shocking!!! യുവതിയുടെ ജനനേന്ദ്രിയത്തില്‍ മുളകുപോടി വിതറി; ബിയര്‍ ബോട്ടില്‍ കുത്തിക്കയറ്റി; ജമ്മുവില്‍ യുവതി പോലീസ് സ്‌റ്റേഷനില്‍ ക്രൂരലൈംഗികപീഡനത്തിനിരയായി

ജമ്മുവിലെ പൊലീസ് സ്റ്റേഷനില്‍ മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത വീട്ടുജോലിക്കാരിയായ 25കാരിക്ക് പൊലീസിന്റെ ക്രൂരമായ ലൈംഗികപീഡനം. പൊലീസ് വസ്ത്രങ്ങള്‍ വലിച്ചുകീറി നഗ്‌നയാക്കിയശേഷം ലൈംഗിക അവയവങ്ങളില്‍ ബിയര്‍ ബോട്ടില്‍ കയറ്റുകയും മുളകുപൊടി വിതറുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി.

വീട്ടുജോലിക്കാരിയാണ് പരാതിക്കാരിയായ യുവതി. യുവതി ജോലി ചെയ്തിരുന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. താന്‍ ആ വീട്ടിലെ ജോലി ഉപേക്ഷിച്ചതിനെ തുടര്‍ന്ന് തന്നെ അവര്‍ കള്ളക്കേസില്‍ കുടുക്കയായിരുന്നുവെന്നും യുവതി പറയുന്നു. മോഷ്ടിച്ചിട്ടില്ലെന്നു പലതവണ പറഞ്ഞിട്ടും പൊലീസ് വിശ്വസിച്ചില്ല. ഒരാഴ്ചയോളമാണ് യുവതി സ്റ്റേഷനില്‍ പൊലീസുകാരുടെ ക്രൂരലൈംഗീകപീഡനത്തിന് ഇരയായത് എന്നും പരാതിയിലുണ്ട്. കനാചല്‍ പൊലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ രാകേഷ് ശര്‍മ്മയ്‌ക്കെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. സ്റ്റേഷനില്‍ യുവതിയെ സന്ദര്‍ശിക്കാനെത്തിയ ഭര്‍ത്താവിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചതായി പരാതിയുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിക്ക് ജാമ്യം ലഭിച്ചത്.

ഇപ്പോള്‍ ചികിത്സയിലുള്ള യുവതിയെ കൂടുതല്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. യുവതിയുടെ പരാതിയെകുറിച്ച് അന്വേഷിക്കാന്‍ ഒരുസ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്.

നിര്‍ഭയ കൂട്ടബലാത്സംഗത്തിനു സമാനമായ ആക്രമണമാണ് യുവതിക്കെതിരെയുണ്ടായതെന്ന് യുവതിയുടെ അഭിഭാഷകന്‍ പറഞ്ഞു