കാന്തപുരത്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

കോഴിക്കോട്: അംഗീകാരമില്ലാത്ത ഡിപ്ലോമ കോഴ്‌സ് നടത്തി വിദ്യാര്‍ത്ഥികളെ വഞ്ചിച്ചെന്ന പരാതിയില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ ഉള്‍പ്പെടെ 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പരാതിയുടെ അടിസ്ഥാനത്തില്‍ മര്‍ക്കസ് ഇന്‍സിസ്റ്റ്യൂട്ട് ഓഫ് എന്‍ജീനിയറിങ് ആന്‍ഡ് ടെക്‌നോളജി (എംഐഇടി), മര്‍ക്കസ് സഖാഫത്തി സുന്നിയ്യ എന്നീ സ്ഥാപനങ്ങള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

വഞ്ചനാക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. എംഐഇടി പ്രിന്‍സിപ്പല്‍, ഡയറക്ടര്‍മാര്‍ എന്നിവരുടെ പേരിലും കേസെടുത്തിട്ടുണ്ട്. മര്‍ക്കസ് ഇന്‍സിസ്റ്റ്യൂട്ടില്‍ അംഗീകാരങ്ങളില്ലാത്ത ആര്‍ക്കിടെക്ടര്‍, സിവില്‍ എന്‍ജിനീയറിങ്, ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് ഡിപ്ലോമാ കോഴ്‌സുകള്‍ നടത്തി ഒന്നരലക്ഷത്തോളം രൂപ ഫീസ് വാങ്ങിയെന്നാണ് പരാതി. എംഐഇടിയിലെ ഒരു പൂര്‍വവിദ്യാര്‍ത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

മര്‍ക്കസ് ഇന്‍സിസ്റ്റ്യൂട്ടില്‍ അംഗീകാരങ്ങളില്ലാത്ത ആര്‍ക്കിടെക്ടര്‍, സിവില്‍ എന്‍ജിനീയറിങ്, ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് ഡിപ്ലോമാ കോഴ്‌സുകള്‍ നടത്തി ഒന്നരലക്ഷത്തോളം രൂപ ഫീസ് വാങ്ങിയെന്നാണ് പരാതി.

എംഐഇടിയിലെ പൂര്‍വവിദ്യാര്‍ത്ഥി മലപ്പുറം പരകമണ്ണ ഉടാപറ്റവീട്ടില്‍ മൂഹമ്മദ് നസീബിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കുന്ദമംഗലം പോലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.