കമ്പകക്കാനം കൂട്ടക്കൊലക്കേസില്‍ കസ്റ്റഡിയിലുള്ള ഷിബുവിന്റെ ഫോണ്‍ സംഭാഷണം പുറത്ത്

തൊടുപുഴ : ഇടുക്കി കമ്പകക്കാനം കൂട്ടക്കൊലക്കേസില്‍ കസ്റ്റഡിയിലെടുത്ത ഷിബുവിന്റെ ഫോണ്‍ സംഭാഷണം പുറത്ത്. കോടികള്‍ ഉടന്‍ കൈയില്‍ വരുമെന്ന് ഷിബു സുഹൃത്തിനോട് പറയുന്നതായ വിവരങ്ങളാണ് പുറത്ത് വന്നത്.

ബിസിനസ് ചീഫിന് കൊടുക്കാന്‍ പണം കടം തരണമെന്ന് ഷിബു സുഹൃത്തിനോട് ആവശ്യപ്പെട്ടു. ചീഫ് തിരുവനന്തപുരത്തുണ്ടെന്നും ഷിബു പറഞ്ഞു. 50,000 രൂപയാണ് ഷിബു സുഹൃത്തിനോട് ആവശ്യപ്പെട്ടത്. ഇതിനായി ‘ക്രിറ്റിക്കല്‍ പണി’ എടുക്കണം. പണം നല്‍കിയാല്‍ പ്രശസ്തനാകാമെന്നും ഷിബു സുഹൃത്തിനോട് പറയുന്നത് ഫോണ്‍ റെക്കോര്‍ഡിലുണ്ട്.

ഷിബുവിന് തൊടുപുഴയില്‍ സാമ്പത്തിക ഇടപാടുണ്ടെന്നും പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട കൃഷ്ണനുമായി ഷിബുവിന് അടുത്ത ബന്ധമുണ്ടായിരുന്നു.

കേസില്‍ നേരത്തെ നാലുപേരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരില്‍ ഒരാള്‍ ഇടുക്കി നെടുങ്കണ്ടം സ്വദേശിയാണ്. ഇവര്‍ക്ക് കൊല്ലപ്പെട്ട കൃഷ്ണനുമായി ബന്ധമുണ്ടായിരുന്നെന്നാണ് സൂചന. ബുധനാഴ്ച രാവിലെയാണ് വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടില്‍ കൃഷ്ണന്‍ (54), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (17) എന്നിവരെ വീടിനു സമീപം കൊന്ന് കുഴിച്ചുമൂടിയനിലയില്‍ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ ചോദ്യം ചെയ്തിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് സംശയമുള്ള 22 പേരുടെ പട്ടിക പോലീസ് തയ്യാറാക്കിയിരുന്നു. കൃഷ്ണന്റെ മൊബൈല്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

വീടിനു പിന്നിലുള്ള കുഴിയില്‍നിന്നാണ് ബുധാനാഴ്ച കൃഷ്ണന്റെയും കുടുംബാംഗങ്ങളുടെയും മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ചയാകാം ഇവരെ കൊലപ്പെടുത്തിയതെന്നാണ് സൂചന. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ തൊടുപുഴ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ അഞ്ച് സംഘങ്ങളായാണ് അന്വേഷണം