തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും ഏറ്റുമുട്ടി

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും യുവമോര്‍ച്ച പ്രവര്‍ത്തകരും ഏറ്റമുട്ടി. പ്രവര്‍ത്തകര്‍ പരസ്പരം കുപ്പിയും വടിയും മറ്റും വലിച്ചെറിഞ്ഞു.  സര്‍ക്കാരിനെതിരായ ഉപരോധ സമരത്തിനിടെയാണ് സംഘര്‍ഷം.

പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും ഇന്നലെ ഉപരോധ സമരം ആരംഭിച്ചത്. എവിടെ ആരോക്കെ സമരം നടത്തണം എന്നത് സംബന്ധിച്ച് പൊലീസിന്റെ ചില നിര്‍ദ്ദേശങ്ങളാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്നാണ് വിവരം.

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ യുവമോര്‍ച്ച നടത്തുന്ന ഉപരോധ സമരത്തില്‍ പങ്കെടുക്കുന്ന സംഘടനയുടെ ദേശീയ അധ്യക്ഷ പൂനം മഹാജന്‍
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ യുവമോര്‍ച്ച നടത്തുന്ന ഉപരോധ സമരത്തില്‍ പങ്കെടുക്കുന്ന സംഘടനയുടെ ദേശീയ അധ്യക്ഷ പൂനം മഹാജന്‍

ആദ്യഘട്ടത്തില്‍ സംഘര്‍ഷം നിയന്ത്രിച്ചെങ്കിലും വീണ്ടും ഇരുകൂട്ടരും ഏറ്റമുട്ടി. പാളയെ ഭാഗത്തു നിന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനവുമായെത്തിയപ്പോള്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ഇരുവിഭാഗവും പരസ്പരം പോര്‍വിളിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിച്ചു. ഇരുവിഭാഗവും ഏറ്റുമുട്ടി. ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ വലിച്ചുകീറി. കൂടുതല്‍ പെലീസുകാര്‍ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.