിലർ RSS …
അഭിമന്യുവിനെ കൊന്നവർക്ക് എല്ലാ സംരക്ഷണവും ഒരുക്കിയത് ഇവരാണ് സഖാവെ… ഇവരാണ് ….
തോപ്പും പടിയിൽ വന്നിറങ്ങിയ അഭിമന്യുവിന്റ കൊലയാളികൾക്ക് ആരുടെ സംരക്ഷണം കിട്ടി എന്ന് പാർട്ടി അന്വേഷിക്കണം …
ഇതാണ് സഖാവെ ഇവിടെ നടക്കുന്നത്:
സത്യസന്ധമായ രാഷ്ട്രീയ പ്രവർത്തനത്തിനപ്പുറം:
ചില കൊടുക്കൽ വാങ്ങലുകൾ…
ഇത് നിർത്തിക്കാൻ ഇവരുടെ ഓശാരം പറ്റാത്ത സ : ജോൺ ഫെർണ്ണാണ്ടസ്സ് മുൻകൈ എടുക്കണം….
ഫോർട്ട് കൊച്ചി അമരാവതി സ്കൂളിന്നെ സ്ഥലം സ്കൂളിന് തന്നെ കിട്ടണം.. പൊതുമുതൽ വർഗ്ഗീയ വാദികൾക്ക് തീറെഴുതി കൊടുക്കാൻ കൂട്ട് നിൽക്കരുത്… പൊതുമുതൽ സംരക്ഷിക്കാൻ…. കേരളത്തിലെ മുഴുവൻ MLA ആയ ജോൺ ഫെർണ്ണാണ്ടസ്സും CPIM – ഉം മുൻകൈ എടുക്കണം:.
ഒരു ഗമണ്ടൻ മഴ പെയ്തൊഴിഞ്ഞ പോലെ …
ശരി സർ… ഞാൻ പറയാം…
നടപടി ഉണ്ടാക്കാൻ ഞാൻ ശ്രമിക്കാം …
ചുരുക്കം…
2001- മുതൽ.. മട്ടാഞ്ചേരിAE0 ഓഫീസ് കയറിയിറങ്ങുന്ന എനിക്കറിയാം …
ഫോർട്ട് കൊച്ചി അമരാവതി ഗവണ്മേന്റ് സ്കൂൾ ഗ്രൗണ്ട്… കുട്ടികളുടേതാണ്.. പൊതു മുതലാണ് …
ഇത് സംരക്ഷിക്കപ്പെടേണ്ടതാണ്. ഹിന്ദു വർഗ്ഗിയ വാദികൾക്ക് ഖോ-ഖോ വിളിക്കാൻ വിട്ടു കൊടുക്കേണ്ട സ്ഥലമല്ല …..
മുഖ്യ ധാരാ രാഷ്ട്രിയ പാർട്ടികളും, സാംസ്കാരിക സംഘടനകളും ഈ കൈയേറ്റത്തിന്നെതിരെ രംഗത്ത് വരണം …
വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരന്റെ ഈ ആവലാതി പൊതു സമൂഹത്തിന്റെ ആവലാതിയാണ് … ഇടപെടൽ അനിവാര്യം…
ഉറപ്പായും… ഉണ്ടാവണം…. ഉണ്ടാവുക തന്നെ വേണം…