ലോകകപ്പില്‍ ഇന്ത്യക്ക് എതിരായ മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ്ങ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ നിർണായക മാറ്റം വരുത്തിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ഓൾ റൗണ്ടർ വിജയ് ശങ്കർ പുറത്തായപ്പോൾ, ഋഷഭ് പന്താണ് ടീമിലെത്തിയത്. ഇംഗ്ലണ്ട് ടീമിലുമുണ്ട് മാറ്റം. മോയിൻ അലിക്ക് പകരം പ്ലങ്കറ്റും, ജെയിംസ് വിൻസിന് പകരം ജേസൺ റോയും ടീമിലെത്തി. ഓറഞ്ച് ജേഴ്സിയണിഞ്ഞുള്ള ഇന്ത്യയുടെ ആദ്യ പോരാട്ടമാണിത്. ജയിച്ചാല്‍ ലോകകപ്പിന്റെ സെമി ഫൈനല്‍ കവാടങ്ങള്‍ തുറന്നുകിട്ടുമെന്ന മധുരസ്വപ്നം ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് കൂട്ടിനുണ്ട്. മറുവശത്ത് അപ്രതീക്ഷിതമായ ചില തോല്‍വികളില്‍ ഉലഞ്ഞ ഇംഗ്ലീഷ് നായകന്‍ ഒയിന്‍ മോര്‍ഗന്‍ ഇപ്പോഴും ദുഃസ്വപ്നങ്ങളിലാണ്. ഈ കളിയും തോറ്റാല്‍ ഇംഗ്ലണ്ട് ഒരുപക്ഷേ ലോകകപ്പില്‍നിന്നുതന്നെ പുറത്തായേക്കാം. ആറുകളിയില്‍നിന്ന് 11 പോയന്റുള്ള ഇന്ത്യ അപരാജിതരായി എത്തുമ്പോള്‍ ഏഴുകളിയില്‍നിന്ന് എട്ടുപോയന്റുമാത്രമാണ് ഇംഗ്ലീഷ് സമ്പാദ്യം. ഇന്ത്യൻ ടീം – രോഹിത് ശർമ്മ, കെ എൽ രാഹുൽ, വിരാട് കോഹ്ലി, ഋഷഭ് പന്ത്, എം എസ് ധോണി, കേദാർ ജാദവ്, ഹാർദിക് പാണ്ട്യ, കുൽദീപ് യാദവ്, മൊഹമ്മദ് ഷാമി, യുസ്വേന്ദ്ര ചഹൽ, ജസ്പ്രിത് ബുംറ. ഇംഗ്ലണ്ട് ടീം – ജേസൺ റോയ്, ബെയർസ്റ്റോ, ജോ റൂട്ട്, മോർഗൻ, ജോസ് ബട്ലർ, സ്റ്റോക്ക്സ്, ക്രിസ് വോക്സ്, ലിയാം പ്ലങ്കറ്റ്, ആദിൽ റഷീദ്, ജോഫ്ര ആർച്ചർ, മാർക്ക് വുഡ്.