തെരഞ്ഞെടുപ്പില്‍ അട്ടിമറിയെന്ന് പാകിസ്താന്‍ മുസ്ലിംലീഗ്; സംശയം പ്രകടിപ്പിച്ച് അമേരിക്കയും

ക്വറ്റ: തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന് പാകിസ്താന്‍ മുസ്ലിംലീഗ്. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് പാകിസ്താന്‍ മുസ്ലിംലീഗ്(പിഎംഎല്‍) പറഞ്ഞു. ഫലത്തിനെതിരെ തെരുവിലിറങ്ങാന്‍ സംഗടന ആഹ്വാനം ചെയ്തു.

അതേസമയം, തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ സംശയം പ്രകടപ്പിച്ച് അമേരിക്കയും രംഗത്തെത്തി. അമേരിക്കയിലെ തെരഞ്ഞെടുപ്പ് നിരീക്ഷകരാണ് സംശയം പ്രകടിപ്പിച്ചത്.

എന്നാല്‍, അട്ടിമറി നടന്നെന്ന ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചു. ആരോപണങ്ങള്‍ പരിശോധിക്കുമെന്നും കമ്മീഷന്‍ പറഞ്ഞു.

അതേസമയം, പാകിസ്താനില്‍ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയാകാനാണ് സാധ്യത. ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്രീക്ഇഇന്‍സാഫാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 65 സീറ്റുമായി നവാസ് ഷെരീഫിന്റെ പിഎംഎല്‍ പാര്‍ട്ടി രണ്ടാമതാണ്. ബിലാവല്‍ ഭൂട്ടോയുടെ പിപിപി 43 സീറ്റുമായി മൂന്നാമതാണ്. ഫലത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ മുസ്ലീംലീഗ് ആഹ്വാനം ചെയ്തു. അതേസമയം ഔദ്യോഗിക ഫലപ്രഖ്യാപനം അനിശ്ചിതമായി നീളുകയാണ്.

കനത്ത ആക്രമണങ്ങള്‍ക്കിടയിലാണ് പാകിസ്താനില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. സംഘര്‍ഷങ്ങളെ തുടര്‍ന്നും അല്ലാതെയും പലയിടത്തും വോട്ടിങ്ങ് തടസപ്പെട്ടു. തെരഞ്ഞെടുപ്പിനിടെ ഉണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ബലൂചിസ്താനിലെ ക്വറ്റയില്‍ പോളിങ് ബൂത്തിലുണ്ടായ സ്‌ഫോടനത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാകിസ്താനിലെ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് പാകിസ്താന്‍ മുസ്ലിം ലീഗ്-നവാസ് (പിഎംഎല്‍-എന്‍) നേതാവ് ഷഹ്ബാസ് ഷരീഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായും തള്ളിക്കളയുന്നു. വോട്ടെടുപ്പില്‍ വ്യാപകമായ കൃത്രിമം നടന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചിന് വാര്‍ത്തസമ്മേളനം വിളിച്ചാണ് ഷഹ്ബാസ് ഇക്കാര്യം വ്യക്തമാക്കിയത്.

പിഎംഎല്‍-എന്‍ പാര്‍ട്ടിയെ എണ്ണിത്തോല്‍പ്പിക്കുകയാണ്. ഇപ്പോള്‍ നടക്കുന്നത് സെലക്ഷനാണെന്നും പിഎംഎല്‍-എന്‍ ഏജന്‍റുമാരെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍നിന്നു പുറത്താക്കിയത് ഇതുമൂലമാണെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ ജനങ്ങളോട് തെരുവിലിറങ്ങാനും ഷഹ്ബാസ് ആഹ്വാനം ചെയ്തു.  നിലവിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തെഹ്റിക് ഇ ഇന്‍സാഫ് (പിടിഐ) 113 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. പിഎംഎല്‍-എന്‍ 66 സീറ്റുകളിലും ലീഡു ചെയ്യുന്നുണ്ട്.

മുന്‍ പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിയും മകന്‍ ബിലാവല്‍ ഭൂട്ടോയും നേതൃത്വം നല്കുന്ന പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി(പിപിപി) 39 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. 54 സീറ്റുകളിലാണ് മറ്റുള്ളവര്‍ ലീഡ് ചെയ്യുന്നത്.