നാഗ്പൂരില്‍ 19കാരിയെ 52കാരന്‍ ബലാത്സംഗം ചെയ്തു

നാഗ്പുര്‍: മഹാരാഷ്ട്രയിലെ നാഗ്പുരില്‍ പത്തൊന്‍പതുകാരിയെ മാനഭംഗത്തിനിരയാക്കിയ ശേഷം രഹസ്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി കൊടുംക്രൂരത. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. പ്രതിയായ 52കാരനായ സ്പിന്നിംഗ് മില്‍ സൂപ്പര്‍വൈസറെ പൊലീസ് അറസ്റ്റ് ചെയ്തു.

ജനുവരി 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്.പീഡനത്തിനിരയായ പെണ്‍കുട്ടി ഇപ്പോഴും ചികിത്സയിലാണ്. സ്പിന്നിംഗ് മില്‍ സൂപ്പര്‍വൈസറായ യോഗിലാല്‍ രഹാങ്കടലെ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്.

സഹോദരനൊപ്പം വാടകവീട്ടില്‍ താമസിക്കുകയായിരുന്നു യുവതി. സംഭവ ദിവസം സഹോദരന്‍ ഇല്ലെന്നറിഞ്ഞ യോഗിലാല്‍ രാത്രി മുറിയിലെത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി എതിര്‍ത്തതിനെ തുടര്‍ന്ന് വായില്‍ തുണിതിരുകി തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിയെ പ്രതി ക്രൂരമായി ബലാത്സംഗം ചെയ്യുകയും സ്വകാര്യഭാഗത്ത് ഇരുമ്പുദണ്ഡ് കയറ്റുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

മൂന്ന് ദിവസം കഴിഞ്ഞാണ് പെണ്‍കുട്ടി പീഡനവിവരം സഹോദരനോട് പറയുന്നത്.തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.