ലോ അക്കാദമിയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ഭീഷണി.

ലോ അക്കാദമിയില്‍ ദിവസങ്ങളായി തുടരുന്ന സമരം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ഭീഷണി. പേരൂര്‍ക്കട ജംഗ്ഷനിലെ മരത്തിന് മുകളില്‍ കയറിയിരുന്നാണ് മൂന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിയും എബിവിപി പ്രവര്‍ത്തകനുമായ ഷിമിത് ഭീഷണി മുഴക്കുന്നത്.

ലക്ഷ്മി നായര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് മരത്തിന് മുകളില്‍ കയറി കഴുത്തില്‍ കുരുക്കിട്ട് ഇരിക്കുകയാണ് വിദ്യാര്‍ഥി. ബാക്കി വിദ്യാര്‍ഥികള്‍ മരത്തിന് ചുറ്റും കൂടി നിന്ന് മുദ്രാവാക്യം വിളിക്കുകയാണ്. വിദ്യാര്‍ത്ഥിയുടെ കൈയില്‍ വിഷകുപ്പിയുമുണ്ടെന്നാണ് മറ്റ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

സ്ഥലത്ത് വന്‍ പോലീസ് സംഘവും അഗ്നി ശമനസേനയും എത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥിയെ അനുനയിപ്പിച്ച് താഴെയെത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. എന്നാല്‍ പ്രിന്‍സിപ്പാല്‍ രാജി വയ്ക്കാതെ താഴെയിറങ്ങില്ലെന്ന നിലപാടിലാണ് ഷിമിത്.

കേരള ലോ അക്കാദമി പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് മരത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്ന വിദ്യാര്‍ത്ഥിയെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്ന സബ് കളക്ടര്‍
കേരള ലോ അക്കാദമി പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് മരത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്ന വിദ്യാര്‍ത്ഥിയെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്ന സബ് കളക്ടര്‍