ലൈംഗിക ഉത്തേജന മരുന്ന് വിപണി കേരളത്തില്‍ മാത്രം കൊള്ളയടിക്കുന്നത് 200 കോടി

'കിടപ്പറയില്‍ കുതിരപോലെ പായുവാന്‍' എന്ന് മട്ടിലുള്ള പരസ്യങ്ങള്‍ മലയാള മാധ്യമങ്ങളുടെ പ്രധാന വരുമാനങ്ങളിലൊന്നാണ്. നിയമപ്രകാരം ഇത്തരം പരസ്യങ്ങള്‍ പരസ്യങ്ങള്‍ ചെയ്യാന്‍ പാടില്ലെങ്കിലും മാധ്യമങ്ങള്‍ ഇതനുസരിക്കാറില്ല.

-നിയാസ്‌ കരീം-

തിരുവനന്തപുരം: ലിംഗവര്‍ദ്ധക യന്ത്രം, ശേഷിക്കുറവ്, ശീഘ്രസ്ഖലനം തുടങ്ങിയ മലയാളിയുടെ ലൈംഗിക ശേഷിക്കുറവിനെ മരുന്ന് കമ്പനികള്‍ ചൂഷണം ചെയ്ത് വര്‍ഷന്തോറും സമ്പാദിക്കുന്നത് 200 കോടിയിലധികം രൂപ. മധ്യവയസ്‌ക്കരാണ് ഇവരുടെ കെണിയില്‍ വീഴുന്നവരിലധികവും. കേരളത്തിലെമ്പാടും ലൈംഗിക രോഗങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ചികില്‍സ നടത്തുന്നവരുണ്ട്. ഇവരില്‍ ഭൂരിഭാഗവും വ്യാജന്‍മാരാണ് എന്നതാണ് സത്യം. പലപ്പോഴും പരാതികള്‍ വന്ന് പരിശോധന നടത്തുമ്പോഴാണ് ഇത്തരക്കാര്‍ വലയിലാകുന്നത്. വയാഗ്രയും മുസ്്‌ലിപവറുമായിരുന്നു ഒരു കാലത്ത് മലയാളിയുടെ ലൈംഗിക ശേഷിക്കുറവിനെ പിടിച്ചുയര്‍ത്തിയിരുന്നത്. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഔഷധി പോലും ഉത്തേജക മരുന്ന് നിര്‍മിക്കുന്നുണ്ട്.
‘കിടപ്പറയില്‍ കുതിരപോലെ പായുവാന്‍’ എന്ന് മട്ടിലുള്ള പരസ്യങ്ങള്‍ മലയാള മാധ്യമങ്ങളുടെ പ്രധാന വരുമാനങ്ങളിലൊന്നാണ്. നിയമപ്രകാരം ഇത്തരം പരസ്യങ്ങള്‍ പരസ്യങ്ങള്‍ ചെയ്യാന്‍ പാടില്ലെങ്കിലും മാധ്യമങ്ങള്‍ ഇതനുസരിക്കാറില്ല.
അതേസമയം മറ്റ് പല രോഗങ്ങള്‍ക്കുമുളള മരുന്നുകള്‍ വ്യാപകമായി ലൈംഗിക ഉത്തേജനത്തിനായി ഉപയോഗിക്കുകയാണെന്ന് തിരുവനന്തപുരം ജില്ലാ ഡ്രഗ് കണ്‍ട്രോളര്‍ ശ്രീകുമാര്‍ പറഞ്ഞു. ഇത്തരം മരുന്നുകള്‍ക്ക് കുറച്ച് ഉത്തേജന ശക്തിയുണ്ട്. അത് മനസിലാക്കിയവരാണ് ഇവ ഉപയോഗിക്കുന്നത്. കാര്‍ഡിയാക് പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന ചില മരുന്നുകള്‍ പ്രായമായവര്‍ ഉത്തേജനത്തിന് ഉപയോഗിക്കുന്നുണ്ട്. മരുന്നുകളെ കുറിച്ച് എന്തെങ്കിലും പരാതി ലഭിച്ചാല്‍ പരിശോധന നടത്തും അത് കൂടാതെ പ്രോട്ടീന്‍ പരിശോധനയും നടത്തും. ഡ്രഗ് ടെസ്റ്റിംഗ് ലാബുകളിലായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.

ജീവിതശൈലീരോഗങ്ങള്‍ മലയാളിയെ കാര്യമായി ഗ്രസിച്ചു തുടങ്ങിയതോടെ കേരളത്തിലെ മധ്യവയസ്‌കരുടെ ലൈംഗിക ശേഷി ഗണ്യമായി കുറഞ്ഞതായി പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. ഈ ഗ്യാപ്പിലാണ് ഉത്തേജകമരുന്ന് വ്യാപാരം പൊടിപൊടിച്ചത്.

വയാഗ്ര ലോകമെമ്പാടുമുള്ളവരെ ഉത്തേജിപ്പിച്ച നീലഗുളികയുടെ കഥ ഏറ്റവും കൂടുതല്‍ പറഞ്ഞത് മാധ്യമങ്ങളായിരുന്നു. എഴുപത് പിന്നിട്ടവര്‍ പോലും വയാഗ്രയുടെ ഇരകളായി. എന്നാല്‍ ആദ്യത്തെ അഭിനിവേശം കെട്ടടങ്ങും മുമ്പ് പലര്‍ക്കും ഭീതിയായി. വയാഗ്ര കഴിക്കുമ്പോള്‍ രക്തപ്രവാഹം അമിതമാകും അത് ഹൃദ്രോഗത്തിനും രക്തസമ്മര്‍ദ്ദത്തിനും വഴിവയ്ക്കും. ഇതോടെ മധ്യവയസ്‌ക്കരും വൃദ്ധരും അങ്കലാപ്പിലായി. രണ്ടും കല്‍പ്പിച്ച് ഗുളിക ഒഴിവാക്കാതിരുന്നവരുമുണ്ട്. വയാഗ്ര പോലെ തന്നെ ചൂടപ്പം പോലെ വിറ്റ് പോയ സാധനമാണ് മുസ്്‌ലി പവര്‍ എക്‌സ്ട്രാ. മലയാളിയായിരുന്നു ഇതിന് പിന്നില്‍. ജോസ് മാത്യു എന്ന ബിസിനസുകാരന്‍ രാജസ്ഥാനില്‍ പോയി മുസ്്‌ലി കിഴങ്ങ് കൃഷി ചെയ്താണ് ഈ മരുന്ന് തയ്യാറാക്കി വിപണിയിചെത്തിച്ചത്.

വയാഗ്രയും മുസ്്‌ലിപവറും വരുന്നതിന് മുമ്പ് പുരാതനമായ ജിന്‍സെംഗ് എന്ന ചൈനീസ് ദിവ്യാഔഷധം മാര്‍ക്കറ്റ് കീഴടക്കിയിരുന്നു. ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കാന്‍ തുര്‍ക്കി സുല്‍ത്താന്‍ ഉപയോഗിച്ചിരുന്ന ജിന്‍സെംഗിന്റെ വീരകഥകള്‍ ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ പാടിപ്പുകഴ്ത്തിയിരുന്നു. ഇതിനൊക്കെ പിന്നില്‍ ചില സ്ഥാപിത താല്‍പര്യക്കാരായിരുന്നു. അടിസ്ഥാന ആവശ്യമായ ലൈംഗികതയ്ക്ക് വേണ്ടി എന്തും ചെയ്യാന്‍ മനുഷ്യന്‍ തയ്യാറാകുമെന്ന് ഉറപ്പുള്ള ഇവര്‍ പലരീതികളിലൂടെ ഇരകളെ വലയിലാക്കുകയായിരുന്നു. ലാഡന്‍മാരും മന്ത്രവാദികളും ദിവ്യന്‍മാരും നാട്ടൈ്വദ്യന്‍മാരും ഒക്കെ പലതരം ലൈംഗിക ഉത്തേജന മരുന്നുകളും ഏലസുകളും മറ്റും കാലാകാലങ്ങളായി വില്‍ക്കുന്നുണ്ട്. ഇതൊക്കെ കണ്ണുമടച്ച് വാങ്ങാന്‍ ആളുണ്ട് എന്നതാണ് സത്യം.

കേരളത്തില്‍ 10 ശതമാനത്തിലധികം പേര്‍ക്ക് ലൈംഗിക ശേഷിക്കുറവുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ ഇതില്‍ പകുതിപ്പേരും ചികില്‍സ തേടാറില്ല. ഇവര്‍ നാട്ട് ചികില്‍സയും ലാഡ ചികില്‍സയും സ്വയം ചികില്‍സയുമാണ് നടത്തുന്നത്. ലൈംഗിക അനുഭൂതിക്കായി മനുഷ്യന്‍ പരീക്ഷിച്ച് നോക്കാത്ത വഴികളില്ല. മുട്ടനാടിന്റെ വൃഷണം, കാണ്ടാ മൃഗത്തിന്റെ കൊമ്പ്, കഞ്ചാവ് എന്നിവ ഉപയോഗിക്കുന്നവരുണ്ട്. മെലോയ്‌ഡെ ഫാമിലിയില്‍ പെട്ട പച്ചനിറമുള്ള വണ്ട് ഉല്‍പ്പാദിപ്പിക്കുന്ന ദ്രവം ചൊറിച്ചിലുണ്ടാക്കുന്നതാണ്. എന്നാല്‍ കന്നുകാലികളെ ഇണചേര്‍ക്കാന്‍ ഇവ ഉപയോഗിച്ചിരുന്നു. ഉദ്ധാരണ ശേഷി കൂട്ടാന്‍ ഈ ദ്രവം സഹായകമാണ്. ഇത് മനസിലാക്കിയ മനുഷ്യന്‍ പിന്നീട് ഇവ ഉപയോഗിച്ച് തുടങ്ങിയിരുന്നു. എന്നാല്‍ അളവില്‍ കൂടുതല്‍ ഉപയോഗിച്ചവര്‍ക്ക് കടുത്ത ദേഹാസ്വാസ്ഥ്യം കണ്ടു തുടങ്ങി.

നാട്ട് വിദ്യകള്‍ കാക്കത്തൊള്ളായിരത്തോളം വരും. പാല്‍ മുതക്കിന്‍ കിഴങ്ങ്, നായ്ക്കരുണപ്പൊടി, ഉഴുന്ന് പൊടിയും പാലും പഞ്ചസാരയും ചേര്‍ത്ത മിശ്രിതം, മുരിങ്ങയ്ക്കായ വിഭവങ്ങള്‍ അങ്ങനെ പോകുന്നു. ആയൂര്‍വേദ ഔഷധങ്ങള്‍ക്ക് ലോകമെമ്പാടും പ്രചാരമുണ്ടെങ്കിലും കേരളത്തിലെ ലൈംഗിക ഉത്തേജന മരുന്നുകള്‍ക്ക് ആഗോളമാര്‍ക്കറ്റില്‍ ഇനിയും കാര്യമായ ചലനം സൃഷ്ടിക്കാനായിട്ടില്ല. കാമശാസ്ത്രത്തിലടക്കം പറയുന്ന കാര്യങ്ങള്‍ തയ്യാറാക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ ആധുനിക സമൂഹം ഇവ വായിക്കുകയല്ലാതെ പ്രായോഗികമാക്കില്ല.

യോനിയിലേക്ക് വീഴുന്ന ബിജം തിരികെ ലിംഗത്തിലേക്ക് വലിച്ചെടുത്ത് എത്രനേരം വേണമെങ്കിലും ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ കഴിയുമെന്ന് ഹഠയോഗ പ്രദീപികയില്‍ പറയുന്നു. ലിംഗത്തിനുള്ളില്‍ കടത്താന്‍ കഴിയുന്ന ലോഹദണ്ഡ് യോഗി നിര്‍മിക്കുന്നു. ദണ്‍ഡിന്റെ ഉള്‍ഭാഗം പൊള്ളയാണ്. ദണ്ഡ് ലിംഗദ്വാരത്തില്‍ കടത്തി പരിശീലിക്കും. കാലക്രമേണ ദണ്ഡ്മുഴുവനും ഉള്ളിലാക്കാന്‍ യോഗിക്ക് കഴിയും. അത് വഴി ജലം ലിംഗത്തിലൂടെ ഉള്ളിലേക്ക് വലിക്കാന്‍ കഴിയും. അതുപോലെ തന്നെ യോനിയില്‍ സ്രവിച്ച ബീജവും തിരിച്ച് ലിംഗത്തിലേക്ക് വലിക്കാമെന്നാണ് പറയുന്നത്. എന്നാല്‍ ഇതിനൊക്കെ ആരെങ്കിലും മെനക്കെടുമോ?

ഉള്ളം കാലില്‍ കുരുമുളക് കുഴമ്പ് പുരട്ടിയ ശേഷം ശാരീരികബന്ധത്തിലേര്‍പ്പെട്ടാല്‍ സംഭോഗം മണിക്കൂറുകളോളം നീണ്ട് നില്‍ക്കുമെന്നാണ് പറയുന്നത്. ഇവയിലുള്ള വിശ്വാസക്കുറവോ, ചെയ്യാനുള്ള റിസ്‌ക്കോ കാരണം ആരുമിത് പരീക്ഷിക്കാറില്ല. എന്നാല്‍ വാല്‍സ്യായനന്റെ കാമശാസ്ത്രത്തില്‍ ചില അപകടരഹിതമായ വിദ്യകള്‍ പറയുന്നുണ്ട്: സുര്യനുദിക്കുമ്പോള്‍ തേന്‍ ചേര്‍ത്ത പാല്‍ കഴിക്കുക, മത്തങ്ങാക്കുരു, ബദാം, കരിമ്പിന്‍ വേര്, മുളനാരുകള്‍ എന്നിവ പൊടിച്ച് തേനിനൊപ്പം ചാലിച്ച് കഴിക്കുക. ശരിയായ രീതിയില്‍ ആഴത്തില്‍, സാവധാനത്തില്‍ ശ്വസിക്കുക. ഇവയൊക്കെ ഫലപ്രദമാണ്.