പെറ്റിക്കേസുകളിലെ പിഴത്തുക പോലീസുകാരുടെ അക്കൗണ്ടിലേക്ക്: അന്വേഷണം ആരംഭിച്ചു

കേരളപോലീസിനെതിരെ ഗുരുതരമായ മറ്റൊരു ആരോപണം കൂടി ഉയരുന്നു. രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പെറ്റിക്കേസുകളിലെ തുക സ്വന്തം ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ച ഉദ്യോഗസ്ഥക്കെതിരെ ഉന്നത പൌലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം തുടങി.

പെറ്റി കേസുകകളില്‍ ഓണററി മജിസ്‌ട്രേറ്റ് കോടതി പിഴ ചുമത്തിയവരുടെ പണമാണ് പൊലീസുകാര്‍ അടിച്ചുമാറ്റിയതെന്നാണ് ആരോപണം. ആലപ്പുഴയില്‍ പൊതുസ്ഥലത്ത് പുകവലിച്ചതിന് 200 രൂപ പിഴയടക്കേണ്ടി വന്ന യുവാവിനോട് പൊലീസുകാരന്‍ 600 രൂപ അടയ്ക്കാനാവശ്യപ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കം.

ഇതിനായി സ്വന്തം ചെക്ക് ബുക്കിന്റെ ലീഫിന്റെ ഫോട്ടോയെടുത്ത് പൊലീസുകാരന്‍ യുവാവിന് അയച്ചുകൊടുത്തതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതേ തുടര്‍ന്ന് സമാനമായ സംഭവം സംസ്ഥാനത്ത് മറ്റെവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ചിരുന്നു.

ഓണററി കോടതികളില്‍ പെറ്റിക്കേസ് പിഴ അടയ്ക്കപ്പെടുന്നില്ലെന്ന് കണ്ടെത്തിയത് ഈ സമയത്താണ്. പ്രതിമാസം രണ്ട് ലക്ഷം രൂപ വരെ പിഴ ഇനത്തില്‍ ലഭിച്ചിരുന്ന ഓണററി കോടതികളിലെ പിഴയടവ് പതിനായിരത്തില്‍ താഴെയായെന്നാണ് വിവരം.

പിഴപ്പണം അഠയ്ക്കാതെ വാറണ്ടാകുന്ന കേസുകളില്‍ വിലാസക്കാരനെ കണ്ടെത്താനായില്ലെന്ന ന്യായമാണ് പൊലീസുകാര്‍ സ്ഥിരമായി കോടതിയില്‍ നല്‍കുന്ന വിശദീകരണം. ഇവ പിന്നീട് എഴുതിത്തുള്ളും. ഈ സൗകര്യം മുതലെടുത്താണ് പൊലീസുകാരുടെ കള്ളത്തരം.
മാസം രണ്ടുലക്ഷം രൂപവരെ പിഴത്തുകയായി ലഭിച്ചിരുന്ന ഓണററി മജിസ്‌ട്രേട്ട് കോടതികളിലെ പിഴയടവു പതിനായിരത്തില്‍ താഴെയായതാണ് അന്വേഷണത്തിനു വഴിയൊരുക്കിയത്. പിഴപ്പണം പൊലീസ് ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടതിന്റെ തെളിവുകള്‍ കോടതിക്കു ലഭിച്ചു.

എറണാകുളം ഓണററി മജിസ്‌ട്രേട്ടിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങി. പിഴപ്പണം അടയ്ക്കാതെ വരുമ്പോള്‍ വാറന്റാകുന്ന കേസുകളില്‍ വിലാസക്കാരനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന റിപ്പോര്‍ട്ടാണു ലോക്കല്‍ പൊലീസ് സ്ഥിരമായി കോടതിയില്‍ സമര്‍പ്പിക്കുന്നത്.

ഇങ്ങനെ തീര്‍പ്പാക്കാത്ത പെറ്റി കേസുകള്‍ കുന്നുകൂടുമ്പോള്‍ എഴുതിത്തള്ളുകയാണു പതിവ്. ഈ സാഹചര്യം മുതലെടുത്താണു വാറന്റ് നടപ്പാക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പണം വാങ്ങുന്നത്.

പൊതുസ്ഥലത്തു പുകവലിച്ചതിന് 200 രൂപ പിഴ ചുമത്തപ്പെട്ട ആലപ്പുഴ സ്വദേശിയില്‍നിന്നു വാറന്റ് നല്‍കേണ്ട പൊലീസ് ഉദ്യോഗസ്ഥന്‍ 600 രൂപ സ്വന്തം അക്കൗണ്ടിലേക്കു വാങ്ങിയതിന്റെ തെളിവു കോടതിക്കു ലഭിച്ചു.

തുക നിക്ഷേപിക്കാനുള്ള അക്കൗണ്ട് നമ്പറും ബാങ്ക് കോഡും വ്യക്തമാക്കാന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സ്വന്തം ചെക്ക്ലീഫിന്റെ ഫോട്ടോ എടുത്ത് ആലപ്പുഴ സ്വദേശിക്കു വാട്‌സാപ്പ് ചെയ്തുകൊടുത്തതായും കണ്ടെത്തി.

തെളിവെടുപ്പില്‍ സമാന സംഭവങ്ങളുടെ തെളിവുകള്‍ കൊച്ചി നഗരത്തില്‍ തന്നെ കണ്ടെത്തി. ഇതോടെയാണു സംസ്ഥാന വ്യാപകമായ അന്വേഷണം ആവശ്യപ്പെട്ടു പൊലീസ് മേധാവികള്‍ക്കു റിപ്പോര്‍ട്ട് നല്‍കിയത്. വാറന്റ് നല്‍കാന്‍ ചെല്ലുമ്പോള്‍ പിഴപ്പണം കൈവശം വാങ്ങിയശേഷം കോടതിയില്‍ അടയ്ക്കാതെ വിലാസക്കാരനില്ലെന്ന റിപ്പോര്‍ട്ട് എഴുതി വാറന്റ് മടക്കുകയാണു പതിവ്.

സംശയം തോന്നിയ കോടതി കേസുകള്‍ തള്ളാതായതോടെയാണു തട്ടിപ്പു നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ കെണിയിലായത്. വാറന്റ് മടങ്ങിയ കേസുകളില്‍ സ്വന്തം നിലയില്‍ കക്ഷികളെ കണ്ടെത്തി മൊഴിയെടുത്ത കോടതി പൊലീസ് തട്ടിപ്പു തിരിച്ചറിയുകയായിരുന്നു.