കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ചിത്രങ്ങള്‍ പുറത്ത്

നിലമ്പൂര്‍ വനത്തില്‍ കേരള പോലീസിന്റെ നക്‌സല്‍ വിരുദ്ധ സേനയുടെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. സി.പി.ഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റിയംഗം കുക്കു ദേവരാജ്, കാവേരി എന്ന അജിത എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇവര്‍ രണ്ടുപേരും ആന്ധ്ര സ്വദേശികളാണ്. ഇന്നലെ പുലര്‍ച്ചെയായോടെ നിലമ്പൂര്‍ വനമേഖലയിലെ പടുക്ക നെല്ലിക്കുന്ന ഭാഗങ്ങളിലൂടെ വനപ്രദേശത്താണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. 12 പേരടങ്ങിയ മാവോയിസ്റ്റ് സംഘമായിരുന്നു പോലീസിന് നേരെ വെടിയുതര്‍ത്ത്. ദേവരാജനും കാവേരിയും സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടതായാണ് പോലീസിന്റെ വിശദീകരണം.

kerala-maoist-fire2

kerala-maoist-fire