പകരക്കാരനായി എത്തിയ യുവശാന്തിക്കാരന്‍ അമ്പലത്തിൽ അറുപത്തൊന്പതുവയസുള്ള ജീവനക്കാരിയെ പീഡിപ്പിച്ചു. മുണ്ടക്കയം-മടുക്ക സ്വദേശി വൈശാഖ് (20) നെയാണ് ഇടുക്കി പോലീസ് അറസ്റ്റുചെയ്തത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ മാസം 13ന് ഇടുക്കിയിലെ ഒരു അന്പലത്തില്‍ ഒരു ദിവസത്തേക്ക് പകരക്കാരനായെത്തിയതായിരുന്നു വൈശാഖ്. അന്ന് വൈകുന്നേരമാണ് സംഭവം. സംഭവത്തിനുശേഷം പുറത്തു പറയാനുള്ള ഭയം നിമിത്തം വൃദ്ധ ആരോടും പറഞ്ഞില്ല. അന്പലത്തില്‍ ചെറിയ പണികള്‍ ചെയ്തു ജീവിച്ചു വന്നിരുന്ന വൃദ്ധയെ ഇയാള്‍ ഭയപ്പെടുത്തിയിരുന്നു.
സംഭവം പുറത്തറിഞ്ഞാല്‍ നഷ്ടം നിങ്ങള്‍ക്കാണെന്ന രീതിയില്‍ ഇയാള്‍ ഭയപ്പെടുത്തി സംസാരിച്ചുവെന്നും അറിയുന്നു. ഇതോടെ മാനസികമായി തകര്‍ന്നു വൃദ്ധ ജില്ലാ ആശുപത്രിയിലെ കൗണ്‍സലിംഗ് സെന്ററിലെത്തുകയായിരുന്നു. ഇവിടെ നല്‍കിയ കൗണ്‍സലിംഗാണ് സംഭവം പുറത്തറിയാന്‍ ഇടയാക്കിയത്.എല്ലാം തുറന്നുപറഞ്ഞ വൃദ്ധയെ സഹായിക്കാന്‍ കൗണ്‍സലിംഗ് സെന്റര്‍ തയാറായി. കൗണ്‍സലിംഗ് സെന്ററില്‍ നിന്നുമാണ് പോലീസിനു വിവരം ലഭിക്കുന്നത്. ഇവരുടെ നിര്‍ദേശപ്രകാരം പോലീസിനും വൃദ്ധ പരാതി നല്‍കി.
ശാന്തിക്കാരനായതിനാലാണ് സംഭവം പുറത്തു പറയാതെയിരുന്നത്. കഴിഞ്ഞ ശനിയാഴ്ച വൃദ്ധ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്നാണ് ശാന്തിക്കാരനെ അറസ്റ്റ് ചെയ്യുന്നത്. ഇയാളെ കുറിച്ചു കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും പോലീസ് പറയുന്നു. ഇയാള്‍ നേരത്തെ സേവനം ചെയ്തിരുന്ന മേഖലകളില്‍ സമാനമായ രീതിയില്‍ പരാതികള്‍ ഉയര്‍ന്നിട്ടുണ്ടോയെന്നും പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം.