മനിതികള്‍ ജീവനും കൊണ്ടോടുന്നത് കാണുമ്പോള്‍ കരുണാകരന്റെ മഹത്വം ഒരിക്കല്‍ കൂടി തിരിച്ചറിയുകയാണെന്ന് ജയശങ്കര്‍

ശബരിമല ദര്‍ശനം സാധ്യമാകാതെ മനിതി സംഘം മടങ്ങിയതില്‍ പ്രതികരണവുമായി അഡ്വ. ജയശങ്കര്‍. മനിതികള്‍ ജീവനും കൊണ്ടോടുന്ന കാഴ്ച കാണുമ്പോള്‍ കരുണാകരനെയാണ് ഓര്‍മ്മ വരുന്നതെന്ന് ജയശങ്കര്‍. 1983ല്‍ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ശബരിമല നിലയ്ക്കലില്‍ തോമാശ്ലീഹയുടെ കുരിശ് കണ്ടെത്തിയതും തുടര്‍ന്ന് കാഞ്ഞിരപ്പള്ളി മെത്രാന്‍ പള്ളി പണിയാന്‍ ശ്രമം തുടങ്ങിയതും ഈ സംഭവത്തെ തുടര്‍ന്ന് കേരളത്തില്‍ പ്രത്യേകിച്ച് മധ്യ തിരുവിതാംകൂറില്‍ ശക്തമായ പ്രതിഷേധമുണ്ടായി.

ഗുരുവായൂരില്‍ ദര്‍ശനത്തിന് എത്തിയ കരുണാകരന്റെ ഉടുമുണ്ട്. ഉരിഞ്ഞ് അപമാനിക്കാന്‍ വരെ ശ്രമമുണ്ടായി. എന്നാല്‍ ഈ വിഷയം രമ്യമായി പരിഹരിക്കുന്നതില്‍ അന്നത്തെ മുഖ്യമന്ത്രി കരുണാകരന് സാധിച്ചു. കരുണാകരന്‍ പത്രാധിപന്‍മാരുടെ യോഗം വിളിച്ച് പ്രകോപനപരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു. മതസൗഹാര്‍ദം തകര്‍ക്കരുതെന്് ഹിന്ദു സംഘടനകളെയും െ്രെകസ്തവ മത മേലധ്യക്ഷന്‍മാരെയും ഗുണദോഷിച്ചു. ആങ്ങമൂഴിയില്‍ പള്ളി പണിയാന്‍ അഞ്ചേക്കര്‍ ഭൂമി പതിച്ചു കൊടുത്തു.

പോലീസ് മല കയറാനെത്തിയ മനിതികള്‍ ജീവനും കൊണ്ടോടുന്ന കാഴ്ച ടെലിവിഷനില്‍ കാണുമ്പോള്‍ കരുണാകരന്റെ മഹത്വം ഒരിക്കല്‍ കൂടി തിരിച്ചറിയുകയാണെന്നും ജയശങ്കര്‍.

കെ കരുണാകരന്റെ ചരമവാര്‍ഷികം

1983ല്‍ കരുണാകരന്‍ കേരള മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് നിലക്കലില്‍ തോമാ ശ്ലീഹായുടെ കുരിശു കണ്ടെത്തിയതും കാഞ്ഞിരപ്പള്ളി മെത്രാന്‍ പളളി പണിയാന്‍ ഒരുങ്ങിയതും. ആര്‍.എസ്.എസുകാര്‍ അതിഭയങ്കരമായി പ്രതിരോധിച്ചു; മധ്യ തിരുവിതാംകൂര്‍ സംഘര്‍ഷ പൂരിതമായി. ഗുരുവായൂരില്‍ തൊഴാനെത്തിയ മുഖ്യന്റെ ഉടുമുണ്ടുരിഞ്ഞ് അപമാനിക്കാന്‍ വരെ ശ്രമം നടന്നു.

കരുണാകരന്‍ പത്രാധിപന്മാരുടെ യോഗം വിളിച്ചു പ്രകോപനപരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു. മതസൗഹാര്‍ദ്ദം തകര്‍ക്കരുതെന്ന് ഹിന്ദു സംഘടനകളെയും െ്രെകസ്തവ മത മേലധ്യക്ഷരെയും ഗുണദോഷിച്ചു. ആങ്ങാമൂഴിയില്‍ പളളിപണിയാന്‍ അഞ്ചേക്കര്‍ പതിച്ചു കൊടുത്തു പ്രശ്‌നം തീര്‍ത്തു.

പോലീസ് സംരക്ഷണത്തോടെ മലകയറാനെത്തിയ മനിതികള്‍ ജീവനും കൊണ്ടോടുന്ന കാഴ്ച ടെലിവിഷനില്‍ കാണുമ്പോള്‍ കരുണാകരന്റെ മഹത്വം ഒരിക്കല്‍ കൂടി തിരിച്ചറിയുന്നു