ഇന്ത്യയിലെ ക്വറന്റെനില്‍ കഴിയുന്നവരുടെ എണ്ണം 31.6 ലക്ഷം കവിഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം പിന്നിട്ടു. നിലവില്‍ ഇന്ത്യയില്‍ ക്വറന്റെനില്‍ പോയവരുടെ എണ്ണം 31.6 ലക്ഷം കവിഞ്ഞു. ഉത്തര്‍ പ്രദേശിലാണ് ഏറ്റവും കൂടുതല്‍പ്പേര്‍ ക്വറന്റെനില്‍ ഉള്ളത്. രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്രയാണ്. ഏറ്റവും കൂടുതല്‍പ്പേര്‍ ക്വറന്റെനില്‍ ഉള്ള ഉത്തര്‍ പ്രദേശില്‍ എണ്ണം 11 ലക്ഷമാണ്.

മഹാരാഷ്ട്രയില്‍ ഇത് 7.27 ലക്ഷമാണ്. ഗുജറാത്തില്‍ 3.25 ലക്ഷമാണ്. 2.4 ലക്ഷമാണ് ഒഡീഷയില്‍. ഇന്ത്യയില്‍ മൊത്തം 31.6 ലക്ഷം പേര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍, ഹോം ക്വറന്റെനുകളിലായി ഉണ്ട് എന്നാണ് വാര്‍ത്ത ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് സംശയിക്കുന്നവര്‍, ചെറിയ കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍, പൊസറ്റീവ് ആയിട്ടും കൂടുതല്‍ ഗുരുതരമല്ലാത്തവര്‍ ഇവരെയാണ് ഇപ്പോള്‍ ക്വറന്റെനില്‍ പ്രവേശിപ്പിക്കുന്നത്.ഉത്തര്‍പ്രദേശ് ആസാം എന്നിവിടങ്ങളില്‍ ഹോം ക്വറന്റെന്‍ അനുവദിക്കുന്നില്ല. മറ്റ് പ്രധാന സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലും വന്നാല്‍ ഹരിയാനയില്‍ 49,907, തമിഴ്‌നാട്ടില്‍ 46,969, ചത്തീസ്ഗഢ് 41,0621 പഞ്ചാബ് 25,307 എന്നിങ്ങനെയാണ് ക്വറന്റെനില്‍ കഴിയുന്നവരുടെ എണ്ണം.