നടിയെ ക്രൂരമായ ലൈംഗിക പീഡനത്തിന്  ഇരയാക്കിയെന്ന് പൊലീസ് റിപ്പോര്‍ട്ട്

കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പ് ദി വൈഫൈ റിപ്പോര്‍ട്ടര്‍ക്ക്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ആലുവ ഡിവൈ.എസ്.പി കോടതിയില്‍ നല്‍കിയ അപേക്ഷയുടെ പകര്‍പ്പ് ദി വൈഫൈ റിപ്പോര്‍ട്ടറിന് ലഭിച്ചു. നടിയെ ക്രൂരമായ ലൈംഗിക അതിക്രമത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനുമിരയാക്കിയെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഈ അപേക്ഷയിലുള്ളത്.

പള്‍സര്‍ സുനിയാണ് നടിയോട് ലൈംഗിക അതിക്രമം കാട്ടിയതെന്നാണ് പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

നടിയെ തട്ടിക്കൊണ്ടുപോയി നഗ്‌നചിത്രങ്ങളും വീഡിയോകളും പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടിയെടുക്കുന്നതിനും ലൈംഗികമായി പീഡിപ്പിക്കുന്നതിനുമായി 17-ാം തീയതി വൈകിട്ട് തൃശൂരില്‍ നിന്നും എറണാകുളത്തേക്ക് ഹണിബീ എന്ന സിനിമയുടെ ഷൂട്ടിംഗിനായി വന്ന സമയം നടിയുടെ വാഹനത്തിലെ ഡ്രൈവറായിരുന്ന ഒന്നാം പ്രതി മാര്‍ട്ടിന്‍ ഫോണ്‍ മുഖാന്തിരം ആറാം പ്രതി സുനിലുമായി നിരന്തരം ബന്ധപ്പെട്ട ആറാം പ്രതിയും മറ്റ് പ്രതികളും ടെമ്പോ ട്രാവലര്‍ വാഹനത്തില്‍, ആവലാതിക്കാരി സഞ്ചരിച്ചുവന്ന കാറിനെ പിന്തുടര്‍ന്ന് നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള എന്‍.എച്ച് 47 റോഡില്‍, എയര്‍പോര്‍ട്ട് സിഗ്‌നല്‍ ജംഗ്ഷന്‍ ഭാഗത്ത് വച്ച് പ്രതികള്‍ സഞ്ചരിച്ച് വന്ന വാഹനം, നടി സഞ്ചരിച്ച വാഹനത്തിലിട്ച്ച്, അപകടമുണ്ടായി.

തുടര്‍ന്ന് പ്രതികള്‍ നടിയുടെ കാറില്‍ കയറി ഇരുവശങ്ങളിലുമായി ഇരുന്ന് ലൈഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡനം സംബന്ധിച്ച വിശദ വിവരങ്ങളാണ് തുടര്‍ന്ന് റിപ്പോര്‍ട്ടിലുള്ളത്.

കേസിലെ രണ്ടാം പ്രതി പ്രദീപ്, മൂന്നാം പ്രതി സലീം, നാലാം പ്രതി മണികണ്ഠന്‍ എന്നിവരുടെ കസ്റ്റഡി ഇന്നലെ അവസാനിച്ചതിനെതുടര്‍ന്നാണ് തുടര്‍കസ്റ്റഡിക്കായി അങ്കമാലി ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ ഫസ്റ്റ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ പൊലീസ് അപേക്ഷ സമര്‍പ്പിച്ചത്. ഇതേത്തുടര്‍ന്ന് തിങ്കളാഴ്ച വരെ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വിട്ടു.