ഹര്‍ഭജന്‍ സിംഗ് പഞ്ചാബ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കും

ഇന്ത്യന്‍ ക്രിക്കറ്റ്താരം ഹര്‍ഭജന്‍ സിംഗ് പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്ന് സൂചന. ജലന്ദര്‍ നിയമസഭ മണ്ഡലത്തില്‍നിന്ന് ഹര്‍ഭജന്‍ ജനവിധി തേടുമെന്ന വാര്‍ത്ത ഇന്ത്യാടുഡെ ചാനല്‍ ആണ് പുറത്തുവിട്ടത്.
ഇതിനിടെ മറ്റൊരു ക്രിക്കറ്റ് താരമായ നവ്‌ജ്യോത് സിംഗ് സിദ്ദു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി. സിദ്ദു അമൃത്സര്‍ ഈസ്റ്റില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ജനവിധി തേടിയേക്കും. നേരത്തെ ഈ മണ്ഡലത്തില്‍ നിന്ന് സിദ്ദുവിന്റെ ഭാര്യ നവ്‌ജ്യോത് കൗര്‍ വിജയിച്ചിരുന്നു. ഇനി മത്സരത്തിനില്ലെന്ന് കൗര്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.