ആൽത്തറയിലൂടൂർന്നൊരാ,
പൗർണ്ണമിച്ചന്ദ്രിക
തലോടിയുറക്കിയ
തെന്നൽക്കിടാവു നീ..
പാലിലും നൂറിലും
മഞ്ഞൾക്കൊടുമുടി
മുകളിലുമായ് വിഷപ്പല്ലു
കൊഴിഞ്ഞു നീ..
പകയിഴഞ്ഞാൾരൂപ-
മായി മാറുന്നിതാ,
കോപാഗ്നി ആളിക്കും
വിറകു പെരുത്തിതാ…
ഹോമിച്ചൊടുക്കുന്നൂ
ശാന്തി,സമാധാനം
ധൂളികളാക്കുന്നു
നന്മ തൻ മൂർത്തിയെ!
സ്ഥാപിക്ക നമ്മളീ
ഒരുമയുടെ ശ്രീകോവിലാ-
യങ്ങു വാഴട്ടേ
സ്നേഹത്തിടമ്പുകൾ…
അർപ്പിക്ക നമ്മളിലായൊരു
നൈവേദ്യം,നാളേക്കു
കൈനിറച്ചും പൂക്കൾ
മക്കൾ തൻ പുഞ്ചിരി!