വിനീത് ഒരിക്കല്‍ ശ്രീനിവാസനോട് ചോദിച്ചു, അച്ഛാ ഞാനെങ്ങനാ ഉണ്ടായത്?

തിരുവനന്തപുരം: ഇന്നത്തെ വല്യ സംവിധായകനായ വിനീത് ശ്രീനിവാസന് അഞ്ച് വയസുള്ളപ്പോള്‍ പിതാവ് ശ്രീനിവാസനോട് ചോദിച്ചു, അച്ഛാ ഞാനെങ്ങനാ ഉണ്ടായത്. എല്ലാ കാര്യങ്ങളും അച്ഛന്‍ മകന് വിശദമായി പറഞ്ഞ് കൊടുത്തു. അത് കേട്ട് നില്‍ക്കാനുള്ള ത്രാണി ശ്രീനിവാസന്റെ ഭാര്യയ്ക്കുണ്ടായിരുന്നില്ല. മാതാപിതാക്കള്‍ പറയുന്നതിലും നല്ലത് മറ്റാരെങ്കിലും ഇക്കാര്യം പറഞ്ഞ് കൊടുക്കുന്നതാണ് നല്ലതെന്ന് ഭാര്യ വിനീത പറഞ്ഞു. കാര്യങ്ങള്‍ മറച്ച് വയ്ക്കുമ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. ലൈംഗികത എന്തോ മോശം സംഭവമാണെന്ന് കുട്ടികള്‍ തെറ്റിദ്ധരിക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞു.
അമേരിക്കക്കാര്‍ മക്കള്‍ക്ക് 18 വയസാകുമ്പോള്‍ സ്വതന്ത്രമായി വിടും, സ്വന്തം കാലില്‍ നില്‍ക്കാന്‍ അവരെ പ്രാപ്തരാക്കാനാണത്. പക്ഷെ, നമ്മള് അമേരിക്കയിലല്ലല്ലോ ജീവിക്കുന്നത് അതുകൊണ്ട് താന്‍ വിനീതിനെയും ധ്യാനിനെയും സ്വതന്ത്രമായി നടക്കാന്‍ അനുവദിച്ചില്ല. എന്നാലവര് പഠിക്കാന്‍ ചെന്നൈയില്‍ പോയി. അത് അവര്‍ക്ക് ഗുണം ചെയ്തു. സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഇരുവരും സിനിമയിലെത്താനുള്ള യാതൊന്നും താന്‍ ചെയ്തിട്ടില്ലെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി. തന്റെ ജീവിതാനുഭവങ്ങള്‍ മക്കളോട് പറഞ്ഞ് കൊടുത്തിട്ടുണ്ട്. താന്‍ എന്ത് മാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് അവര്‍ക്കറിയാം. ഇന്നവരും കഷ്ടപ്പെടുകയാണ്. അധ്വാനിക്കാതെ നല്ലരീതിയില്‍ ജീവിക്കാനോ, ഉന്നതങ്ങളിലെത്താനോകഴിയില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.