കേരളം തൊരക്കുന്ന തൊരപ്പന്മാർ

റോയ് മാത്യു

ഭു ലോകതരികിട കൺസൾട്ടിംഗ് കമ്പിനിയായ പ്രൈസ് വാട്ടർ കുപ്പേഴ്സിനെ ഇലക്ട്രിക് വെഹിക്കിൾ മാനുഫാക്ചറിംഗ് യൂണിറ്റ് കേരളത്തിൽ സ്ഥാപിക്കുന്നതിനെ കുറിച്ച് പഠിച്ച് ഡീറ്റയിൽ ഡ് പ്രോജക്റ്റ് റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചതായി ട്രാൻസ്പോർട്ട് വകുപ്പ് സെക്രട്ടറി ഉത്തരവിറക്കുന്നു. ട്രാൻസ് പോർട്ട് മന്ത്രി പറയുന്നു താനൊന്നു മറിഞ്ഞിട്ടില്ലെന്ന് . – ഇതൊന്നു മറിയുന്നില്ലെങ്കിൽ പിന്നെ എന്തിനാ ഇയാൾ ഈ മന്ത്രി കസേരയിൽ ഇരിക്കുന്നത്? ഈ മന്ത്രിക്ക് ഫയൽ നോട്ടത്തിൽ ഒരു താല്പര്യവുമില്ലെന്ന് നേരത്തെ തെളിയിച്ചതാണ്. അത് കൊണ്ടാവും സിഎം നേരിട്ട് ട്രാൻസ് പോർട്ടിലെ കാര്യങ്ങൾ നടത്തുന്നത്.

സെബി കരിമ്പട്ടികയിൽ പ്പെടുത്തിയിരിക്കുന്ന കൺസൾട്ടൻസി കമ്പിനിയുമായിട്ടാണ് സംസ്ഥാന സർക്കാർ കരാറിലേർപ്പെട്ടിരിക്കുന്നത്.

മറ്റൊരു തരികിട കമ്പിനിയായ കെ പി എം ജി, ഒരു മാതിരിപ്പെട്ട സർക്കാർ വകുപ്പുകളില്ലാം ഒരേ കൺസൾട്ടിംഗാണ്. നോർക്കയുടെ ഒരു വെബ് പോർട്ടലുണ്ടാക്കാൻ 66 ലക്ഷം രൂപയാണ് കെ പി എം ജി മേടിച്ചത്. സ്വർണം കൊണ്ടാണോ ഈ വെബ് പോർട്ടൽ ഉണ്ടാക്കിയത് ?

ഇപ്പോ ദാ പ്രൈസ് വാട്ടേഴ്സും പിണറായി സർക്കാരിൻ്റെ വകുപ്പുകളിൽ ഉഴുത് മറിക്കുന്നു.
സകല സാമ്രാജ്യത്വ തട്ടിപ്പുകാരന്മാരും വന്നടിയുന്ന ഏക സ്ഥലമാണ് പിണറായി ഭരിക്കുന്ന കേരളം. ലാവ്ലിൻ, കെ പി എം ജി, കൂപ്പർ … ഇനി ആരൊക്കെ എന്നാർക്കറിയാം ….!

പ്രായമായ അപ്പനേം അമ്മേം സർക്കാർ പൊന്നുപോലെ നോക്കുന്നതറിഞ്ഞ് ഒരു തൊരപ്പൻ കൺസൾട്ടൻ്റ് അമേരിക്കയിൽ നിന്ന് ഈ കോവിഡ് കാലത്ത് വന്നിരുന്നു. ഹൈക്കോടതി ഇടപെട്ട് അവനെ ഓടിച്ചു.

ദാ, അതുക്കും മുന്നേ ഈ കൂപ്പർ സായ്പ്പിങ്ങ് വന്നു. പണ്ടേ “കുപ്പർ” സഖാക്കൾക്ക് ഒരു വീക്ക്നെസാണല്ലോ. ഒരു കള്ളക്കടത്തുകാരൻ്റെ കൂപ്പറിൽ കേറിയത് ഗുലുമാലയത് മറക്കാനാവുമോ?
കേരളം മൂച്ചൂടും അടിച്ച് മാറ്റാനുള്ള കൺസൾട്ടിംഗാണ് ഇപ്പോ ഇവിടെ നടക്കുന്നത്