വെണ്ണിയോട് പുഴയില്‍ ചാടിയ നാലംഗ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

വയനാട്: വെണ്ണിയോട് വലിയപുഴയില്‍ ചാടിയ നാലംഗ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ചുണ്ടേല്‍ ആനപ്പാറ നാരായണന്‍കുട്ടിയുടെ മകള്‍ സൂര്യയുടെ(11) മൃതദേഹമാണ് കണ്ടെത്തിയത്. സഹോദരന്‍ സായൂജിനായി തെരച്ചില്‍ തുടരുന്നു.

നാരായണന്‍കുട്ടി(45), ഭാര്യ ശ്രീജ(45) എന്നിവരുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. കുടുംബം പുഴയില്‍ ചാടിയെന്ന് കരുതുന്ന ഭാഗത്തുനിന്നു ഏകദേശം 25 മീറ്റര്‍ മാറിയാണ് നാരായണന്‍ കുട്ടിയുടെ മൃതദേഹം ലഭിച്ചത്. അഗ്‌നിശമന സേനാംഗങ്ങളും പോലീസും കല്‍പ്പറ്റ തുര്‍ക്കി ജീവന്‍ രക്ഷാസമിതി പ്രവര്‍കത്തരും നാട്ടുകാരുമാണ് തെരച്ചില്‍ നടത്തുന്നത്.

പുഴക്കരയില്‍ പ്രദേശവാസികളില്‍ ചിലര്‍ വാനിറ്റി ബാഗ്, കുട്ടികളുടേതടക്കം നാലു ജോഡി ചെരിപ്പുകള്‍, രണ്ടു കുട എന്നിവ കണ്ടതാണ് കുടുംബം പുഴയില്‍ ചാടിയെന്ന സംശയത്തിനിടയാക്കിയത്. നാട്ടുകാര്‍ ബാഗ് പരിശോധിച്ചപ്പോള്‍ കുടുംബത്തെ സംബന്ധിച്ച വിവരവും കുറിപ്പും ലഭിച്ചു.